Skip to main content

കരയാന്‍ പഠിക്കുക :: ഷീലാ ലാൽ

ഷീലാ ലാൽ

കണ്ണു നീരില്ലാത്തകണ്ണും
വ്യഥയുടെ നൊമ്പരം പേറാത്ത
ഹൃദയവും വേണ്ട.

നനയുന്ന കണ്ണിനെ സ്നേഹിച്ചിടുന്നു,
ഇടറും സ്വരങ്ങളെ
പ്രണയിച്ചിടുന്നു,
ചിരിക്കേണ്ട,
നാളേക്കതട്ടഹാസമായ്‌ തീര്‍ന്നിടാം,
തീജ്ജ്വാലയായതീ
പച്ചപ്പിനാഴത്തിലിറങ്ങിടാം

ഗദ്‌ഗദതുണ്ടുകൊണ്ടൊട്ടേറെ
സ്വപ്നങ്ങള്‍ നെയ്യാം
നമുക്കുറങ്ങാന്‍.
ആലിംഗനത്തിനാല്‍
അപ്പോഴെ നിന്‍ കരം
സത്യത്തില്‍ കാവലായീടു.......

ആ മിഴി തുടയ്ക്കുവാന്‍
ഉയര്‍ത്തുമ്പോള്‍ മാത്രമെ
എന്‍ കരം നിൻ കണ്ണുകള്‍ കാണു.. …

വരണ്ട ഹൃദയത്തിലിത്തിരി
നനവായിടാന്‍
നീ കരയാന്‍ പഠിക്കൂ ....

പിന്നെ നിന്‍ മിഴിയും
വിതുമ്പുന്ന ചുണ്ടും
ഇടറുന്ന ഹൃദയവും
എനിക്കു നല്‍കൂ.

---000---

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A