Skip to main content

ഫിത്വർ സക്കാത്ത് :: ഷാമില ഷൂജ



ബിസ്മില്ലാഹി റഹുമാനി റഹീം
 
അള്ളാഹു  തന്റെ വിശ്വാസികളുടെ  മേൽ  റംസാൻ വ്രതം  പൂർത്തിയാക്കിയതിന്റെ  സന്തോഷ സൂചകമായി  നിശ്ചയിച്ചിട്ടുള്ള  ദാനമാണ്  ഫിത്വർ  സക്കാത്ത്.    ശാരീരികവും ആത്മീയവുമായ  ശുദ്ധീകരനമാണ് ഇതിന്റെ ലക്ഷ്യം.   റമദാൻ നോമ്പിലെ  അപാകതകൾ  പരിഹരിക്കാൻ  ഫിത്വർ സക്കാത്ത്  സഹായകമാവുന്നുറമദാനിലെ ഏറ്റവും അവസാനത്തേതും  ശവ്വാലിലെ  ഏറ്റവും ആദ്യത്തെയും  ദിവസമാണ് ഇത് നൽകേണ്ടത്. ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയിലും  നിർബന്ധമാക്കപ്പെട്ട  ഒന്നാണിത്.
 "എത്ര നിർദ്ധനരായവർക്കും  പെരുന്നാൾ ആഘോഷിക്കാൻ  അവസരമൊരുക്കുകയെന്നതാണ് ലക്ഷ്യം. റംസാൻ വ്രതാനുഷ്ഠാനത്തിൽ  സംഭവിച്ച  പോരായ്മകളെയും  പാകപ്പിഴകളേയും  ഫിത്വർ  സക്കാത്ത് മായ്ചു  കളയുംഅതിലൂടെ നോമ്പ് കാരന്റെ  നോമ്പ് പരിശുദ്ധമാക്കപ്പെടും  അവൻ നിർമ്മലനുമായിതീരും. "  (നബി വചനം)
  ഫിത്വർ സക്കാത്ത്  നല്കാൻ ബാധ്യതയും കഴിവുമുള്ളവർ കൊടുക്കാതിരുന്നാൽ  നോമ്പിന്റെ പ്രതിഫലം  പൂർണമായി ലഭിക്കില്ല. തനിക്കു വേണ്ടിയും  താൻ ചെലവ് കൊടുക്കാൻ ബാധ്യസ്തരായവർക്ക് വേണ്ടിയും ഒരാൾ ഫിത്വർ സക്കാത്തു നല്കണം. ശവ്വാൽ  മാസപ്പിറ ദൃശ്യമായാൽ  നോമ്പ് അവസാനിക്കുന്നു. ആ സമയം  മുതലാണ്‌  ഈ സക്കാത്തിന്റെ സമയം. പെരുന്നാൾ നമസ്ക്കാരത്തിനു  മുമ്പ്  കൊടുത്തു  തീർക്കുകയും വേണംഇനി ഒരു പ്രത്യേക വ്യക്തിയെ കരുതി  നിയ്യത്  ചെയ്ത  സക്കാത്ത്  നിശ്ചിത  സമയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ  അല്പം പിന്നീടാക്കുന്നതിൽ തെറ്റില്ല.

      ഓരോ നാട്ടിലെയും  പ്രധാന ധാന്യമാണ്‌  സക്കാത്തായി നൽകേണ്ടത്ഒരാൾ ഏകദേശം 2.480 കി. ഗ്രാം  നല്കണം.
"റമദാനിലെ നോമ്പ്  ആകാശ ഭൂമികൾക്കിടയിൽ  തടഞ്ഞു നിർത്തപ്പെടുന്നു. ഫിത്വർ സക്കാത്തിലൂടെയല്ലാതെ  അത് ഉയർത്തപ്പെടുകയില്ല."  (നബി വചനം)
 സഹ ജീവികളോടുള്ള കാരുണ്യവും  ബാദ്ധ്യതയും  ഓരോ മനുഷ്യനും എത്രത്തോളം പാലിക്കണമെന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഫിത്വർ സക്കാത്ത് വെളിപ്പെടുത്തുന്നത്
"നിങ്ങളിൽ ധനികനാണ് അത് കൊടുക്കുന്നതെങ്കിൽ  അള്ളാഹു അവനെ പരിശുദ്ധനാക്കുംനിങ്ങളിൽ  ദരിദ്രനാണ്  അത് കൊടുക്കുന്നതെങ്കിൽ  കൊടുത്തതിനെക്കാൾ  കൂടുതൽ  അള്ളാഹു  അവനു തിരിച്ചു നല്കും." 
നോമ്പിന്റെ പുണ്യവും പ്രതിഫലവും ഇരട്ടിപ്പിക്കുകയും പൂർണതയിലെത്തിക്കുകയും ചെയ്യുന്ന ഈ ഫിത്വർ  സക്കാത്ത് നല്കാൻ ഓരോ വിശ്വാസിയും സന്തോഷത്തോടെ തയ്യാറാകട്ടെ എന്ന് അല്ലാഹുവിന്റെ നാമധേയത്തിൽ ആശംസിക്കുന്നു

ആമീൻ.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...