Skip to main content

ഏകത്വവും സമത്വവും :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം.

ഇസ്ലാം മതം ഏകത്വവും സമത്വവും വിഭാവനം  ചെയ്യുന്നു. ഓരോ മനുഷ്യരും  തുല്യരാണ്. അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും  സമന്മാരാണ് എന്നാണ്  ഖുർആൻ അനുശാസിക്കുന്നത്സമ്പത്തോ പദവിയോ  ഒന്നും അതിർവരമ്പിടുന്നില്ല. മതങ്ങൾ മനുഷ്യനെ  നേർവഴിക്ക് നയിക്കാനുള്ളതാണ്  അല്ലാതെ  തങ്ങളുടെ  മതം  മാത്രമാണ്  നല്ലതെന്നും  മറ്റുള്ളവയെ ഇല്ലാതാക്കാനും ഒരു മതവും  ഉദ്ബോധിപ്പിക്കുന്നില്ല

ക്ഷണികമായ  ജീവിതത്തിൽ  നാമെല്ലാവരും ഭൂമിയിലെ  വിരുന്നുകാരാണ് . ഓരോരുത്തരും മറ്റുള്ളവരുടെ  ആതിഥേയരും  ആണ്തന്നെപ്പോലെ തന്നെയാണ്  മറ്റുള്ളവരും  എന്ന് ചിന്തിക്കാൻ  ഓരോ വിശ്വാസിക്കും കഴിയണം. അന്യന്റെ തെറ്റ് കുറ്റങ്ങൾ  കണ്ടെത്താനല്ല മറിച്ച്‌ തന്റെ പരിമിതികൽ  തിരിച്ചറിയാൻ  ഒരുവന് കഴിയണം 
സഹജീവികളോടു  പൊറുക്കുവാനും ക്ഷമിക്കുവാനും  സഹായിക്കുവാനും  കഴിയുമ്പോൾ  ഒരുവൻ  അത്യുന്നതിയിലെത്തുന്നു
പ്രവാചകന്മാർ  സൌഹൃദവും  സമാധാനവുമാണ്  ഉദ്ബോധിപ്പിച്ചത്. റംസാൻ  സാഹോദര്യത്തിന്റെയും  പരസ്പര വിശ്വാസതിന്റെയും കൂടി മാസമാണ്.  
ചിട്ടകളോടും മര്യാദയോടും  കൂടി  റംസാൻ വ്രതം  അനുഷ്ഠിക്കുന്ന ഒരു വിശ്വാസിക്ക്  അവശ്യം വേണ്ട ഗുണം  സഹാനുഭൂതിയാണ് 
ശാരീരികവും മാനസികവുമായ  സന്തുലിതാവസ്ഥ  നേടുന്ന  ഉപവാസകാലത്ത്  സ്നേഹവും  സാഹോദര്യവും  പുലർത്താൻ ശ്രമിക്കേണ്ടത്  ഓരോ നോമ്പുകാരന്റെയും  കടമയാണ്.

     പരലോക വിജയം ലക്ഷ്യമാക്കി കുതിക്കുന്ന  ഓരോ വിശ്വാസിയും  ഇഹലോക  ജീവിതത്തിലെ പെരുമാറ്റങ്ങൾ  നല്ലതാക്കാൻ ശ്രമിക്കേണ്ടത്‌ അത്യാവശ്യമെന്നു ഖുർആൻ  വിശദമാക്കുന്നു. അസാന്മാർഗികതയിൽ  നിന്നും  മനസ്സുകളെ തടുക്കുന്ന  പരിചയാണ്  വ്രതംഒരു വിശ്വാസി  ക്ഷമാശീലനും  നിഷ്പക്ഷ  ചിന്താഗതിയുമുള്ളവനാകണം.  
 "അസത്യ വർത്തമാനങ്ങളും  തെറ്റായ പ്രവർത്തനങ്ങളും ഉപേക്ഷിക്കാൻ ഒരു വ്യക്തി  തയ്യാറാകുന്നില്ലെങ്കിൽ  അവൻ ഭക്ഷണ  പാനീയങ്ങൾ  ഉപേക്ഷിക്കണമെന്ന്  അല്ലാഹുവിനു നിർബന്ധമൊന്നുമില്ല."  
നന്മയുടെ വസന്തം വിരിയുന്ന  ഈ റംസാൻ മാസത്തിൽ  ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാനും  ഐക്യം  നിലനിർത്താനും  മനോവീര്യം  സ്ഥിരത  എന്നിവ നേടാനും  അല്ലാഹുവിന്റെ  കടാക്ഷമുണ്ടാകട്ടെ.
 
ജാതി മത ചിന്തകൾക്കും ഭാഷാ വേഷ വ്യതിയാനങ്ങൾക്കുമപ്പുറം മനുഷ്യൻ ഒന്നാണെന്നും ആരും ആർക്കും മേലെയല്ലെന്നും  മനസ്സുകളിൽ ഉണർവ്വേകാൻ ഈ റംസാനിലൂടെ  മാനവസമൂഹത്തിനു കഴിയട്ടെ എന്ന് ആത്മാർത്ഥമായി അല്ലാഹുവിന്റെ പേരിൽ വിനയത്തോടെ  ഞാൻ പ്രാർത്ഥിക്കുന്നു
ആമീൻ.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan