Skip to main content

ഏകത്വവും സമത്വവും :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം.

ഇസ്ലാം മതം ഏകത്വവും സമത്വവും വിഭാവനം  ചെയ്യുന്നു. ഓരോ മനുഷ്യരും  തുല്യരാണ്. അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും  സമന്മാരാണ് എന്നാണ്  ഖുർആൻ അനുശാസിക്കുന്നത്സമ്പത്തോ പദവിയോ  ഒന്നും അതിർവരമ്പിടുന്നില്ല. മതങ്ങൾ മനുഷ്യനെ  നേർവഴിക്ക് നയിക്കാനുള്ളതാണ്  അല്ലാതെ  തങ്ങളുടെ  മതം  മാത്രമാണ്  നല്ലതെന്നും  മറ്റുള്ളവയെ ഇല്ലാതാക്കാനും ഒരു മതവും  ഉദ്ബോധിപ്പിക്കുന്നില്ല

ക്ഷണികമായ  ജീവിതത്തിൽ  നാമെല്ലാവരും ഭൂമിയിലെ  വിരുന്നുകാരാണ് . ഓരോരുത്തരും മറ്റുള്ളവരുടെ  ആതിഥേയരും  ആണ്തന്നെപ്പോലെ തന്നെയാണ്  മറ്റുള്ളവരും  എന്ന് ചിന്തിക്കാൻ  ഓരോ വിശ്വാസിക്കും കഴിയണം. അന്യന്റെ തെറ്റ് കുറ്റങ്ങൾ  കണ്ടെത്താനല്ല മറിച്ച്‌ തന്റെ പരിമിതികൽ  തിരിച്ചറിയാൻ  ഒരുവന് കഴിയണം 
സഹജീവികളോടു  പൊറുക്കുവാനും ക്ഷമിക്കുവാനും  സഹായിക്കുവാനും  കഴിയുമ്പോൾ  ഒരുവൻ  അത്യുന്നതിയിലെത്തുന്നു
പ്രവാചകന്മാർ  സൌഹൃദവും  സമാധാനവുമാണ്  ഉദ്ബോധിപ്പിച്ചത്. റംസാൻ  സാഹോദര്യത്തിന്റെയും  പരസ്പര വിശ്വാസതിന്റെയും കൂടി മാസമാണ്.  
ചിട്ടകളോടും മര്യാദയോടും  കൂടി  റംസാൻ വ്രതം  അനുഷ്ഠിക്കുന്ന ഒരു വിശ്വാസിക്ക്  അവശ്യം വേണ്ട ഗുണം  സഹാനുഭൂതിയാണ് 
ശാരീരികവും മാനസികവുമായ  സന്തുലിതാവസ്ഥ  നേടുന്ന  ഉപവാസകാലത്ത്  സ്നേഹവും  സാഹോദര്യവും  പുലർത്താൻ ശ്രമിക്കേണ്ടത്  ഓരോ നോമ്പുകാരന്റെയും  കടമയാണ്.

     പരലോക വിജയം ലക്ഷ്യമാക്കി കുതിക്കുന്ന  ഓരോ വിശ്വാസിയും  ഇഹലോക  ജീവിതത്തിലെ പെരുമാറ്റങ്ങൾ  നല്ലതാക്കാൻ ശ്രമിക്കേണ്ടത്‌ അത്യാവശ്യമെന്നു ഖുർആൻ  വിശദമാക്കുന്നു. അസാന്മാർഗികതയിൽ  നിന്നും  മനസ്സുകളെ തടുക്കുന്ന  പരിചയാണ്  വ്രതംഒരു വിശ്വാസി  ക്ഷമാശീലനും  നിഷ്പക്ഷ  ചിന്താഗതിയുമുള്ളവനാകണം.  
 "അസത്യ വർത്തമാനങ്ങളും  തെറ്റായ പ്രവർത്തനങ്ങളും ഉപേക്ഷിക്കാൻ ഒരു വ്യക്തി  തയ്യാറാകുന്നില്ലെങ്കിൽ  അവൻ ഭക്ഷണ  പാനീയങ്ങൾ  ഉപേക്ഷിക്കണമെന്ന്  അല്ലാഹുവിനു നിർബന്ധമൊന്നുമില്ല."  
നന്മയുടെ വസന്തം വിരിയുന്ന  ഈ റംസാൻ മാസത്തിൽ  ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാനും  ഐക്യം  നിലനിർത്താനും  മനോവീര്യം  സ്ഥിരത  എന്നിവ നേടാനും  അല്ലാഹുവിന്റെ  കടാക്ഷമുണ്ടാകട്ടെ.
 
ജാതി മത ചിന്തകൾക്കും ഭാഷാ വേഷ വ്യതിയാനങ്ങൾക്കുമപ്പുറം മനുഷ്യൻ ഒന്നാണെന്നും ആരും ആർക്കും മേലെയല്ലെന്നും  മനസ്സുകളിൽ ഉണർവ്വേകാൻ ഈ റംസാനിലൂടെ  മാനവസമൂഹത്തിനു കഴിയട്ടെ എന്ന് ആത്മാർത്ഥമായി അല്ലാഹുവിന്റെ പേരിൽ വിനയത്തോടെ  ഞാൻ പ്രാർത്ഥിക്കുന്നു
ആമീൻ.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...