വര്‍ക്കല അനിയാവസാഹിത്യസംഘം പ്രസിദ്ധീകരിച്ച വിജയന്‍ പാലാഴിയുടെ മഴനടന്നവഴികള്‍ , മെലിന്‍ഡ ബുക്‌സ് പ്രസിദ്ധീകരിച്ച അനൂപ് വല്യത്തിന്റെ മഴയേ നീ പെയ്യാതിരിക്കല്ലെ എന്നീ രണ്ട് രചനകള്‍.പുതുഭാവുകത്വത്തിന്റെ മിന്നാട്ടം കവിതകളില്‍ കാണുന്നുണ്ട്. എന്നാല്‍ കവിതകളിലുടനീളം ഭാവുകത്വത്തിന്റെ പുതുമഴ പെയ്യുന്നില്ല.മഴതിമിര്‍ക്കും വഴിയില്‍ മുറുമുറുത്ത് കാലത്തിന്റെ സ്വഭാവം (സംഹാരഭാവം) അവതരിപ്പിക്കാനാണ് വിജയന്‍ പാലാഴി ശ്രമിക്കുന്നത്. ഗ്രാമ്യചിത്രങ്ങള്‍ കവിതയില്‍ ധാരാളമുണ്ട്, പോയകാലത്തിന്റെ തെളിഞ്ഞ ഓര്‍മ്മയുണ്ട്, വര്‍ത്തമാനത്തിന്റെ കുരുത്തക്കേടുകളില്‍ പ്രതിക്ഷേധമുണ്ട്. പക്ഷേ ഈ കവിതകളുടെ വായന ഉയിരുള്ള അനുഭവമായി മാറുന്നില്ല. വാച്യാര്‍ത്ഥത്തിന്റെ കേവലതയില്‍ നിന്ന് കാവ്യാവിഷ്കാരതലമുയര്‍ത്താന്‍ വിജയന്‍ പാലാഴി ശ്രമിക്കുന്നു. എങ്കിലും ഉദ്ദേശിച്ചഫലം കാണുന്നില്ല. ഗാനാത്മകമായ ഒരു ലാളിത്യത്തിനകത്തു നിന്നുകൊണ്ട് അനുഭവങ്ങളെ ആവിഷ്കരിക്കുന്ന കവിതകളെന്ന് അവതാരികയില്‍ എസ് . ഭാസുരചന്ദ്രന്‍ നിരീക്ഷിക്കുന്നു.മനമുരുകി പ്രാര്‍ത്ഥിച്ച് കവിതയുടെ പെരുമഴക്കാലം തീര്‍ക്കാനുള്ള ശ്രമമാണ് അനൂപ് വല്ല്യ ത്തിന്റേത്. ചിന്ത പങ്കുവയ്‌ക്കാനുള്ള മാധ്യമമായി കവിത ഉപയോഗിക്കുകയാണ് അനൂപ്. കവിതാ മാധ്യമത്തെ വിനയത്തോടെ അനൂപ് സമീപിക്കുന്നു. പക്ഷേ ആശയപ്രചാരണത്തിന്റെ തലത്തില്‍ നിന്ന് കവിത ഉയരുന്നില്ല. ഇരുപതിനായിരത്തോളം കവികള്‍ കേരളത്തില്‍ ഉണ്ടെന്ന് ഡോ. ആര്‍ സത്യജിത് അവതാരികയില്‍ പറയുന്നു. എണ്ണത്തിലല്ല, വണ്ണത്തിലാണ് കാര്യമെന്ന വസ്‌തുത അക്ഷരപ്പുര ഓര്‍മ്മിപ്പിക്കുന്നു.
പൂട്ടിരിപ്പിൽ സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair