Skip to main content

ഋതുഭേദം :: രാജലക്ഷ്മി



അമർഷത്തിന്റെ 
ഖരാക്ഷരങ്ങളാണല്ലൊ പിറക്കുന്നത്.

ആത്മസുഗന്ധം ഇഴചേർന്ന
ഭാവഗീതങ്ങൾ ഒന്നുമില്ലെന്നോ

നഷ്ടസ്വർഗ്ഗത്തിലെ 
മാലാഖമാർ ചേക്കേറിയിരുന്നത് 
കവിഹൃദയത്തിലെ 
നനുത്ത ചില്ലയിലായിരുന്നു.

കരിന്തിരി കത്തുന്ന കണ്ണുകളിൽ
കവിത
പ്രതീക്ഷയുടെ സ്നേഹം പകർന്നിരുന്നു.

നിറകുംഭവുമായി രാഗകന്യകൾ
കവിയുടെ കാല്പാടുകൾ പിന്തുടർന്നിരുന്നു.
ഭാരമേറ്റിയ കേവഞ്ചി പോലും
ഓർമ്മയുടെ ഓളപ്പരപ്പിൽ
ഇളകിയാടിയിരുന്നു.

പെയ്തൊഴിയാത്ത
വേദനയുടെ മൺകുടിലിലും
സാന്ത്വനത്തിന്റെ തെളിനീരായി
കവിതയുടെ കാലൊച്ച കേട്ടിരുന്നു.

ഉറങ്ങാത്ത രാവിന്റെ
നെടുവീർപ്പുകളെ തലോടി
മറുമരുന്നേകുവാൻ
കവിതയ്ക്ക് കൈപ്പുണ്യമുണ്ടായിരുന്നു.

നാടൻശീലിന്റെ ഈണത്തിൽ
പറയേണ്ടതു പറയാൻ
കവിതയ്ക്കു കരളുറപ്പുണ്ടായിരുന്നു.

പാട്ടുമാത്രം കൊതിച്ച് പാതിരാവോളം
ഉണർന്നിരുന്ന 
കവിയുടെ കൂടാരത്തിൽ
പൊൻതിളക്കത്തിന് ഇടമില്ലായിരുന്നു.

ശലഭജന്മത്തിന്റെ 
ആയുസ്സുമായി
അവൻ ദീപക്കാടുകൾ താണ്ടി.
പരൽമീനിന്റെ ചടുലതയോടെ
പ്രവാഹങ്ങളിൽ സ്വയം മറന്നു.

മനസ്സിനുള്ളിലും
മതിലിനു പുറത്തും
അവൻ മറ്റൊരാളായില്ല.

ഋതുഭേദങ്ങളിൽ
വൃദ്ധിക്ഷയങ്ങളില്ലാത്ത
കാണാച്ചിറകുകൾ
കവിതയ്ക്ക് എന്നാണ് തിരിച്ചു കിട്ടുന്നത്.

വരികൾക്കിടയിൽ
പൂക്കുന്ന സൗഗന്ധികങ്ങൾ
മലഞ്ചരിവ് താണ്ടി
എത്തുന്നതെന്നാണ്.

കല്പനയുടെ കളിയോടമേറി
കണ്മണികൾ
കിനാവു കാണുന്നതെന്നാണ്.


---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...