Skip to main content

ഋതുഭേദം :: രാജലക്ഷ്മി



അമർഷത്തിന്റെ 
ഖരാക്ഷരങ്ങളാണല്ലൊ പിറക്കുന്നത്.

ആത്മസുഗന്ധം ഇഴചേർന്ന
ഭാവഗീതങ്ങൾ ഒന്നുമില്ലെന്നോ

നഷ്ടസ്വർഗ്ഗത്തിലെ 
മാലാഖമാർ ചേക്കേറിയിരുന്നത് 
കവിഹൃദയത്തിലെ 
നനുത്ത ചില്ലയിലായിരുന്നു.

കരിന്തിരി കത്തുന്ന കണ്ണുകളിൽ
കവിത
പ്രതീക്ഷയുടെ സ്നേഹം പകർന്നിരുന്നു.

നിറകുംഭവുമായി രാഗകന്യകൾ
കവിയുടെ കാല്പാടുകൾ പിന്തുടർന്നിരുന്നു.
ഭാരമേറ്റിയ കേവഞ്ചി പോലും
ഓർമ്മയുടെ ഓളപ്പരപ്പിൽ
ഇളകിയാടിയിരുന്നു.

പെയ്തൊഴിയാത്ത
വേദനയുടെ മൺകുടിലിലും
സാന്ത്വനത്തിന്റെ തെളിനീരായി
കവിതയുടെ കാലൊച്ച കേട്ടിരുന്നു.

ഉറങ്ങാത്ത രാവിന്റെ
നെടുവീർപ്പുകളെ തലോടി
മറുമരുന്നേകുവാൻ
കവിതയ്ക്ക് കൈപ്പുണ്യമുണ്ടായിരുന്നു.

നാടൻശീലിന്റെ ഈണത്തിൽ
പറയേണ്ടതു പറയാൻ
കവിതയ്ക്കു കരളുറപ്പുണ്ടായിരുന്നു.

പാട്ടുമാത്രം കൊതിച്ച് പാതിരാവോളം
ഉണർന്നിരുന്ന 
കവിയുടെ കൂടാരത്തിൽ
പൊൻതിളക്കത്തിന് ഇടമില്ലായിരുന്നു.

ശലഭജന്മത്തിന്റെ 
ആയുസ്സുമായി
അവൻ ദീപക്കാടുകൾ താണ്ടി.
പരൽമീനിന്റെ ചടുലതയോടെ
പ്രവാഹങ്ങളിൽ സ്വയം മറന്നു.

മനസ്സിനുള്ളിലും
മതിലിനു പുറത്തും
അവൻ മറ്റൊരാളായില്ല.

ഋതുഭേദങ്ങളിൽ
വൃദ്ധിക്ഷയങ്ങളില്ലാത്ത
കാണാച്ചിറകുകൾ
കവിതയ്ക്ക് എന്നാണ് തിരിച്ചു കിട്ടുന്നത്.

വരികൾക്കിടയിൽ
പൂക്കുന്ന സൗഗന്ധികങ്ങൾ
മലഞ്ചരിവ് താണ്ടി
എത്തുന്നതെന്നാണ്.

കല്പനയുടെ കളിയോടമേറി
കണ്മണികൾ
കിനാവു കാണുന്നതെന്നാണ്.


---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan