Skip to main content

നീതി ദേവതയെ കണ്ടു. :: അഡ്വ മുരളി, അടാട്ട്



ഈയിടെ കോടതി മുറ്റത്തു വെച്ച് നീതി ദേവതയെ കണ്ടു. 

വയസ്സായിരിക്കുന്നു. മിഴി മൂടി കെട്ടിയിരുന്ന തൂവാലയെടുത്ത് എളിയില്‍ തിരുകി, കയ്യിലെ തുരുമ്പ് കേറിയ തൂക്കുതട്ട് ഓരം ചാരി വെച്ച് മുറുക്കാന്‍ തുടങ്ങുകയായിരുന്നു അവര്‍ .
 

- എന്താ ഇവിടെ?
 

കാതിലെ കേള്‍വി യന്ത്രം ശരിയാക്കി അവര്‍ ആരാഞ്ഞു.
 

-എന്തെ ഇവിടെ വരാന്‍ പാടില്ലേ?
 

-അതോണ്ടല്ല, കൊച്ചീലല്ലേ പതിവ്?
 

-ഓ, എന്നാ പറയാനാ? അവിടെ ബെഞ്ച്‌ പുനസംഘടിപ്പിക്കുന്ന തിരക്കും പൊടിയുമാഡേയ്, പിന്നെ ഈ തൂക്കത്തട്ട് ഒന്ന് സീല് ചെയ്യിക്കണം.തൂക്കിയാ തൂങ്ങത്തില്ലടെയ്. മതി, കുശുകുശുത്തത് നീ വണ്ടി വിട്......................
 

പിന്നെ നിന്നില്ല ഞാന്‍ നടന്നു:)
---000---

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A