Skip to main content

മഴപെയ്തുലഞ്ഞുവോ :: അഖില്‍ എസ്‌ എം

 


മഴപെയ്തുലഞ്ഞുവോ 
വേനലില്‍ ചുരുളഴിഞ്ഞു 
ധരണിതന്‍ സിരകളില്‍ 
ഉറവകളുണര്‍ന്നുവോ 

താങ്ങാതെ താങ്ങിത്തളര്‍ന്നു 
കുഴഞ്ഞ നാമ്പുകള്‍ 
ഉയിരിട്ടു തിളിര്‍ത്തുവോ 

ഓടിത്തളര്‍ന്നു വെളളം ചുമന്നവള്‍ 
നെടുവീര്‍പ്പോടെ ചിരിച്ചുവോ 

വരണ്ടു മരവിച്ച നിലങ്ങള്‍ 
വീണ്ടും ജനിച്ചുവോ 
സൂര്യന്റെ കോപത്താല്‍ 
പുളഞ്ഞ മാംസങ്ങളില്‍ 
പൊന്‍ പനിനീര്‍ കിനിഞ്ഞുവോ 

വിത്തും തൈച്ചെടികളും 
നട്ടുനനച്ചവര്‍ 
ആധികള്‍ മറന്നുവോ 
കുളമായ കുളമൊക്കെ 
മുങ്ങിയും പൊങ്ങിയും 
നീന്തിയ ജലജീവികള്‍ 
മിഴികള്‍ തുറന്നുവോ 
കൊടും കാടുപിടിച്ചു കിടന്ന 
ചെറു ചാലുകളില്‍ 
നീരുറവകള്‍ പൊട്ടിയൊലിച്ചുവോ 

പച്ചിലകളില്‍ 
പൂംപുഞ്ചിരിയുടെ നനവുകള്‍ 
തിങ്ങി നിറഞ്ഞുവോ 
തൊടിയില്‍ തൈ മാവുകളിലെ 
മാമ്പഴച്ചാറിന്‍ മധുരം 
അധരങ്ങളില്‍ നിറഞ്ഞുവോ 

എന്‍ മനസ്സിന്റെ അതിരില്‍ 
ആളിയ തിരിനാളം കെട്ടുവോ 
മഴപെയ്‌തുലഞ്ഞുവോ,  

ഹരിതമഹിമക്കും 
മണ്ണിന്റെ മനസ്സിനും 
കോരിത്തളിച്ച്‌ 
മഴപെയ്തുലഞ്ഞുവോ,  

മഴപെയ്തുലഞ്ഞുവോ.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A