Skip to main content

വിഷമവൃത്തം :: അനൂപ് വല്യത്ത്


വിശപ്പിൻ വിളി കേട്ടുണരുന്ന ചിത്തമേ
വിശന്നു കരയുമാ കുഞ്ഞിനെ കണ്ടുവോ
വിശ്വമാകെയും വികസന സങ്കൽപ്പം
പാടിപ്പതിയുമീ പുതു നൂറ്റാണ്ടിലും
പാവങ്ങൾ പട്ടിണിയാൽ നട്ടം തിരിയുമ്പോൾ
അഭയമില്ലാതലയുന്ന കാഴ്ച നീ കണ്ടുവോ?

നമ്മളീ ദൈവത്തിൻ നാട്ടിലിന്നെത്രയോ
മെച്ചമാം ജീവിത സൌഖ്യം നുകരവേ
ശാസ്ത്രമനുദിനം വിസ്മയക്കാഴ്ച്ചകൾ
തീർത്തു നമുക്കേറ്റമാനന്ദമേകവേ
കാണാതെ പോകുന്നു നമ്മളാക്കാഴ്ചകൾ
സങ്കടപ്പെരുമഴ തിമിർക്കുന്ന നാടുകൾ.

കലാപങ്ങൾ അനാഥമാക്കിയ ബാല്യങ്ങൾ
ചോരക്കൊതിയൊടുങ്ങാത്ത ഭരണയന്ത്രങ്ങൾ
ഐശ്വര്യമൊക്കെയും പടിയിറങ്ങിട്ട -
ദൃശ്യരായ് തീരുന്ന സംസ്കാരരഥ്യകൾ
കാണാതെ പോകുന്നു നമ്മളാക്കാഴ്ചകൾ
സങ്കടപ്പെരുമഴ തിമിർക്കുന്ന നാടുകൾ

ഏറെ പുരോഗതി നേടി നാം മാനുഷർ
ഊറ്റം കൊള്ളുവാനേറെയുണ്ടെങ്കിലും
തങ്ങളിൽ കൊല്ലുന്ന ജന്തുക്കൾ നമുക്കത്ര-
മേൽ മേനി നടിക്കുവാനാകുമോ

കറുപ്പും വെളുപ്പും ഇടകലർന്നുറയുന്നോ -
രധിനിവേശത്തിന്റെ അന്തപ്പുരങ്ങളിൽ
പിടഞ്ഞോടുങ്ങീടുന്നെത്രബലരാം മർത്ത്യർ
കുടിലതയെന്തെന്നറിയാത്ത കുഞ്ഞുങ്ങൾ.

ഓരോ പുലരിയും കണ്‍തുറന്നെത്തവേ
കേട്ടുണരുന്നെത്ര ദുഃഖവാർത്തകൾ
കാണുന്നതേറെയും അശുഭമാം കാഴ്ചകൾ
ശുഭദിനം നേരുന്നതെങ്ങനെനാമിനി?



അനൂപ് വല്യത്ത്

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan