Skip to main content

⁠⁠⁠പിണറായി വിജയൻ,
കണ്ണടകൾ വേണ്ടാത്ത കാഴ്ചകൾ


---   ഷംനാദ്, Orbit

Pinarayi Vijayan


⁠⁠⁠പിണറായി വിജയൻ ഫാൻസുകാർ കാരണം വഴി നടക്കാൻ വയ്യാതായിരിക്കുന്നു. ഈ പിണറായി ആരാണെന്ന് പഠിയ്ക്കാനോ പഠിച്ചിട്ട് ഡോക്ടർ പട്ടം വാങ്ങാനോ ഞാനില്ല.പക്ഷെ കണ്ട ഒരു കാര്യം പറയാം, അതെ കണ്ടത് തന്നെ...

എല്ലാ മലയാളികളെയും പോലെ വോട്ടെണ്ണൽ ദിവസം പ്രബുദ്ധത നിറഞ്ഞ ഒരു പൊതി കപ്പലണ്ടിയും കൊണ്ട് ഞാനും TV യുടെ മുന്നിലുണ്ടായിരുന്നു. വൈകുന്നേരം മൂന്ന് മണിയാവുന്നു. കേരളം ചുവന്ന് കഴിഞ്ഞു.

പത്രക്കാർ പിണറായിയുടെ വാക്കുകൾക്ക് ചുറ്റും കൂടുന്നു. മഴ പോലെ നാലുഭാഗത്ത് നിന്നും ചോദ്യങ്ങൾ. നിശ്ശബ്ദം ചോദ്യങ്ങൾ കേട്ട് നിന്നതിന് ശേഷം വൈകാരികത അന്യംനിന്ന ആ മുഖത്ത് നിന്ന് ഇത്രയും വാക്കുകൾ പിറന്നു..

"നന്ദി'. LDF നെ വിജയിപ്പിച്ചവർക്കും വിശ്വസിച്ചവർക്കും" ...

പിറകെ ചോദ്യങ്ങൾ വീണ്ടും... 
മൂക്കിനകത്തേക്ക് വരെ കയറി പോയി ചില മൈക്കുചാനലുകൾ..

"അടുത്ത മുഖ്യമന്ത്രി, വിഭാഗീയത.. VS വെറും MLAയോ... " ഇങ്ങനെ ചോദ്യങ്ങൾ ഒന്നിനു പുറകെ ഒന്നൊന്നായി...

ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അത് സംഭവിക്കുന്നു. 
"വഴി മാറിൻ" 
ശാന്തമെങ്കിലും ആജ്ഞ പോലെ വാക്കുകൾ പിണറായിയിൽ നിന്നും പുറത്തേക്ക് വന്നു.... 
പറഞ്ഞു തീരും മുമ്പേ നിശ്ശബ്ദത വീണു ചിതറിയ മാധ്യമ പടയുടെ നടുക്ക് വഴി രൂപപ്പെട്ട് കഴിഞ്ഞിരുന്നു..

ടി.വി. കണ്ടിരുന്ന എന്റെ സുഷുമ്നയിൽ ഒരു മിന്നൽ പതിച്ചു... ഞാനെന്റെ കസേരയിൽ നിന്ന് എഴുന്നേറ്റ് വഴി മാറിക്കൊടുത്തു..

നേതാക്കൻമാർ ഒരുപാട് പേർ പിന്നെയും TV യിൽ വന്നു, കൂടെ മാധ്യമക്കൂട്ടവും.. മങ്ങിയ കാഴ്ചകളായിരുന്നു...
പക്ഷേ, കണ്ണടകൾ വേണ്ടാത്ത കാഴ്ചകൾ

paid newട ന്റെ കെട്ടകാലത്ത് ...
മാധ്യമങ്ങളെ വെച്ച് സ്വയം Market ചെയ്യുന്നവരുടെ വർത്തമാനകാലത്ത്...
Ethics എന്നത് പഠിച്ചിരുന്ന കാലത്തെഴുതിപ്പഠിച്ച ഒരു വാക്ക് മാത്രമായി ചുരുങ്ങിയകാലത്ത്...
മാധ്യമങ്ങൾക്കുള്ള നിയന്ത്രണ രേഖ വരച്ച ഒരാളെ കണ്ടപ്പോൾ സന്തോഷം തോന്നി.. 
ഒരിത്തിരി അഭിമാനവും...

എന്താണ് പൊതിയിലുള്ളതെന്ന് കാത്തിരുന്ന് കാണാം..

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan