Skip to main content

Posts

Showing posts from October, 2016

അമ്പാടിക്കണ്ണന്‍

അമ്പാടിക്കണ്ണനെപ്പോലെയൊരുണ്ണിയീ- മുറ്റത്തുമോടിക്കളിച്ചിടേണം അമ്മയോടൊപ്പം കിടന്നും, കരഞ്ഞുണര്‍- ന്നമ്മിഞ്ഞയുണ്ടുമുറങ്ങിടേണം. അച്ഛനെക്കണ്ടാല്‍, തിടുക്കത്തില്‍ ചെന്നുടന്‍ അച്ഛാ... വിളിച്ചുമ്മ നല്കിടേണം. കൊച്ചരിപ്പല്ലുകള്‍ കാട്ടിടേണം, കുഞ്ഞു- വാതുറന്നെപ്പൊഴും കൊഞ്ചിടേണം. വീടിന്റെ മേന്മയായ് വേഗം വളര്‍ന്നു നീ നാടിന്റെ നന്മയായ് വാണിടേണം ശങ്കിച്ചു വീഴും സഖാക്കളില്‍ സാന്ത്വന- ശംഖമായൂര്‍ജ്ജം പകര്‍ന്നിടേണം. അമ്പാടിയുണ്ണി നീ,യെന്‍ കണ്ണനായെന്റെ- യുള്ളിലും വന്നു നിറഞ്ഞിടേണം. ദുഃഖക്കടല്‍ക്കാറ്റിരമ്പുന്ന നേരവും തങ്കപ്രകാശം ചൊരിഞ്ഞിടേണം.

ഭക്തിതരംഗിണി

  ഭക്തിതരംഗിണി ഭക്തിതരംഗിണി മാത്രാലോപ-     ച്ചെറുഭംഗിമ ചേര്‍ന്നൊഴുകുന്നു. മുക്തി തരും നവ ഗീതികളില്‍ തവ-     ശക്തിയുമിഴുകിച്ചേരുന്നു. ഗണഗണ ഗണഗണ ഗണപതിയെന്നൊരു     ഗമകം കരളിലുമുയരുന്നു. ഗുണഗണപതിയും ധനഗണപതിയും     പ്രണവപ്പൊരുളെന്നറിയുന്നു. ജീവിതമെഴുതുമെഴുത്താണിത്തല-     യെന്നുടെ തലയിലുമമരുന്നു. കാവ്യാനന്ദതരംഗാവലികളി-     ലരുണിമയമലം പുലരുന്നു. തുമ്പിക്കരമതിലന്‍പിന്‍ കുംഭം     കുംഭോദര നീയേന്തുന്നു. തുമ്പപ്പൂമൃദുവരമായറിവി-     ന്നിതളുകളെങ്ങും ചൊരിയുന്നു. Read in Amazone Kindle

നൈമിഷികം

ജനാലയില്‍     കരമുരുമ്മി തെല്ലിട മനസ്സിലാരു മുള്‍-     ക്കുക്കെറിയുന്നു... മടിച്ചു നിന്നതു     നിമിഷങ്ങള്‍ മാത്രം കുടിച്ചു തീര്‍ത്തതോ     യുഗപ്രവാഹവും....