Skip to main content

Sree Abhiram :: സഞ്ജീവും നന്ദിതയും



സഞ്ജീവും നന്ദിതയും

ശ്രീ, അഭിരാമം


"എന്നെ അറിയാത്ത 

എന്നെ കാണാത്ത 

ഉറക്കത്തിൽ എന്നെ പേര് ചൊല്ലി വിളിച്ച എന്‍റെ സ്വപ്നമേ, 

എന്‍റെ മുഖത്ത് തറച്ച നിന്‍റെ കണ്ണുകൾ 

അവ ആണ്ടിറങ്ങിയത് എന്‍റെ ഹൃദയത്തിലേക്കാണ് 

ആഴമേറിയ രണ്ട് ഗർത്തങ്ങൾ സൃഷ്ടിച്ച്... "


കൺ പോളകൾക്ക് വല്ലാത്ത ഭാരം.. ശരീരം മുഴുവൻഒരു  തളർച്ച.. നീറ്റൽ... വയറെരിയുന്ന വിശപ്പ്.. 

എങ്ങനെയോ കണ്ണ് വലിച്ചു തുറന്നു.. അപരിചിതമായ ഒരു സ്ഥലം...

" നന്ദിത.... 

എന്നെ ഓർമ്മയുണ്ടോ "

ഒരു ചെറുപ്പക്കാരൻ... എവിടെയോ കണ്ടിട്ടുണ്ട്.. അതുറപ്പ്... പക്ഷേ എവിടെ..  എന്‍റെ ബോധം അയാളെ ഓർമകളിൽ തിരയാൻ തുടങ്ങി... മനസ് അതിന്‍റെ പാച്ചിൽ നിർത്തിയത് ആ ചിത്ര പ്രദർശന ശാലയ്ക്ക് മുന്നിലാണ്... 

ഇത് അയാളല്ലേ മുരടനെ പറ്റി സഞ്ജീവ്നെ പ്പറ്റി പറഞ്ഞ ചെറുപ്പക്കാരൻ.. !

ഹൃദയമായ ചിരിയോടെ...! അയാളെങ്ങനെ ഇവിടെ..? 


" ഓർമ്മയുണ്ടോ നന്ദിത... "

ഞാൻ നന്ദിത അല്ലെന്ന്  പറയണമെന്ന് തോന്നി... 

പക്ഷേ അറിയാമെന്നു തല കുലുക്കുക മാത്രം ചെയ്തു. 

"റോഡിനോട് ചേർന്ന് കൂട്ടം കണ്ടിട്ട് accident ആവുമെന്ന് കരുതി car നിർത്തിയതാണ്. അവശയായി ബോധമറ്റ് നിങ്ങൾ അവിടെ കിടക്കുകയാരിരുന്നു.. വഴിയിലുപേക്ഷിച്ചു പോരാൻ തോന്നിയില്ല.. "

എന്‍റെ മിഴികൾ ചുറ്റും പരതുന്നത് കൊണ്ടാവും അയാൾ പറഞ്ഞു 

" പേടിക്കണ്ട... ഞാനൊരു ഡോക്ടറാണ്.. പേര് ആദിദേവ്  ഇതെന്‍റെ 

വീടാണ്. " 

ഭക്ഷണം കഴിക്കാതെ അലഞ്ഞതിന്‍റെ ക്ഷീണം... അത്രേ ഉള്ളൂ... അത്യാവശ്യം മെഡിസിൻ  ഇൻജെക്ട്  ചെയ്തിട്ടുണ്ട്. റസ്റ്റ്‌  എടുത്താൽ മാറിക്കോളും.. "

ചിരിച്ചു കൊണ്ട് തന്നെയാണ് അയാൾ ഇതൊക്കെ പറയുന്നത്.. 

നെറ്റിയിൽ നീളത്തിൽ സിന്ദൂരം അണിഞ്ഞു ഒരു സ്ത്രീ ചൂട് ചായയുമായി വന്നു. 

"ഇതെന്‍റെ wife. ചായ കുടിച്ചു fresh ആയി വരൂ.. നമുക്കൊരിടം വരെ പോകാനുണ്ട്.. "

ആ ചിരി ആ സ്ത്രീയിലേക്ക് പടർന്നത് പോലെ... 

ചായ കുടിച്ചപ്പോഴേക്ക് അവർ കപ്ബോർഡ് ൽ  നിന്ന് ഒരു ടവലും ഒരു ജോഡി ഡ്രെസ്സും എടുത്തു തന്നു.. 

കുളി കഴിഞ്ഞ് അവർ തന്ന ഇളം പച്ചയിൽ കടും നീല പൂക്കളുള്ള ചുരിദാർ ധരിച്ചിറങ്ങി.. ക്യാരറ്റ് ഒരുപാട് ചീകിയിട്ട ഒരു ഉപ്പുമാവും പനീർ കറിയും അവർ എന്നെ നിർബന്ധിച്ചു കഴിപ്പിച്ചു.. 

 നിറഞ്ഞ ചിരിയോടെ അവരെന്നെ ഡോക്ടർക്കൊപ്പം യാത്രയാക്കി.. കാറിൽ ഇരിക്കുമ്പോ അദ്ദേഹം പറഞ്ഞു 


" നന്ദിത ആ ചിത്രം നിങ്ങളുടേത് തന്നെയാണ്... "


 എന്‍റെ മിഴി നിറഞ്ഞു 

 "ഞാൻ നന്ദിതയല്ല... "


മറുപടി ഒരു ചിരിയായിരുന്നു. 

പരിചയമുള്ള വഴികളിലൂടെ അയാളെന്നെ കൊണ്ടുപോയത് ആ പ്രദർശന ശാലയിലേക്ക് ആയിരുന്നു. അതിനോട് ചേർന്ന ആ കുടുസ്സു മുറി സജീവമാണെന്ന് കണ്ട ഞാൻ അദ്‌ഭുതപ്പെട്ടു. 

ഭ്രാന്തമായ വേഗത്തിൽ ഞാനവിടേക്ക് ഓടിക്കയറി.. അയാളവിടെ ഉണ്ടായിരുന്നു.. 

കുറേ വർഷങ്ങൾ പിറകോട്ടു പോയതുപോലെ...  

"വരൂ... നന്ദിത ഇരിക്കൂ 

Doctor വിളിച്ചു പറഞ്ഞിരുന്നു.. "

പിറകെ എത്തിയ doctor അയാൾക്ക് എന്നെ  പരിചയപ്പെടുത്തി.. ഇത് നിങ്ങളന്ന് ഇവിടെ കണ്ട ആളുടെ മകൻ.. ഗോപി ചന്ദ് 


"പപ്പയ്ക്ക് വരകളോട് ഒടുങ്ങാത്ത ഇഷ്ടമായിരുന്നു.. അതാ ഇവിടെ.. അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നു. 

അച്ഛൻ പോയപ്പോ buissness തിരക്കുകൾക്കിടയിലും എനിക്കിതു ഉപേക്ഷിക്കാൻ തോന്നിയില്ല.. "


 അയാളെ കേൾക്കുന്നുണ്ടായിരുന്നെങ്കിലും എന്തിന് ഇങ്ങോട്ട് കൊണ്ട് വന്നുവെന്ന ചിന്ത എന്നെ  വലച്ചിരുന്നു. ചിത്രകാരന്മാരുടെ ഡീറ്റെയിൽസ്  പുറത്താരോടും  പറയരുതെന്നാണ് . അതാണ് അച്ഛൻ നിങ്ങളോട് പറയാതിരുന്നത്. "


മേശ വലിപ്പിൽ നിന്നും ഒരു കവറെടുത്തു അയാളെനിക്ക് നീട്ടി. വിറയ്ക്കുന്ന കൈകളോടെ ഞാനത് തുറക്കുമ്പോ അയാൾ പറഞ്ഞു. 

 " രണ്ട് ദിവസം കൂടിയേ അവിടെ ഉണ്ടാവൂ.. "


Sanjeev 

Room number 328

Bigonia residency 

Near railway station 

Pune 


ഗോപി ചന്ദിനോട് നന്ദി പറഞ്ഞു അവിടുന്നിറങ്ങുമ്പോ എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.. 


"സമാധാനമായില്ലേ.. 

നിങ്ങളുടെ സുഹൃത്ത് മഹിമ എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. Address കിട്ടിയിട്ടുണ്ട് ന്ന് മഹിമയോട് വിളിച്ചു പറയാൻ ഇരിക്കുമ്പോഴാണ്  ഞാൻ നന്ദിതയെ കാണുന്നത്.. 

ഇപ്പോൾ തന്നെ  പൊയ്ക്കോളൂ .." 

ഡോക്ടർ എന്നെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു..


 "നിങ്ങൾ ഭാഗ്യവതിയാണ് നന്ദിത.. നിങ്ങളെ തേടി ഒരു പ്രണയത്തിന്‍റെ മഴക്കാലം കാത്തിരിക്കുന്നു... "

കൈകൂപ്പി യാത്ര പറയുമ്പോ മനസ് കൊണ്ട് അദ്ദേഹത്തെ തൊഴുതു. പ്രണയങ്ങൾക്ക് നിമിത്തമാകുന്നത് ചിലപ്പോ തീരെ പ്രതീക്ഷിക്കാത്തവരായിരിക്കും. 

ഡ്രെസ്സും ഭക്ഷണവും ഒക്കെ അടങ്ങിയ ബാഗുമായി 

മഹിമയും രശ്മിയും സ്റ്റേഷനിൽ വന്നു.

"ആദ്യമായി കാണുമ്പോൾ നിങ്ങൾ രണ്ടാളും മാത്രം മതി... അതാട്ടോ ഒറ്റയ്ക്ക് അയക്കുന്നത്... "

 രശ്മി കാതിൽ അടക്കം പറഞ്ഞു..  വൈകുന്നേരം അവിടെ എത്തുംവരെ ഞാൻ മറ്റേതോ ലോകത്തായിരുന്നു. ഭൂമിയിലും  ആകാശത്തിലും  അല്ലാത്ത മഴവില്ലിൻ  കൊട്ടാരത്തിൽ.. 

സഞ്ജീവ്.. ഞാനിതാ നിങ്ങളിലേക്ക്.. 

Reception ഇൽ എത്തി ഞാൻ നന്ദിത എന്ന് പരിചയപ്പെടുത്തി  അവർ റൂമിൽ വിളിച്ചിട്ട്  പൊയ്ക്കൊള്ളാൻ അനുവാദം തന്നു.. റൂമിലേക്ക് ഒരുപാട് കാതങ്ങൾ ദൂരമുണ്ടെന്ന് തോന്നി..328 ന്‍റെ  വാതിലിൽ പതിയെ മുട്ടി കാത്തു നിന്നു.. എന്‍റെ ഹൃദയം ശക്തിയായി  മിടിക്കാൻ തുടങ്ങി.. കാലുകൾ വിറയ്ക്കാനും.. ഉമിനീര് വറ്റി.. പെട്ടെന്ന് വാതിൽ തുറക്കപ്പെട്ടു.. അലക്ഷ്യമായി ഒതുക്കാതെ കിടക്കുന്ന മുടിയിഴകൾ നെറ്റിയിൽ പാറിപ്പറന്ന്..  താടി വല്ലാതെ വളർന്നു നെഞ്ചിലേക്ക്.. 

കണ്ണുകളിലേക്ക് നോക്കാൻ ധൈര്യമില്ലാതെ ഞാൻ നിന്ന് വിറച്ചു.. 

 " സഞ്ജീവ് ഇത് ഞാനാണ് "

 അയാൾ എന്‍റെ മിഴികളിലേക്ക് നോക്കി...

 "നിന്‍റെ പേരെന്താണ്..."

"ഞാൻ നന്ദിത... "

അല്ല... നന്ദിതയെ പോലെ ഒരുവൾ.. "


നേർത്ത വിരലുകൾ കൊണ്ട് ആത്മാവിനെ തൊട്ടുണർത്താൻ ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്ന്  ഒരു സ്വപ്നം പോലെ നിനക്ക് കടന്നു വരാം... 

ആദ്യമായി കാണുകയാണെന്നോർക്കാതെ അയാളെന്നെ ഭ്രാന്തമായി അയാളോട് ചേർത്തു. അച്ഛനെയും അമ്മയെയും സഹോദരനെയും കാമുകനെയും സുഹൃത്തിനെയും ഞാനാ കൈകൾക്കുള്ളിലറിഞ്ഞു. 

അപരിചിതത്വത്തിന്‍റെ ലാഞ്ചനയില്ലാതെ വർ ഷങ്ങളായ ചിരപരിചിതരെ പോലെ കടൽതീരത്തൂടെ ഞങ്ങൾ കൈകോർത്തു  നടന്നു.. 

സന്ധ്യ മയങ്ങിയിട്ടും ഇരുട്ട് നിറഞ്ഞിട്ടും ഞങ്ങൾ ആ തീരത്ത്...ഭ്രാന്തമായ അലച്ചിലുകൾക്കും തേടലുകൾക്കും അവസാനം.. സഞ്ജീവനെ തേടിയുള്ള അലച്ചിലുകളിൽ എനിക്ക് സംഭവിച്ചതൊക്കെ ഞാൻ പറയുന്നുണ്ടായിരുന്നു... അപ്പോൾ ആ കൈകൾ കൊണ്ട്  എന്നെ കുറച്ചൂടെ ചേർത്ത് പിടിച്ചു....

നനവാർന്ന കാലുകളിൽ  നിലാവിൽ  മണൽ തരികൾ തിളങ്ങി... 

*  *  *  *  *   * * *

അമ്മയുടെ മിഴികൾ നിറഞ്ഞിരിക്കുന്നു. ഈ അമ്മമാർ എപ്പോഴും അങ്ങനെയാണ് സന്തോഷത്തിലും സങ്കടത്തിലും മൂക്ക് ചീറ്റി അങ്ങനെ... മൃണാളിനിയും ഭർത്താവും ആ കുഞ്ഞു സുന്ദരിയ്ക്ക് ആരുടെ ഛായയാണെന്ന് തർക്കിക്കുന്നു.. 

ക്ഷീണത്തോടെ മയങ്ങുന്ന എന്‍റെ  നെറുകയിൽ തലോടി സഞ്ജീവ്... ഒരച്ഛന്‍റെ വാത്സല്യവും ഉറ്റവന്‍റെ സ്നേഹവും ആ മിഴികളിൽ മിന്നുന്നുണ്ടായിരുന്നു.. 


ശ്രീ 


NB: നിങ്ങളുടെ എഴുത്തിനു മുന്നിൽ ഇതൊന്നുമല്ലെന്ന് അറിയാഞ്ഞിട്ടല്ല...ഇതിവിടെ share ചെയ്യാൻ ജാള്യത ഇല്ലാഞ്ഞിട്ടല്ല.. നിങ്ങളെന്നോട് ഈ അവിവേകത്തിന് സദയം ക്ഷമിക്കുക... ഭ്രാന്തമായി പ്രണയിച്ച രണ്ട് പേരെ രണ്ട് വഴിക്ക് വിടാൻ മനസ് സമ്മതിക്കുന്നില്ല... എല്ലാ കഥകളും സന്തോഷത്തോടെ തീരണമെന്ന് ആഗ്രഹിക്കുന്ന ഒരു പൊട്ടത്തിയുടെ മണ്ടത്തരം...😔😔 ക്ഷമിക്കുക... 🙏

Sreedeep Chennamangalam 

കാട്ടുപെണ്ണ്... ♥️ 


എന്‍റെ നന്ദിതയ്ക്ക് നന്ദിത ദാസിന്‍റെ ഛായയും എഴുത്തുകാരി നന്ദിതയുടെ പ്രണയം തുളുമ്പുന്ന മനസും 


കടപ്പാട്.. നന്ദിത

https://www.yourquote.in/sree-bknf6/quotes/verrute-orelllutt-ningngllennoott-kssmikkuk-shriidiip-bao3ut

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...