Skip to main content

Rose :: മിന്നൽ പിണർ പോലെ വരികളെന്നിൽ!

 

മിന്നൽ പിണർ പോലെ വരികളെന്നിൽ!

റോസ്‌

 

പ്രണയം ഏതൊരു ജീവിയിലും കുടികൊള്ളുന്ന ഉദാത്തമായ ഭാവം. വർണ്ണനകൾക്കതീതമായ സ്ഥായീഭാവം അതിനുണ്ട്. താളത്തിനൊത്തു ചൊല്ലുവാനുതകും വിധം നിരത്തിയ വാക്കുകൾ! ശ്രീ രജിമാഷിന്റെ വരികൾ, മരണം വരെ പ്രണയിക്കണം എന്ന ചിന്തയാണ് എന്നിൽ നിറച്ചിരിക്കുന്നത്.

ആസ്വാദനത്തിന്റ അങ്ങേയറ്റത്തു എത്തിക്കാൻ കഴിയുന്ന മാഷിന്റെ രചനകളെ കുറിച്ചെഴുതുവാൻ, എനിക്ക് യോഗ്യത ഇല്ലെന്നു വിനീതമായി നിങ്ങളോട് പറഞ്ഞു കൊണ്ടു തന്നെ തുടങ്ങട്ടെ.

പ്രണയം അതിന്റെ പാരമ്യതയിൽ എത്തണമെങ്കിൽ, മനസ്സുകൾ ഒന്നാകണം, അതിൽ നമ്മുടെ മാഷിന്റെ വരികൾ കൂടി ഉണ്ടെങ്കിൽ, പ്രണയം ഇല്ലാത്തവർ കൂടി പ്രണയിക്കുവാൻ ഇഷ്ടപ്പെടും എന്നതാണ് വാസ്തവം. ഓരോ വരികളിലും രോമങ്ങളെ തൊട്ടുണർത്തുവാൻ മാത്രം ആഴത്തിൽ പ്രണയം നിറഞ്ഞു നിൽക്കുന്നു.

എന്നെന്നുമെന്നരികിൽ, ഇരുന്നു നീ

കിന്നാരം ചൊല്ലീടേണം,

എന്നുടെ ആരാമത്തിൽ, കൂടു കൂട്ടി

പുന്നാര പൂങ്കിളിയേ.....

ഇത് എന്റെ മനസ്സാണ്. ഞാൻ ആഗ്രഹിക്കുന്നത്, എന്റെ കാമുകനും ഇത് പോലെ വേണമെന്നാണ്.

അതേ... കവി ആരായുകയാണ് എന്താണ് നിൻ പുഞ്ചിരിക്ക് അർത്ഥമെന്ന്?

എന്നുമീയേകനാം പാന്ഥനു കൂട്ടിനാ-

യെത്തീടും പുഞ്ചിരിക്കർത്ഥമെന്തെ?

കവി കാണുന്ന പുഞ്ചിരികളിൽ എന്നും തിളങ്ങുന്നൊരു മിന്നൽ പിണരായി ഉണ്ട്, അവൾ. ആരാദ്യം മിണ്ടും എന്ന ചോദ്യത്തിന് നാണമാർന്നൊരു വിളിയിൽ അവൾ മറുപടി നൽകി കഴിഞ്ഞു.

എന്നുമുരുകി ജ്വാലിക്കുമെൻ സ്വപ്നമേ.... ഈ വരികളിൽ തിളങ്ങി നിൽക്കുന്നു, ഓരോ പ്രണയിതാവിന്റെ മനതാരിൽ തെളിയുന്ന ഭാവം! കാതരമാം പ്രണയ ഭാവം.

പ്രണയം അതിന്റെ ഉത്തുംഗശ്രുംഗത്തിലെത്തി നിൽക്കുന്ന, രഹസ്യാത്മകത്തിന്റെ രാഗസർപ്പങ്ങളായി അഹസ്സന്തിരാവായി തിമിർത്തു വാഴാം നാം എന്ന വരികളിൽ ഒളിഞ്ഞു കിടക്കുന്നു കവിയുടെ ഗൂഡപ്രേമം.

തുണയായി എത്തും വരെ, കാത്തിരിക്കുന്ന കവിയുടെ അക്ഷമ ഭാവങ്ങളെ നമ്മിലേക്ക്‌ എത്തിക്കുന്നു എന്നു നീ വന്നു ചേരും എന്ന കവിതയിലെ വരികൾ!

നമ്മൾ പ്രണയമാണ് എന്ന വരികളിലൂടെ വെളിപ്പെടുത്തുന്നത് കവിക്കു എന്തൊക്ക കാണാൻ കഴിയുമോ അതിലൊക്കെയും തന്റെ പ്രണയത്തെ കാണാൻ കഴിയുന്നു എന്നതാണ്. ഏതൊരു കാമിനിയാണ് അങ്ങനൊരു കാമുകനെ ആഗ്രഹിക്കാത്തത്? സർവ്വതിലും തന്നെ കാണുന്നവനെ!!!

പരമശിവനെ പോലെ തന്റെ പാതിയായി കാണുന്ന ഒരുവനെ ആഗ്രഹിക്കാത്തവൾ ആരുണ്ട്? ഏതൊരു പെണ്ണിന്റെയും ഇഷ്ട ദൈവം ശിവനായതും അത് കൊണ്ട് തന്നെയാകും. രൗദ്രമാടുവാൻ നീ ശിവനായി തന്നെ കൂടെ വേണം എന്നു ഏതൊരു സ്ത്രീയും ആഗ്രഹിക്കും. ഒരുപാടിഷ്ടമായ വരികളാണിത്. പിന്നോട്ട് പോകേണ്ട, നോക്കേണ്ട, നിന്നെ ഞാനെന്നുമെൻ നെഞ്ചോടു ചേർക്കാം. അതേ എന്നും ആ നെഞ്ചിലുറങ്ങുവാൻ ഏതൊരു പ്രണയിനിയും ആഗ്രഹിക്കും.

ചുട്ടുപൊള്ളുന്ന സൂര്യനാകുമ്പോൾ, ചുണ്ടിലൂറും തേൻ കണങ്ങളാലാകെ മൂടുവാനാണല്ലൊ, ഈ വരികൾ വായിക്കുന്ന പ്രണയിനി കാത്തിരിക്കുക.

മറ്റൊരാൾ എന്ന കവിതയിൽ എനിക്ക് ഓർമ വന്നൊരു കാര്യമുണ്ട്. ഛായാമുഖിയുടെ കഥ... ആ കണ്ണാടിയുടെ കഥ... എവിടെയെങ്കിലും അത് കിട്ടുവാണെങ്കിൽ നമ്മൾ സ്നേഹിക്കുന്നവർക്ക്‌ കൊടുത്തു നോക്കണം. അവരും നമ്മെ സ്നേഹിക്കുന്നുണ്ടോ എന്ന്!

എല്ലാ കവിതകളും ഒന്നിനൊന്നു മെച്ചം... ശീർഷകം തന്നെ കവിതയായതോ.... തനിച്ചു പാടാൻ... എത്ര മനോഹരമാണത്! തനിച്ചാകുന്നതിന്റെ മനോവ്യഥയുണ്ടതിൽ.....

എന്റെ പ്രണയം കൊടുങ്കാറ്റു പോലെ എന്ന് വ്യക്തമാക്കും വരികളാണ്.... ഈ കവിതളിലെല്ലാം.

കണ്ണിമ ചിമ്മാതെ കാവലായ്, പ്രാണന്റെ കണ്ണല്ലേ, സൗഭാഗ്യധാരയല്ലേ?

അതേ കണ്ണിമ ചിമ്മാതെ തന്നെ വായിക്കപ്പെടട്ടെ അങ്ങയുടെ കവിതകളും...

ചിരകാലം നില നിൽക്കട്ടെ ഈ പ്രണയ ഗീതികൾ,

എല്ലാവരുടെയും മനസ്സുകളിൽ!

എല്ലാ വിധ ഭാവുകങ്ങളും!!

റോസ്‌

തനിച്ചു പാടാന്‍


https://www.amazon.in/dp/B08L892F68

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan