Skip to main content

Jayan Pothencode :: പുത്തനോണം

 
ഓണമിങ്ങോണമിങ്ങോണമെത്തി,
ഓണനിലാവും പറന്നിറങ്ങി
ഓർമ്മകൾ പേറുമെൻ ഹൃത്തടത്തിൽ
ഓർമ്മകൾക്കെന്തു സുഗന്ധമെന്നോ?
മാരികൾ മാറുന്ന കാലമല്ലേ ..!
മാവേലിമന്നാ നീ കാത്തിടേണേ
പുത്തനൊരോണം പിറന്നു വന്നു
പുതുമകൾ നിറയുന്നോരോണമായി ..
ഉള്ളം തുറന്നു ചിരിച്ചിടാനായ്
ഉള്ളിൽ കനിവോടെ വിളങ്ങിടു നീ :
തുമ്പികൾ പാറാതെ തുമ്പങ്ങൾ മാറാതെ
പുത്തനൊരോണം പിറന്നു വന്നു.
ഓർത്തുവയ്ക്കാനൊരു ഓണമെത്തി.
ഒന്നിച്ചുറങ്ങിയോർ നമ്മളല്ലോ?
ഒന്നായി നിന്നവർ നമ്മളല്ലോ!
ഒരുമയും പെരുമയും നൽകി നമ്മൾ
ഒരുമതൻ സ്നേഹം വിളമ്പി നമ്മൾ .
ചത്തവരെല്ലാം ചമഞ്ഞിടുന്നു.
ചന്തത്തിൽ കാര്യങ്ങൾ ചെയ്തിടുന്നു.
പുത്തനാം മോടികൾ കാട്ടിടുന്നു
പുതുമതൻ ഗന്ധം നുകർന്നിടുന്നു.
ഒന്നിച്ചുകൂടുന്നൊരോണങ്ങളില്ലാതെ
ഒപ്പിച്ചുകൂടുന്നൊരോണമായി.
പുത്തനൊരോണം പിറന്നു വന്നു
പുതുമകൾ നിറയുന്നൊ രോണമായി.
പൊള്ളത്തരം കാട്ടിയാടുന്നു മേനികൾ
തമ്മിലൊളിക്കുന്നു നന്മ ഭാവിക്കുന്നു.
പൊയ്മുഖ മണിയുന്നൊരായി നമ്മൾ
പാഴ്വാക്കിനുടമകളായി നമ്മൾ .
ഒരുമതൻ സ്വാദ് നുകർന്നിടാനായ് 
ഒരുമതൻ ഗാഥ നിറച്ചിടേണം.
ഉള്ളം തുറന്നു ചിരിച്ചിടാനായ്
ഉള്ളിൽ കനിവു നിറഞ്ഞിടേണം'
ഞങ്ങടെ ഓണമെന്നാരും പറയാതെ
നമ്മടെ ഓണമായ് കണ്ടിടേണം
തുമ്പികൾ പാറാതെ തുമ്പങ്ങൾ മാറാതെ
പുത്തനൊരോണം പിറന്നു വന്നു.
--- ജയൻ പോത്തൻകോട്

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan