Skip to main content

Posts

Showing posts from September, 2022

Dr Lekshmi Vijayan V T :: വരു, പരമ വെഭവത്തിലേക്ക് മുന്നേറാം

ഈ ആഗസ്ത് 15ന് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യത്തിൻറെ അമൃതമഹോത്സവത്തിന് നേരത്തേതന്നെ ആരംഭം കുറിച്ചുകഴിഞ്ഞു; അത് വർഷം മുഴുവനും തുടരുകയും ചെയ്യും. ഇപ്പോൾ നമുക്കുമുന്നിൽ പ്രശ്നങ്ങളൊന്നും ബാക്കിയില്ല എന്നല്ല, പഴയ വിഷയങ്ങളിൽച്ചിലതൊക്കെ പരിഹരിക്കപ്പെട്ടിട്ടുണ്ട്, മറ്റുപലതും ഇനിയും ബാക്കിയാണ്; പുതിയ ചില പ്രശ്നങ്ങൾ വന്നുചേർന്നിട്ടുമുണ്ട്. ഇവയൊക്കെയിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഈ സന്തോഷം തികച്ചും സ്വാഭാവികമാണ്. നമ്മുടെ രാജ്യത്തിന്റെ വിശാലഭൂവിഭാഗത്തിൽ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് ഭരണം നടത്താനും, നിയമങ്ങൾ സ്ഥാപിക്കാനുമുള്ള അധികാരം ലഭിച്ചത് നൂറുകണക്കിന് വർഷങ്ങൾക്കുശേഷം 1947 ആഗസ്ത് 15നാണ്. സ്വാത്രന്ത്ര്യലബ്ധിയ്ക്കായി ഭാരതീയർ നടത്തിയ ദീർഘസമരങ്ങൾ അടിമത്തത്തിൻറെ കാലദൈർഘ്യത്തോളം തന്നെ നീളമേറിയതും കഠിനവുമായിരുന്നു. വൈദേശിക ഭരണത്തിനെതിരെയുള്ള ഭാരതീയ ജനതയുടെ ഈ സമരങ്ങൾ ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ എല്ലായിടത്തും വ്യാപിച്ചിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഈ സംഘർഷത്തിൽ തങ്ങളുടേതായ ...

Prof. V T Rema :: കേരളം ഓണത്തെ വരവേല്ക്കുമ്പോൾ

കേരളം ഓണത്തെ വരവേൽക്കുമ്പോൾ സങ്കടക്കണ്ണീരോടെ മാവേലിയെ വരവേൽക്കാൻ പരുങ്ങുകയാണ് കെഎസ്ആർടിസി ജീവനക്കാരന്റെ കുടുംബം .സർക്കാർ വാഹനങ്ങളിൽ ഓണത്തിന്റെ യാത്ര ചെയ്യുമ്പോൾ വാഹനത്തിൻറെ ഗതി നിയന്ത്രിച്ച് യാത്രക്കാരനെ കടകളിൽ എത്തിക്കുന്ന കെഎസ്ആർടിസി ഡ്രൈവറും അവന്റെ കുടുംബവും കണ്ണീർ മങ്ങലിലാണ് കടയിലേക്ക് നോക്കുന്നത്.കേരളത്തിന് ചാലകത നൽകുമ്പോൾ സ്വന്തം സ്വപ്നങ്ങൾ കരിയുന്ന അവസ്ഥയിലാണ് കെ എസ് ആർ ടി സി ജീവനക്കാർ . കാശുള്ളവന്റെ മുന്നിൽ മദ്യചഷകങ്ങൾ നിറച്ചുവയ്ക്കാൻ സർക്കാറിന് ധൃതിയാണ് സാധാരണക്കാരന്റെ സ്വപ്നം വിറ്റു കാശാക്കാൻ ലോട്ടറി നടത്തുന്ന കേരള സർക്കാർ അധ്വാനിക്കുന്ന കെഎസ്ആർടിസി കാർക്ക് മണ്ണപ്പംനൽകാനാണ് ശ്രമിക്കുന്നത്. കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെ ! ഒന്നാന്തരം വണ്ടികൾ കട്ടപ്പുറത്ത് കയറ്റിയിട്ട് തുരുമ്പ് പിടിക്കുമ്പോൾ കടം വാങ്ങി കമ്മീഷൻ പറ്റി പുതിയ വാഹനങ്ങൾ വാങ്ങി കൂട്ടുകയും കെടു കാര്യസ്ഥതയിലൂടെ കേരളത്തിൻറെ കടക്കെണി പല മടങ്ങ് പെരുക്കുകയും ചെയ്യുന്ന സർക്കാർ ഇടതു ആദർശത്തെ തന്നെ ചവിട്ടി മൂടുകയാണ് എന്നതാണ് കേരളത്തിൻറെ തിരിച്ചറിവ് . വിഴിഞ്ഞം സമരത്തിൽ സമയോചിതമായി ഇടപെടാൻ മടിച്ച മുഖ്യമന്ത്രിയും കൂട്ട...

Girijan Achari :: തിരുവോണം

ഓണത്തിൻ പത്താം നാളിന്നല്ലയോ...? ചിത്തം കുളിർക്കും തിരുവോണമല്ലോ...? പുലർകാലത്തുണരേണം പൂക്കളം മായ്‌ക്കേണം... മാബലിമന്നനെ വരവേൽക്കണം.... നിലവിളക്കൊന്നു കൊളുത്തിവയ്ക്കേണം  തൂശനിലയിൽ ഓണത്തപ്പനെയും കുടുംബത്തേയും  കുടിയിരുത്തേണം.... തുമ്പക്കുടം തൃത്താവ് കവുങ്ങിൻ പൂക്കുലയും ചുറ്റും വിതറേണം... നന്നായി വണങ്ങേണം.,. അരിമാവുകൊണ്ടു കോലങ്ങളെഴുതണം.... ചന്ദനത്തിരിയും അഷ്ടഗന്ധങ്ങളും കത്തിച്ചിടേണം   ആർപ്പുവിളിക്കണം കുരവയും വേണം... മാവേലി മന്നനെ വരവേറ്റിടാൻ.... ഓണമുണ്ടുമുടുത്ത്  പൂവട നേദിച്ച്... ഓണവില്ലു കുലച്ച്.... ചടങ്ങുകളെല്ലാം ഗംഭീരമാക്കണം... മുറ്റത്തും വഴിയിലും തുമ്പക്കുടം വിതറണം... മാവേലിതമ്പുരാനേ വരവേൽക്കുവാൻ... പൊന്നോലക്കുട ചൂടി വന്നെത്തിടും എന്റെ മാവേലി തമ്പുരാനു  സ്വാഗതം... എന്റെ മാവേലി തമ്പുരാനു സ്വാഗതം... സ്വാഗതം.. സ്വാഗതം... സ്വാഗതം.. സ്വാഗതം... --- സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

Safna Sakeer :: നീയും ഞാനും

  നീയെന്ന ഞാനും, ഞാനെന്ന നീയുമായ രാഗം ഒരു നിഴലായി എന്നെ വേട്ടയാടുന്നു. നിന്നിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച ഓരോ നിമിഷവും നീ എന്നെ തോൽപ്പിച്ചുകൊണ്ടിരുന്നു. കാന്തികശക്തിയേക്കാൾ തീവ്രമായ നിൻ നോട്ടം എന്നോ ഹൃദയത്തെ കീഴടക്കി കഴിഞ്ഞിരിക്കുന്നു. മാധുര്യത്തിന് മധുരമായ നിൻ വാക്കുകൾ  തേനരുവി പോലെ,  ഇളം തെന്നലിലൂടെ തെന്നി വരുന്ന തിരമാലകൾപോലെ  എൻ മനസ്സിൽ ഒഴുകി നടക്കുകയായി. നിന്നിലേക്ക് അലിഞ്ഞു ചേരാൻ കൊതിക്കുന്ന എനിക്ക് നീ തന്ന സമ്മാനം ആകട്ടെ  "അവഗണന". പ്രണയിക്കുവാൻ ഇരു ഹൃദയം ആവശ്യമെങ്കിലും,  സ്നേഹിക്കാൻ ഒരു ഹൃദയവും, നെഞ്ചിടിപ്പും മാത്രം മതിയാകും. നിനക്ക് ഞാനില്ലെങ്കിലും,  എനിക്ക് നീ ഇല്ലെങ്കിലും,  നമുക്ക് നാം ആയി ചേരാൻ കഴിഞ്ഞില്ലെങ്കിലും പ്രണയമെന്ന ആ നൊമ്പരം എന്നും നിൻ സ്വരം മൊഴിയും..  നീ സ്നേഹിച്ചില്ലെങ്കിലും,  നീ മനസ്സിലാക്കിയില്ലെങ്കിലും സാന്നിധ്യത്തിലെ സാന്നിധ്യത്തെ പ്രണയിക്കുന്നതിനേക്കാൾ തീവ്രത അസാന്നിധ്യത്തിലെ സാന്നിധ്യത്തെ പ്രണയിക്കുന്നതിനാവും.