Skip to main content

Prof. V T Rema :: കേരളം ഓണത്തെ വരവേല്ക്കുമ്പോൾ


കേരളം ഓണത്തെ വരവേൽക്കുമ്പോൾ സങ്കടക്കണ്ണീരോടെ മാവേലിയെ വരവേൽക്കാൻ പരുങ്ങുകയാണ് കെഎസ്ആർടിസി ജീവനക്കാരന്റെ കുടുംബം .സർക്കാർ വാഹനങ്ങളിൽ ഓണത്തിന്റെ
യാത്ര ചെയ്യുമ്പോൾ വാഹനത്തിൻറെ ഗതി നിയന്ത്രിച്ച് യാത്രക്കാരനെ കടകളിൽ എത്തിക്കുന്ന കെഎസ്ആർടിസി ഡ്രൈവറും അവന്റെ കുടുംബവും കണ്ണീർ മങ്ങലിലാണ് കടയിലേക്ക് നോക്കുന്നത്.കേരളത്തിന് ചാലകത നൽകുമ്പോൾ സ്വന്തം സ്വപ്നങ്ങൾ കരിയുന്ന അവസ്ഥയിലാണ് കെ എസ് ആർ ടി സി ജീവനക്കാർ . കാശുള്ളവന്റെ മുന്നിൽ മദ്യചഷകങ്ങൾ നിറച്ചുവയ്ക്കാൻ സർക്കാറിന് ധൃതിയാണ് സാധാരണക്കാരന്റെ സ്വപ്നം വിറ്റു കാശാക്കാൻ ലോട്ടറി നടത്തുന്ന കേരള സർക്കാർ അധ്വാനിക്കുന്ന കെഎസ്ആർടിസി കാർക്ക് മണ്ണപ്പംനൽകാനാണ് ശ്രമിക്കുന്നത്. കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെ !

ഒന്നാന്തരം വണ്ടികൾ കട്ടപ്പുറത്ത് കയറ്റിയിട്ട് തുരുമ്പ് പിടിക്കുമ്പോൾ കടം വാങ്ങി കമ്മീഷൻ പറ്റി പുതിയ വാഹനങ്ങൾ വാങ്ങി കൂട്ടുകയും കെടു കാര്യസ്ഥതയിലൂടെ കേരളത്തിൻറെ കടക്കെണി പല മടങ്ങ് പെരുക്കുകയും ചെയ്യുന്ന സർക്കാർ ഇടതു ആദർശത്തെ തന്നെ ചവിട്ടി മൂടുകയാണ് എന്നതാണ് കേരളത്തിൻറെ തിരിച്ചറിവ് .

വിഴിഞ്ഞം സമരത്തിൽ
സമയോചിതമായി ഇടപെടാൻ മടിച്ച മുഖ്യമന്ത്രിയും കൂട്ടരും സ്വന്തം ചികിത്സയ്ക്ക്, സ്വന്തം വളർച്ചയ്ക്ക്,അഴിമതിക്ക്, സ്വജന പക്ഷപാതത്തിന്, സ്വന്തക്കാരെ ജോലിയിൽ തിരുകി കയറ്റുന്നതിന്, സ്തുതി പാഠകരെ കൂടെ നിർത്തുന്നതിന് ഒക്കെ സമയവും സമ്പത്തും വഴികളും കണ്ടെത്തുമ്പോൾ പണിയെടുത്ത് നടുവൊടിഞ്ഞ യഥാർത്ഥ തൊഴിലാളിക്ക് ഓണം പോട്ടെ ഒരുനേരത്തെ കഞ്ഞിക്ക് അർഹതപ്പെട്ട ശമ്പളം പോലും കൊടുക്കാൻ അറയ്ക്കുന്നത് ഇടതുപക്ഷ ക്രൂരതയുടെ പുതിയ അധ്യായമാണ്.
"അവശന്മാരാർത്തന്മാർ ആലംബഹീനന്മാർ,
അവരുടെ സങ്കടമാരറിയാൻ ... .?.!!"
എന്ന് പണ്ടു കവി പാടിയതിൽ നിന്ന് ദശകങ്ങൾക്കു ശേഷവും കമ്യൂണിസ്റ്റ് ഭരണം ഒരടി മുന്നോട്ടു പോയിട്ടില്ല ... കഷ്ടം!
പാവപ്പെട്ടവന്റെനെഞ്ചത്ത് കുത്തുന്ന പന്തം കത്തിച്ച് കൊടിവിളക്കാക്കുന്ന നിന്ദ്യതേ,
നിന്റെ പേരോ കമ്യൂണിസം?

--- പ്രൊഫ.വി.ടി. രമ

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...