Skip to main content

കുളം + പ്രാന്തത്തി



വാക്ക്‌ കൂര്‍ത്ത അമ്പായി മാറ്റുന്നുണ്ട്‌ വിഷ്ണുപ്രസാദ്‌. ധീരമായ നിരീക്ഷണങ്ങളും പ്രയോഗങ്ങളും കവിതകളിലുണ്ട്‌. വ്യത്യസ്തതയ്ക്കു വേണ്ടിയുള്ള ചില പ്രയോഗങ്ങള്‍ വായനയില്‍ അലോസരമുണ്ടാക്കുന്നുമുണ്ട്‌, എങ്കിലും കവിതകളുടെ സമകാലിക പ്രളയത്തില്‍ ഒഴുകിപ്പോകാതെ നില്‍ക്കത്തക്ക കാവ്യഗുണങ്ങള്‍ വിഷ്ണുപ്രസാദിന്റെ മൗലികതയ്ക്ക്‌ സാക്ഷ്യമാണ്‌

'പുരുഷന്‍ എന്ന ഗര്‍വ്വിനെ വലിച്ചെറിഞ്ഞ്‌ ഒരു നിമിഷം പെണ്ണായി ഈ ലോകത്തെ നോക്കണം. അപരിചിതമായ ഭയങ്ങള്‍ ഇരച്ചുവരുന്ന വ്യത്യസ്തമായ നാട്ടിലാവും പുരുഷനെത്തുക’ തലതിരിഞ്ഞതെന്ന്‌ തോന്നാവുന്ന ഇത്തരം ചില കാഴ്ച്ചകള്‍ കുളം+പ്രാന്തത്തിയിലുണ്ട്‌. ലിംഗരാജ്‌ എന്ന കവിതയുടെ പേരു തന്നെ അഹങ്കാരമായി വ്യാഖ്യാനിച്ചേക്കാം. ഒന്നിനു പിറകെ ഒന്നായി ചോദ്യങ്ങളുതിര്‍ത്തുകൊണ്ട്‌ ഭിന്ന അനുപാതങ്ങളില്‍ ഉരുവംകൊള്ളുന്ന ജീവിതമാണ്‌ ‘അലര്‍ച്ച'യിൽ.

'സ്കൂള്‍ വിട്ടതും
കുടകളുടെയൊരു 'കറുത്തനദി' ഒഴുകിപ്പോയി

'ദഹിക്കാതെ കിടക്കുന്ന മരണമാണ്‌
ഈ ജീവിതത്തിന്റെ പ്രശ്‌നം'

'കായ്ച്ചു എന്ന ഒറ്റക്കുറ്റത്തിന്‌ ഒരു മാവ്‌
ഏറു കൊള്ളുകയാണ്‌'.

'നിലവിളികളിലൂടെ അഴിഞ്ഞുവീണ ആകാശം'
-----എന്നിങ്ങനെയുള്ള വരികള്‍ വായനയിലെ മികച്ച അനുഭവമാണ്‌.

'പതിനാറാം നമ്പര്‍ സീറ്റ്‌', 'വിഷ്‌ണുപ്രസാദിന്റെ ജീവിതത്തിലെ ചില അത്ഭുതങ്ങള്‍' എന്നീ കവിതകള്‍ സ്വയം വിലയിരുത്തലിന്റെയോ ആത്മനിന്ദയുടയോ സ്വരം കേള്‍പ്പിക്കുന്നുണ്ട്‌. കാവ്യ ഭാഷയിലെ അപൂര്‍വ്വതയ്ക്കു വേണ്ടിയുള്ള ശ്രമം ചില കവിതകളില്‍ അനൗചിത്യമെന്നോ അഭംഗിയെന്നോ പറയാവുന്ന കാവ്യദോഷങ്ങള്‍ക്ക്‌ കാരണമാകുന്നു
 
കീര്‍ത്തനം, ‘വറുകീസ്‌ പുണ്യാളന്‍‘ എന്നീ കവിതകളില്‍ ഈ കാവ്യ ദോഷങ്ങള്‍ പ്രകടമായി കാണുന്നു വറുകീസ്‌ പുണ്യാളന്‍ വിലക്ഷണമായ സ്വഭാവമുള്ള കവിതയാണ്‌ കുളം+പ്രാന്തത്തി എന്ന സമാഹാരത്തിലെ മറ്റു കവിതകളില്‍ ; അഹന്തയുടെ സ്വരം ഇതുപോലെ കേള്‍ക്കുന്നില്ല
 
പ്രതിഭാഷ എന്ന ബ്ലോഗിലെ കവിതകളാണ്‌ ഈ പുസ്‌തകത്തില്‍ സമാഹരിച്ചിരിക്കുന്നത്‌. 'കെട്ടുപൊട്ടിക്കുന്ന കവിത' എന്ന വിശാഖ്‌ ശങ്കറിന്റെ പഠനവും 'പതിനാറാം നമ്പര്‍ സീറ്റി'നെപ്പറ്റി ചിന്തിക്കുമ്പോള്‍ എന്ന ശിവന്റെ ആസ്വാദനവും അനുബന്ധമായുണ്ട്‌
---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...