Skip to main content

കുളം + പ്രാന്തത്തി



വാക്ക്‌ കൂര്‍ത്ത അമ്പായി മാറ്റുന്നുണ്ട്‌ വിഷ്ണുപ്രസാദ്‌. ധീരമായ നിരീക്ഷണങ്ങളും പ്രയോഗങ്ങളും കവിതകളിലുണ്ട്‌. വ്യത്യസ്തതയ്ക്കു വേണ്ടിയുള്ള ചില പ്രയോഗങ്ങള്‍ വായനയില്‍ അലോസരമുണ്ടാക്കുന്നുമുണ്ട്‌, എങ്കിലും കവിതകളുടെ സമകാലിക പ്രളയത്തില്‍ ഒഴുകിപ്പോകാതെ നില്‍ക്കത്തക്ക കാവ്യഗുണങ്ങള്‍ വിഷ്ണുപ്രസാദിന്റെ മൗലികതയ്ക്ക്‌ സാക്ഷ്യമാണ്‌

'പുരുഷന്‍ എന്ന ഗര്‍വ്വിനെ വലിച്ചെറിഞ്ഞ്‌ ഒരു നിമിഷം പെണ്ണായി ഈ ലോകത്തെ നോക്കണം. അപരിചിതമായ ഭയങ്ങള്‍ ഇരച്ചുവരുന്ന വ്യത്യസ്തമായ നാട്ടിലാവും പുരുഷനെത്തുക’ തലതിരിഞ്ഞതെന്ന്‌ തോന്നാവുന്ന ഇത്തരം ചില കാഴ്ച്ചകള്‍ കുളം+പ്രാന്തത്തിയിലുണ്ട്‌. ലിംഗരാജ്‌ എന്ന കവിതയുടെ പേരു തന്നെ അഹങ്കാരമായി വ്യാഖ്യാനിച്ചേക്കാം. ഒന്നിനു പിറകെ ഒന്നായി ചോദ്യങ്ങളുതിര്‍ത്തുകൊണ്ട്‌ ഭിന്ന അനുപാതങ്ങളില്‍ ഉരുവംകൊള്ളുന്ന ജീവിതമാണ്‌ ‘അലര്‍ച്ച'യിൽ.

'സ്കൂള്‍ വിട്ടതും
കുടകളുടെയൊരു 'കറുത്തനദി' ഒഴുകിപ്പോയി

'ദഹിക്കാതെ കിടക്കുന്ന മരണമാണ്‌
ഈ ജീവിതത്തിന്റെ പ്രശ്‌നം'

'കായ്ച്ചു എന്ന ഒറ്റക്കുറ്റത്തിന്‌ ഒരു മാവ്‌
ഏറു കൊള്ളുകയാണ്‌'.

'നിലവിളികളിലൂടെ അഴിഞ്ഞുവീണ ആകാശം'
-----എന്നിങ്ങനെയുള്ള വരികള്‍ വായനയിലെ മികച്ച അനുഭവമാണ്‌.

'പതിനാറാം നമ്പര്‍ സീറ്റ്‌', 'വിഷ്‌ണുപ്രസാദിന്റെ ജീവിതത്തിലെ ചില അത്ഭുതങ്ങള്‍' എന്നീ കവിതകള്‍ സ്വയം വിലയിരുത്തലിന്റെയോ ആത്മനിന്ദയുടയോ സ്വരം കേള്‍പ്പിക്കുന്നുണ്ട്‌. കാവ്യ ഭാഷയിലെ അപൂര്‍വ്വതയ്ക്കു വേണ്ടിയുള്ള ശ്രമം ചില കവിതകളില്‍ അനൗചിത്യമെന്നോ അഭംഗിയെന്നോ പറയാവുന്ന കാവ്യദോഷങ്ങള്‍ക്ക്‌ കാരണമാകുന്നു
 
കീര്‍ത്തനം, ‘വറുകീസ്‌ പുണ്യാളന്‍‘ എന്നീ കവിതകളില്‍ ഈ കാവ്യ ദോഷങ്ങള്‍ പ്രകടമായി കാണുന്നു വറുകീസ്‌ പുണ്യാളന്‍ വിലക്ഷണമായ സ്വഭാവമുള്ള കവിതയാണ്‌ കുളം+പ്രാന്തത്തി എന്ന സമാഹാരത്തിലെ മറ്റു കവിതകളില്‍ ; അഹന്തയുടെ സ്വരം ഇതുപോലെ കേള്‍ക്കുന്നില്ല
 
പ്രതിഭാഷ എന്ന ബ്ലോഗിലെ കവിതകളാണ്‌ ഈ പുസ്‌തകത്തില്‍ സമാഹരിച്ചിരിക്കുന്നത്‌. 'കെട്ടുപൊട്ടിക്കുന്ന കവിത' എന്ന വിശാഖ്‌ ശങ്കറിന്റെ പഠനവും 'പതിനാറാം നമ്പര്‍ സീറ്റി'നെപ്പറ്റി ചിന്തിക്കുമ്പോള്‍ എന്ന ശിവന്റെ ആസ്വാദനവും അനുബന്ധമായുണ്ട്‌
---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...