Skip to main content

നോമ്പിന്റെ നിഷ്ഠകൾ :: ഷാമില ഷൂജ


ബിസ്മില്ലാഹി റഹുമാനി റഹീം
അനുഗ്രഹങ്ങളാൽ സമ്പുഷ്ടമാക്കപ്പെട്ട റംസാൻ മാസം വിശ്വാസികൾക്കു വേണ്ടി അള്ളാഹു നൽകിയിരിക്കുന്ന വലിയൊരു സമ്മാനമാണ്. അതിന്റെ വിലയറിഞ്ഞ് ആ മഹാഭാഗ്യത്തെ നേടാൻ കഴിയുമ്പോഴാണ് ഒരു സത്യവിശ്വാസിക്ക് പൂർണ്ണത കൈവരുന്നത്.
മനുഷ്യരാരും തന്നെ പൂർണ്ണരല്ല എന്നാൽ തിന്മകളിൽ നിന്നകന്നു നന്മകൾ മനസ്സിലാക്കി പെരുമാറുന്നവർക്ക് ഉന്നതങ്ങളിലെത്താൻ കഴിയും.
റംസാനെ വരവേൽക്കാൻ വീടും പരിസരവും വൃത്തിയാക്കൽ ഉൾപ്പെടെ ധാരാളം തയ്യാറെടുപ്പുകൾ നടത്താറുണ്ട്‌. ഈ വൃത്തിയാക്കൽ മനസ്സുകളിലേക്ക് കൂടി വരുത്തണം. എങ്കിൽ മാത്രമേ നോമ്പിന് ഫലം കിട്ടുകയുള്ളു.
ആഡംബര ജീവിതത്തിൽ നിന്നും ഒരു വിട്ടു നിൽക്കൽ കൂടിയാണ് റംസാൻ.
നോമ്പ് ഒരാഘോഷമല്ല മറിച്ച്‌ ആത്മനിയന്ത്രണത്തിന്റെയും ചിട്ടയുടെയും കാലമാണ്. ഓരോ നോമ്പുകാരനും വിനയാന്വിതനാവണം
നിയ്യത് ചെയ്യൽ നോമ്പിൽ നിർബന്ധമാണ്
"ഈ വർഷത്തെ റംസാൻ മാസത്തെ ഫർളായ അദാ ആയ നാളത്തെ നോമ്പിനെ അള്ളാഹു ത ആലക്ക് വേണ്ടി പിടിച്ചു വീട്ടുവാൻ ഞാൻ കരുതി"
എന്നാണ്  നിയ്യത്.
നമസ്ക്കാരവും ഖുർആൻ പാരായണവും കൊണ്ട് സംപുഷ്ടമാക്കേണ്ട നാളുകളാണ് റംസാൻ.
പ്രായപൂർത്തിയാവുകയും ബുദ്ധിസ്ഥിരതയുണ്ടായിരിക്കുകയും ചെയ്യുന്ന മുസ്ലീമിന് നോമ്പ് നിർബന്ധമാണ്. തീരെ ചെറിയ കുട്ടികൾക്കും രോഗികൾക്കും ആർത്തവകാരികൾക്കും പ്രസവിച്ചു കിടക്കുന്നവർക്കും നോമ്പ് നിർബന്ധമില്ല.
സൂര്യനസ്തമിച്ചാൽ ഉടൻ തന്നെ നോമ്പ് തുറക്കെണ്ടതാണ്.
"അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പ് അനുഷ്ടിക്കുകയും നിന്നിൽ ഞാൻ വിശ്വസിക്കുകയും നീ നല്കിയ ഭക്ഷണം കൊണ്ട് ഞാൻ നോമ്പ് തുറക്കുകയും ചെയ്യുന്നു."
എന്നതാണ് നോമ്പ് തുറക്കുമ്പോഴുള്ള ദുആ.
നോമ്പ് തുറക്കുമ്പോൾ വളരെക്കുറച്ചു ഭക്ഷണം മാത്രം കഴിച്ചാൽ മതി. ഈ സമയം പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്ന സമയമാണ്.
പാപങ്ങളുടെ വിഴുപ്പു ഭാണ്ഡം മാറ്റി നന്മയുടെ പൂന്തോട്ടമൊരുക്കുവാൻ ഓരോ വ്യക്തിക്കും ഈ റംസാൻ സഹായകമാവട്ടെ. നോമ്പിന്റെ നിഷ്ഠകൾ കൃത്യമായി പാലിക്കാനും അതിന്റെ പുണ്യം നേടാനും കരുണാനിധിയായ തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
ആമീൻ.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...