Skip to main content

കാട്, പ്രണയം, വിലാപം :: ഡി. യേശുദാസ്




1
കാട്ടാറിൽ
കാലുകളിട്ട-
ക്കല്ലിലിരുന്നില്ലേ…

പാടിപ്പാടിക്കാട്ടാറങ്ങനെ
വിരൽകളിലൂടെ-
ക്കയറിക്കയറി
നമുക്കുമീതെ-
ക്കവിഞ്ഞുപോയില്ലേ

കാടു ചലിച്ചു മദിച്ചും കൊണ്ട്
നമ്മെ വിഴുങ്ങിയൊരോർമയിലൂടെ
നടപ്പില്ലേയൊരു താലോലത്തിൻ
മഴവിരിയുന്ന വെയിൽ

ബോധത്തിൻ, നരവ്യാമോഹത്തിൻ
മണൽത്തരിപ്പുകളില്ലാതെ
ഇതു ചതി, ഇതു ദുര, ഇതു തീരാപ്പക
ഇതു കാടിതു നദി, ഇതു നാമെന്നും
അറിയാതേതോ ഒന്നിന്നുള്ളിൽ
മറന്നിരിക്കും വഴക്കമായില്ലേ

പ്രിയതരമൊരൈതിഹ്യത്തിൻ
പ്രാണപ്പൊരുളായ്
ക്കൊത്തിയെടുക്കാമെന്നു തുടുത്തില്ലേ

ദുരൂഹജീവൽക്കയങ്ങളിൽനി-
ന്നൂറിക്കൂടിയൊരിരുൾത്തണുപ്പിൻ
ഭീതികൾമെല്ലെപ്പതഞ്ഞൊഴിഞ്ഞില്ലേ

ആറും കാടും കാറ്റും മണവും
പുലരികളുച്ചകൾ സന്ധ്യകൾ പാട്ടുകൾ
നിരവധി ജന്മപരമ്പരപോലെ
പ്രാണനെ മുക്കിയലക്കിയെടുക്കെ
ഒരു വെള്ളാരംകല്ലിന്മിനുസം
ഉള്ളിലറിഞ്ഞു തിരിക്കാനായതു-
മോർമയിലുണ്ടതി-
ഗാഢമൊരോർമ


2
ഒരുനാൾ
പിന്നെയുമേതോ
വ്യഥകൾ ചുഴറ്റിയലസിയ
ജീവിതമേറ്റിത്തനിയെ
ആറും കാടും കാറ്റും മണവും
ഋതുവിന്യാസക്കാവും തേടി
ആവിലമെത്തുമ്പോൾ

കള്ളം പോലെ
കല്ലൂകൾ മാത്രം
സ്വപ്നം പോലെ
മാഞ്ഞൂ വെള്ളം
ബന്ധുതപോലെ
അഴുകിയ കുഴികൾ
ചുടുനിശ്വാസച്ചുഴലികൾചൂടി
ദുർമൃതിചുറ്റിയപ്രണയംപോലെ
കാടു കരിഞ്ഞു മലർന്നു കിതപ്പൂ….

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...