Skip to main content

മാഞ്ഞുപോകുന്ന മാതൃവാത്സല്യം :: തീര്‍ത്ഥ കെ കാഞ്ഞിലേരി


തീര്‍ത്ഥ കെ, കാഞ്ഞിലേരി

സ്‌നേഹത്തിന്‍ പ്രതീകമാം മാരിവില്ലായ്‌
ജന്‍മം നല്‍കിയ കുഞ്ഞിന്റെ ഹൃത്തില്‍
പ്രത്യക്ഷമായ്‌ നിന്‍ വാത്സല്യം
ഏഴഴകു പിഴിഞ്ഞെടുത്ത സത്താം
അഴകുള്ള മഴവില്ലിനെപ്പോല്‍
നിന്‍ വാത്സല്യം, ഹൃത്തിനു ഹരമേകും
ആര്‍ദ്രമാം അനുഭൂതി. 

പുസ്‌തകത്താളുകളില്‍ അമ്മയെന്ന 
രണ്ടക്ഷരം കുറിക്കുമ്പോള്‍ 
മാതൃവാത്സല്യം പ്രതിഫലിക്കുമീ 
ഹൃത്തിന്‍ നോവറിഞ്ഞു 
ജീവിതത്തിന്‍ കയ്‌പ്പറിഞ്ഞു 

അക്ഷരമുറ്റത്തൂടെ പിച്ചനടത്തിയ 
കല്‍പ്പവൃക്ഷമാണമ്മ ! 
മഞ്ഞുതുള്ളിപോല്‍ പരിശുദ്ധമാം 
മാതൃവാത്സല്യം നുകര്‍ന്നു നമ്മള്‍ 
സ്വപ്‌നത്തിന്‍ തേരില്‍ 
നാമീ പ്രപഞ്ചം ചുറ്റിക്കറങ്ങുമ്പോള്‍ 
നന്‍മയുടെ വിളക്കായ്‌ 
നേര്‍വഴി കാണിക്കുമമ്മ. 

നാം പിന്നിട്ട പാതകളില്‍ 
കാണാം നമുക്കാ കാല്‍പ്പാടുകള്‍ 
ആ വൃക്ഷത്തെ പുണര്‍ന്നുകൊണ്ട്‌ 
വളര്‍ന്നൂ ഇളംതൈകള്‍ നമ്മള്‍. 
എന്നാല്‍ ദൈന്യം പ്രതിഫലിക്കുന്നുണ്ടാ 
ഈറനണിഞ്ഞ മിഴികളില്‍ 
വറുതിയില്‍ ആ വേര്‌ തേടുന്നതിന്ന്‌ 
സ്വസ്‌ഥതമാത്രം 

വൃദ്ധസദനത്തിന്‍ 
നാലുചുമരുകള്‍ക്കിടയില്‍ 
വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായ്‌ 
ജനലഴികളിലൂടെ 
ഏകാന്തത തേടുന്ന കണ്ണുകളില്‍ 
തോരാത്ത മഴമാത്രമിന്ന്‌ 
കൊടും വേനലില്‍ എരിയുന്ന ഭൂമിതന്‍ 
ദാഹത്തെ ശമിപ്പിക്കുവാനായ്‌ 
വന്നെത്തിയ മഴയുടെ 
കൂട്ടിനായെത്തിയ മാരിവില്ലും 
മാനത്തിന്‍ കൗതുകം നല്‍കുന്ന കാഴ്‌ച ! 

ഭൂമിയുടെ ദാഹം തീര്‍ന്നാല്‍ 
മഴ യാത്രയാകുന്നു അനന്തതയിലേക്ക്‌ 
പിന്നാലെ മാരിവില്ലും മായുന്നു 
കണ്ണിനു ഹരമേകും കാഴ്‌ചകളും 
സ്‌നേഹം വറ്റിയ മര്‍ത്ത്യന്റെ 
ഹൃദയത്തില്‍നിന്നും  മായുന്നു 
അമ്മയാം മാരിവില്ലിന്‍ കാരുണ്യമുഖം 
മറയുന്നു മഹത്താം മാതൃവാത്സല്യം !

(കൈരളി ബുക്ക്‌സ്‌ കണ്ണൂരും, കള്‍ച്ചറല്‍ ഫോറം കൂത്തുപറമ്പും 
സംയുക്‌തമായി സംഘടിപ്പിച്ച 
"അക്ഷരപ്പെരുമ 2013" എന്ന പരിപാടിയോടഌബന്ധിച്ച്‌ 
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിത രചനാ മത്സരത്തില്‍ 
ഒന്നാം സമ്മാനം നേടിയ കവിത. 
കണ്ണൂര്‍ കവിമണ്ഡലം കൂത്തുപറമ്പ്‌ മേഖലയിലെ അംഗമാണ്‌ തീര്‍ത്ഥ.)

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan