Skip to main content

ഗജരത്നം ഗുരുവായൂർ പത്മനാഭൻ

Solve Your Financial Problems... Follow These 10 Steps.. Click Here.

                        ഗുരുപവനേശന്റെ തിരുസന്നിധിയിൽ കേശവനുശേഷം ഇത്രമേൽ ദൈവീകപരിവേഷം ലഭിച്ച ഒരു ആന ഇന്ന് ഗുരുവായൂർ പത്മനാഭൻ മാത്രമാണ്. കേരളത്തിലെ നാട്ടാനകളിൽ രണ്ടുതരം ആനകളാണ് ഉള്ളത്. ഒന്ന് കേരളത്തിന്റെ സ്വന്തം കാടുകളിൽനിന്നും പിടിച്ചവയും രണ്ടാമത്തേത് ആസാം, ബീഹാർ, ആന്റമാൻ, എന്നിവിടങ്ങളിൽനിന്നും കേരളത്തിലേക്ക് കൊണ്ടുവന്നവയും. ഗുരുവായൂർ പത്മനാഭൻ നിലമ്പൂർ കാടുകളിൽനിന്നും പിടിച്ച കേരളത്തിന്റെ സ്വന്തം നാട്ടാനയാണ്. 

                    1952 ൽ പാലക്കാട് ഒറ്റപ്പാലം ഇ പി ബ്രദേർസ് നടക്കിരുത്തിയതാണ് പത്മനാഭനെ. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനകളെ പുറത്ത് എഴുന്നള്ളിക്കുന്നതിനു നിശ്ചിത തുക ഏക്കം (വാടക) ദേവസ്വം നിശ്ചയിച്ചിട്ടുണ്ട്. അതിൽ ഒന്നിൽ കൂടുതൽ ആവശ്യക്കാർ ഉണ്ടെങ്കിൽ പൊതുലേലം നടത്തുകയാണ് പതിവ്. പത്മനാഭന് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ഏക്കം ലഭിച്ചത് 222222 രൂപയാണ്. പാലക്കാട് ജില്ലയിലെ നെന്മാറ - വല്ലങ്ങി വേലയിൽ എഴുന്നള്ളിപ്പിനായിരുന്നു ഇത്. 

                     പാലക്കാട് ജില്ലയിലെ ഷൊർണൂർ അടുത്ത് കുളപ്പുള്ളിയിൽ ഉള്ള സുന്ദരൻ എന്നറിയപ്പെടുന്ന ഗണേഷ് കുമാറും, ദീപു പേലാത്തുമാണ് ഇപ്പോഴത്തെ പാപ്പാന്മാർ. പങ്കെടുക്കുന്ന ഉത്സവങ്ങളിലെല്ലാം കോലം എടുക്കുന്നത് ഗുരുവായൂരപ്പന്റെ അനുഗ്രഹം ആവോളം ലഭിച്ച പത്മനാഭൻ തന്നെയാണ്. 

                    പ്രായാധിക്യത്താൽ, രണ്ടു മൂന്നു വർഷങ്ങൾക്കു മുന്നേ മറ്റു അമ്പലങ്ങളിൽ എഴുന്നള്ളിപ്പിനു വിടുന്നത് ദേവസ്വം നിർത്തിവച്ചു. പിന്നീട് ആനപ്രേമികളുടെ ആവശ്യപ്രകാരം അത് വീണ്ടും തുടർന്നു. എന്നാൽ 2014 ലോട് കൂടി പത്മനാഭാനെ ഗുരുവായൂർ അമ്പലത്തിൽ മാത്രം എഴുന്നള്ളിച്ചാൽ മതി എന്നു ദേവസ്വം തീരുമാനമെടുത്തു. 

                ആബാലവൃദ്ധം ജനങ്ങളും ഒരു ആനയെ കണ്ടമാത്രയിൽ തൊഴുത്‌ സാഷ്ടാംഗം നമസ്കരിക്കുന്നുവെങ്കിൽ അത് ഇന്ന് ഗുരുവായൂരപ്പന്റെ ഇഷ്ടവാഹനമായ സാക്ഷാൽ ഗുരുവായൂർ പത്മനാഭനെയാണ്. ദേവസ്വത്തിന്റെ 58 ആനകളെ പാർപ്പിച്ചിരിക്കുന്ന ആനത്താവളമായ പുന്നത്തൂർ കോട്ടയിലാണ് വിശ്രമജീവിതം. ഗുരുവായൂർ അമ്പലത്തിൽനിന്നു 3 കി. മീ മാറിയാണ് പുന്നത്തൂർ കോട്ട

               ദൈവതുല്യനായ ഗുരുവായൂർ പത്മനാഭന് ആയുരാരോഗ്യസൌഖ്യം നേർന്നുകൊണ്ട് മലയാള മാസികയിലൂടെ............. മാതംഗകേസരികൾ  





malayalamasika.in, Thiruvananthapuram 695301, Mob: 9995361657

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...