Skip to main content

ഇതൾ കൊഴിഞ്ഞ പൂവ്.. :: ഗോപിക ബി എസ്


http://malayalamasika.blogspot.in/2015/01/blog-post_26.html


അരുണയെന്നൊരു പേരിൽ പുകയുന്നു,
ജീവിതത്തിന്റെ കയ്പും മുരൾച്ചയും.
കണ്ണുനീരുപ്പു തീർക്കുന്ന സാഗര-
ച്ചുഴികളിൽ നീറി നിറയുന്നു നൊമ്പരം.

കൊച്ചു പൂവിൽ തിരളുന്ന ശോഭയിൽ
പാറിയേറെക്കടന്നുപോയ് കാലവും.

തന്റെ പ്രാണനെ താലിച്ചരടിതിൽ
കോർത്തു ജീവിതം തുന്നിത്തുടങ്ങവെ,
ഓമലാളെന്നൊരോമനപ്പേരിലോ
കാമപ്പേയിടിമിന്നലിൻ കാറ്റിലോ
ആകെയാടുന്നു നീ തപ്ത കാലമേ...

നായയെന്നൊരു ചങ്ങല ചാർത്തി, നിൻ
നായകൻ നിന്നെ കൂട്ടിലടച്ചവൻ,
നീറും വ്രണങ്ങളിൽ, മുളകുപ്പു തേച്ചു നിൻ
നീരും നിറങ്ങളുമൂറ്റിക്കുടിച്ചവൻ,
വെട്ടി വീഴ്ത്തും വികാരക്കറകളിൽ
പൊട്ടിയേങ്ങുന്ന പൊന്നരഞ്ഞാണു നീ.

ശവമായ് വിറച്ചു നീ, മരവിച്ചിരിക്കവെ,
ജീവന്റെ കണികകൾ ഇറ്റിറ്റു വീണതിൽ
വീണു കഴിയുന്നു, ഇന്നവൾ ലോകമേ..

നാലു പതിറ്റാണ്ടു കഴിഞ്ഞ നിൻ ഗദ്ഗദം
പുഞ്ചിരിയായ് അവൻ ചുണ്ടിൽ പതിക്കവെ
മാറുന്ന കാലമേ, നീയും മറന്നുവോ
പെറ്റമ്മതൻ മുലപ്പാലിന്റെ സൗരഭം.

ഇല്ലയെന്നാകിലോ, കാമപ്പിശാചിന്റെ
കരൾ വാർന്ന രക്തം കുടിച്ചു രസിക്ക നീ.
അല്ലെങ്കിലീക്കൊച്ചു കൈത്തിരിജ്വാലയിൽ
ഒരുപിടിച്ചാരമായ് നീയും മറഞ്ഞിടും.
ഗോപിക ബി എസ്

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A