Skip to main content

ചെങ്ങല്ലൂർ രംഗനാഥൻ :: മാതംഗകേസരികള്‍ :: കൃഷ്ണപ്രസാദ്


അന്തിക്കാട് ചെങ്ങല്ലൂർ മനയുടെ രണ്ടാം നിലയിലെ ജനാല തുറക്കുമ്പോൾ പ്രത്യേകം സൂക്ഷിക്കണമായിരുന്നു. ജനാല ചിലപ്പോൾ മുറ്റത്തു നിൽക്കുന്ന ആനയുടെ പുറത്തു തട്ടിയാലോ? അതായിരുന്നു ചെങ്ങല്ലൂർ രംഗനാഥൻ എന്ന ആന. കേരളത്തിൽ തലപ്പൊക്കത്തിൽ ഇവനെ വെല്ലാൻ മറ്റൊരാനയെയും ചരിത്രം ചൂണ്ടിക്കാട്ടിയിട്ടില്ല.
തൃശൂർ മ്യൂസിയത്തിൽ ഇപ്പോഴും രംഗനാഥന്റെ അസ്ഥികൂടം അതേപടി സംരക്ഷിച്ചു വച്ചിട്ടുണ്ട്. 11.5 അടി ഉയരത്തിൽ തലയെടുപ്പിന്റെ റെക്കോർഡിട്ട രംഗനാഥൻ, ആന ഫോസിൽ രൂപത്തിൽ എന്നും നിലനിൽക്കുമ്പോൾ, രംഗനാഥന്റെ നിൽപ്പുകൊണ്ടു തലപ്പൊക്കം കിട്ടിയ ചെങ്ങല്ലൂർ മന പൊളിച്ചു നീക്കുകയാണ്.

rangathan-skeleton



ചെങ്ങല്ലൂർ രംഗനാഥൻ ആനയുടെ അസ്ഥികൂടം തൃശൂർ മ്യൂസിയത്തിൽ.
ഓടിറക്കി കഴുക്കോലിന്റെ അസ്ഥികൂടവുമായി മനയുടെ ഫോസിൽ!




1905ൽ കേരളത്തിലെത്തിച്ച ആന 1917ൽ ചരിയുന്നതുവരെ കഴിഞ്ഞിരുന്നത് ഈ മനയുടെ മുറ്റത്താണ്. ചിത്രങ്ങളിൽ മനയുടെ രണ്ടാം നിലയോളം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന രംഗനാഥനെ കാണാം.
തമിഴ്നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലായിരുന്നു രംഗനാഥൻ എന്ന ആന. ഉയരം മൂലം ക്ഷേത്രഗോപുരം കടക്കാൻ പ്രയാസപ്പെട്ടിരുന്ന ആനയെ ഉപയോഗിച്ചിരുന്നതു ക്ഷേത്രാവശ്യത്തിനുള്ള വെള്ളം കാവേരിയിൽനിന്നു കൊണ്ടുവരാൻ.
പണിയെടുത്തു മെലിഞ്ഞും ക്ഷേത്രഗോപുരത്തിൽ ഉരസി മസ്തകം മുറിവേറ്റും വലഞ്ഞ ആനയെ പോറ്റുക ബുദ്ധിമുട്ടായപ്പോൾ വിൽക്കാൻ പത്രപ്പരസ്യം നൽകി. പരസ്യം കണ്ട് അന്തിക്കാട് ചെങ്ങല്ലൂർ മനയിലെ പരമേശ്വരൻ നമ്പൂതിരി 1905ൽ തമിഴ്നാട്ടിൽ പോയി ആനയെ വാങ്ങി. കൊടുത്ത വില 1500 രൂപ. ആയുർവേദ ചികിൽസയും ഇഷ്ട ആഹാരങ്ങളും നൽകി രംഗനാഥനെ ഗജവീരനാക്കി. കേരളത്തിൽ തലയെടുപ്പിൽ ഒന്നാമനായി.
ആറാട്ടുപുഴ പൂരത്തിനു ശാസ്താവിന്റെ തിടമ്പ്, തൃശൂർ പൂരത്തിനു തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ഇവയൊക്കെ ഏറ്റാൻ നിയുക്തനായി. 1914ൽ ആറാട്ടുപുഴ പൂരത്തിനു നിൽക്കുമ്പോൾ അടുത്തുനിന്ന ആനയുടെ കുത്തേറ്റു വീണ രംഗനാഥൻ മൂന്നു വർഷം ഈ മനയുടെ മുറ്റത്തു കിടപ്പായി. ചികിൽസ മുഴുവൻ മനയിൽ നടത്തി. പക്ഷേ 1917ൽ വിടവാങ്ങി.
ranganathan
കേരളത്തിലെ ഏറ്റവും പൊക്കമുള്ള ആനയെന്നു കരുതപ്പെടുന്ന രംഗനാഥൻ ആന അന്തിക്കാട് ചെങ്ങല്ലൂർ മനയ്ക്കു മുന്നിൽ (ഒരു നൂറ്റാണ്ടു മുൻപുള്ള ചിത്രം).

ആനയുടെ അസ്ഥികൾ അതേപടി ശേഖരിച്ചു തൃശൂർ മ്യൂസിയത്തിനു കൈമാറി. കേരളത്തിലെ തലപ്പൊക്കമുള്ള ആന എന്ന പേരിൽ. മന പിന്നെയും നൂറു വർഷം കേടുകൂടാതെ നിലനിന്നു. സ്ഫടികം സിനിമയിൽ പല രംഗങ്ങളും ചിത്രീകരിച്ചത് ഈ മനയിലാണ്. ആടുതോമായെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെ കണ്ടുപിടിത്തങ്ങൾ കൂട്ടിയിട്ട തട്ടിൻപുറവും അടുക്കളയും അടക്കം. ഏപ്രിൽ 19 എന്ന സിനിമയും ഇവിടെ ചിത്രീകരിച്ചു.
മന നിലനിർത്താനുള്ള എല്ലാ ശ്രമങ്ങൾക്കുമൊടുവിൽ വേദനയോടെയാണു പൊളിക്കാൻ തീരുമാനിച്ചതെന്നു ചെങ്ങല്ലൂർ മനയിലെ ഹരിദാസും കുടുംബവും പറയുന്നു. മനയിലെ പൈതൃക വസ്തുക്കൾക്കൊപ്പം ചെങ്ങല്ലൂർ രംഗനാഥനെ പൂട്ടിയിരുന്ന ചങ്ങലയും ഇവർ പൊന്നുപോലെ സൂക്ഷിക്കുന്നുണ്ട്.

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...