Skip to main content

ജീവസൗഭഗം


അമ്മയെന്നെയാ,കൈകളില്‍ താങ്ങുന്നു
അമ്മയെന്നെ കൃപയോടെ നോക്കുന്നു
എപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം.

കൈതവം കളഞ്ഞേതു പുല്‍മേട്ടിലും
ശൈശവം ഞാന്‍ കളിച്ചുതിമിര്‍ക്കുന്നു;
കുന്നിലേറുന്നു ചോരത്തിളപ്പുമാ-
യെന്നിലേറും മദോന്മത്തയൗവ്വനം
അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം.

മലമടക്കില്‍ പതഞ്ഞുപൊങ്ങുന്നു ഞാന്‍
മലയിടുക്കില്‍ കുതിച്ചുതാഴുന്നു ഞാന്‍
നദിയിലെല്ലാം തകര്‍ത്തൊഴുകുന്നു ഞാന്‍
ചുഴിയിലേറ്റം വിവശമാഴുന്നു ഞാന്‍
അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം.

കാടുകള്‍ക്കുള്ളിലേറെ നിഗൂഢമാം
ജീവചോദനതന്‍ പൊരുള്‍ തേടവെ
എന്റെ കോശങ്ങള്‍ മന്ത്രിപ്പു മന്ദ്രമായ്
നിന്മടിത്തട്ടിലെന്നെയുറക്കുക
അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ജീവസൗഭഗം.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A