Skip to main content

Posts

Showing posts from May, 2016

സ്നേഹം

സ്നേഹം ജീവിത പരമാര്‍ത്ഥം ശ്രീ വൈഷ്ണവമുജ്ജ്വല ഭാവം - സ്നേഹം ശാന്തഗഭീരം പുലരിപ്പുഞ്ചിരി- യുതിരും സുന്ദരരൂപം - സ്നേഹം ക്ഷീരം ധവളാന്ദോളിതമാഴി - ത്തിരമേല്‍ മൂര്‍ത്തം ഭവ്യം - സ്നേഹം ശയനം യോഗസുനിദ്രാലോലം ലയനം സൃഷ്ടിസ്ഥിതി ദിവ്യം - സ്നേഹം ആലിലയി ല്‍ കാ ല്‍ വിരലുണ്ണും നിൻ ലീലയിലാദി തരംഗം - സ്നേഹം കോലക്കുഴ ല്‍ വിളിയോങ്കാരധ്വനി - കാലിക്കുടമണി താളം - സ്നേഹം

ബന്ധം

തെറ്റില്ല,യില്ല ശരി, ബന്ധമിതെന്തു ചിത്രം ചെറ്റല്ല ദാഹമലിയാനലിവായി തമ്മില്‍. മുറ്റുന്ന മോഹമധു ദുര്‍വിഷമാകിലെന്തേ പറ്റേ പകര്‍ന്നതു നുകര്‍ന്നു തിമിര്‍ക്കുവാനും. പ്രാണന്‍ പിടയ്ക്കുമധരം മധു തേടിയെത്തെ നാണം നടിച്ചു ധരപോലെ ചുളുങ്ങി ചൂളി കാണാത്ത മേടുകളിലേയ്‌ക്കൊഴിയാന്‍ തുടങ്ങും വീണാരവം മതിയെനിക്കിനിയെന്തു വേണം. സ്വത്വം മദിക്കുമളവുമ്മ കളേബരത്തില്‍ നൃത്തം ചവിട്ടി രതി രോമലതാവ ലി ക്കും കത്തും വികാരലയലാസ്യമണച്ചിടുമ്പോള്‍ നിത്യം നിലാക്കുളിരു നിന്മിഴിയാലെയേകൂ.

ഇടവേള

ആവോളം നുണയുവാന്‍ എരിവും മധുരവും പുളിയും കയ്പും നിറഞ്ഞ പൊതിക്കെട്ടുകള്‍... ഓരോ നുണയും നുണഞ്ഞു തീരുമ്പോള്‍ അര്‍ത്ഥം നഷ്ടപ്പെട്ട വാക്കുകള്‍ പോലെ, മനസ്സും ശരീരവും ചുരുളഴിയുന്നു.

പുഞ്ചിരി

ഈറന്‍ നിലാവിന്റെ പൂവാടയാലെന്റെ നീറും ഹൃദന്തരം വീശി വീശി, എന്നുമീയേകനാം പാന്ഥന്നു കൂട്ടിനാ- യെത്തിടും പുഞ്ചിരിക്കര്‍തേഥമെന്തേ... ! ആനന്ദനീഹാരഹംസസംഗീതമായ് ആലോലമാടും കിനാവിലൂടെ രാകേന്ദുവായുള്ളിലേറ്റം കുളിര്‍മഴ തൂകിടും പുഞ്ചിരിക്കര്‍ത്ഥമെന്തേ... ! കാര്‍മുകില്‍മൂടുമെന്‍ ചക്രവാളങ്ങളി- ലൂര്‍മികള്‍ തീര്‍ത്തിടും മിന്നല്‍ പോലെ വന്നുദിച്ചെങ്ങോ ലയിച്ചടങ്ങീടുവാന്‍ വെമ്പിടും പുഞ്ചിരിക്കര്‍ത്ഥമെന്തേ... !
Weekly Updates രജി മാഷ് (ദൃഢം ഭദ്രദീപ്തം ശുഭം)   ഞായർ ലേഖനം / കവിത   തിങ്കൾ തന്മാത്ര / വായന   ചൊവ്വ മയിൽപ്പീലി / വന്ദേമാതരം ബുധൻ പ്രണയപ്പെരുമഴ വ്യാഴം തുമ്പിക്കൈ / അരയാലിലകൾ / മോഹനം / ജഗന്മാതേ വെള്ളി വൈഷ്ണവപ്പച്ച   ശനി ആനുകാലികം

ശ്രീകുമാർ :: രജി ചന്രശേഖര്‍

ഉണ്മയും നന്മയും ചേലുള്ള ചൊല്ലുമായ്....  ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, കൈകളില്‍  ശ്രീവര, കലകള്‍, വര്‍ണ്ണങ്ങളക്ഷരക്കൂട്ടുകള്‍.  പാതയില്‍ പതറാതെ ചാഞ്ഞും ചരിഞ്ഞും  പാതി നിവര്‍ന്നും, കയറ്റം കിതയ്ക്കാതെ-  യേറുവോന്‍, കുത്തിറക്കം ശാന്തപ്രവേഗം,  പാറുന്ന കാറ്റിന്റെ പക്ഷം, സമചിത്തഭാവം വിലോലം.  ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, കവിതകള്‍ പാടുന്ന  ശ്രീരാഗമച്ഛന്‍, വയലാറു പുഴകള്‍ കത്തുന്ന-  ഭാസ്‌കരന്‍, മാസ്മരകാവ്യതലങ്ങളില്‍  ഭൂതവും ഭാവിയും കൈകോര്‍ത്തു മേയുന്ന കാലങ്ങള്‍,  വാഴ്‌വിന്റെ വീറുറ്റ വാഗ്വൈഭവം, താള-  മാഴുന്നൊരാമ്പല്‍ക്കുളം, ജീവവേഗക്കുതിപ്പുകള്‍.  ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, ബന്ധങ്ങള്‍-  ശ്രീവത്സലതാനികുഞ്ജങ്ങള്‍, വേണൂനിനാദങ്ങള്‍  ഗോപകൗമാരകേളികള്‍, സ്വര്‍ഗസുഖഭോഗ-  ഗോവത്സസമ്പല്‍സമൃദ്ധികള്‍, സന്മനസ്സിന്‍  ധൂര്‍ത്തസ്‌നേഹപ്രവാഹം, ഒഴിയാക്കലം, കറികള്‍,  ആര്‍ത്തിരമ്പും ചിരിക്കോളിന്റെ വര്‍ത്തമാനങ്ങളും.  ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, തിടമ്പേറ്റി-  ശ്രീകോവില്‍മുറ്റത്തു നില്ക്കു...

Mallu Ad Mall

A shopping mall is a modern, chiefly North American term for a form of shopping precinct or shopping center, in which one or more buildings form a complex of shops representing merchandisers with interconnecting walkways that enable customers to walk from unit to unit. Wikipedia (https://en.wikipedia.org/wiki/Shopping_mall) Shopping Malls Shops

ഒരര്‍ദ്ധവിരാമം....

ഇന്നലെ  അരിയുണ്ടകളുടെ ഒരോണക്കാലത്തേയ്ക്ക് കൊച്ചുമോളെന്നെ വിളിച്ചുണര്‍ത്തിയപ്പോള്‍ എന്തൊരു സന്തോഷമായിരുന്നു...  ഇന്നോ  ഈറനുണങ്ങാത്ത കണ്ണുകളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന മുള്‍വാക്കുകള്‍... സ്വകാര്യതകളിലൊരര്‍ദ്ധവിരാമം...

നിന്നിലിന്നു ഞാന്‍...

നിന്നിലിന്നു ഞാന്‍ പൊന്‍കിനാക്കളായ്         വന്നണഞ്ഞുവെന്നാല്‍ നിന്നിലിക്കിളിപ്പൂക്കള്‍ കോര്‍ത്തൊരു-         പൊന്നുമാലയിട്ടാല്‍... നിന്റെയുള്ളിലീ കൊച്ചുവാക്കുകള്‍         കൂട്ടിവയ്ക്കുമെന്നോ ഒട്ടുനേരമെന്‍ നെഞ്ചിലേക്കു നീ         ചാഞ്ഞിരിക്കുമെന്നോ തൊട്ടറിഞ്ഞു നാമുള്‍ത്തുടിപ്പുപോ-          ലൊന്നുചേരുമെന്നോ...! ചുട്ടുപൊള്ളിടും സൂര്യനായി ഞാന്‍         നിന്നു കത്തിടുമ്പോള്‍ എന്റെയുള്ളിലെ തീകെടുത്തുവാ-         നോടിയെത്തുമെന്നോ ചുണ്ടിലൂറിടും തേന്‍കണങ്ങളാ-         ലാകെ മൂടുമന്നോ...!

കടപ്പുറത്ത് ഒരു സന്ധ്യ :: രജി ചന്രശേഖര്‍

താരകളെങ്ങും തിരയുന്നൂ നിന്‍ രൂപം, ദൂരെപ്പാതയിലൂടിങ്ങണയുന്നോ മയിലാടുന്നോ മൃദുപദപതനത്തില്‍ ക്ഷമ പൂക്കുന്നോ... കഴലിണ തഴുകാന്‍ വെള്ളിക്കൊലുസുക- ളന്‍പൊടു ചാര്‍ത്തിക്കാന്‍ കൊതി, ഉള്ളില്‍ ചൂണ്ട കൊളുത്തി- വലിക്കും വേദന. പിടയും മീനിനു മോചനമെന്നോ ! സ്വര്‍ണ്ണക്കിന്നരി ചാര്‍ത്തി- ക്കരിമുകിലങ്ങനെ മന്ദം മന്ദമടുക്കെ, കതിരവനിന്നൊരു സ്വപ്നം, കാഴ്ചത്തിരകള്‍ തേങ്ങിത്തേങ്ങി മടങ്ങി. പൊന്‍പ്രഭയാകെ മറഞ്ഞി- ന്നുഡുനിര മാത്രം മാന- ത്തവരുടെ കണ്ണില്‍ ശോകത്തിരികളു- മെരിയുന്നുണ്ടവിരാമം.. രജി ചന്ദ്രശേഖര്‍

എഴുതുവാൻ.....

എഴുതുവാനെത്ര സമയമായ് ചാരുകസേരയില്‍... മുന്നില്‍ എഴുതുവാനുള്ള പലക പേനയും കടലാസ്സും ചാരെ, ടെലിഫോണ്‍, പുസ്തകക്കൂട്ടവും. പാതി തുറന്നിട്ട ജന്നല്‍, ഉലയുന്ന വിരി, പുറത്ത് ടാറിട്ട നിരത്ത്. ഇടയ്ക്കിടെ പൊടി പറത്തിയും ചെകിടടപ്പിച്ചും കടന്നു പോകുന്ന പുകശകുടങ്ങള്‍, ഉരുളും വാക്കുകള്‍. എഴുതുവാനെന്തു് ? ഈ ഭ്രമങ്ങളല്ലാതെ....!

വൈഷ്ണവപ്പച്ച

Download Free Malayalam Android App : Reji Mash മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര...

വായന

Download Free Malayalam Android App : Reji Mash മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര...

എന്നു നീ വന്നു ചേരും...

സിന്ദൂരസന്ധ്യയ്ക്കു പൊന്നാട ചാര്‍ത്തുവാ- നെന്നു നീ വന്നു ചേരും ? മാമക മാനസ പൂനിലാവേയെന്റെ മാറോടു ചേര്‍ന്നുറങ്ങാന്‍- എന്നു നീ വന്നു ചേരും.. തൂമഞ്ഞു തുള്ളികള്‍ നീളെ വിളങ്ങും പുല്‍- നാമ്പുകള്‍ ചാഞ്ചാടും പോലെ, ആഴിയിലാഴത്തിലോടിക്കളിക്കുന്ന മാലാഖമത്സ്യങ്ങള്‍ പോലെ... കാര്‍മുകില്‍ തിങ്ങുമെന്‍ വാനത്തിലമ്പിളി നീരാഞ്ജനദീപം പോലെ, ഈണം മുറിയാതെന്നോര്‍മയിലൂറുന്ന താരാട്ടു പാട്ടുകള്‍ പോലെ...

ആത്മവിശ്വാസത്തോടെ മുന്നേറുവാൻ
നിരന്തരം Update ചെയ്യപ്പെടുന്ന
അല്പം ജ്യോതിഷ കാര്യങ്ങൾ..

ഓം ഹരിഃ ശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു ഓം ഗം ഗണപതയെ നമഃ നിങ്ങളുടെ നക്ഷത്രഫലം അശ്വതി മകം മൂലം കേതു ഭരണി പൂരം പൂരാടം ശുക്രൻ കാര്‍ത്തിക ഉത്രം ഉത്രാടം രവി രോഹിണി അത്തം തിരുവോണം ചന്ദ്രൻ മകയിരം ചിത്തിര അവിട്ടം കുജൻ തിരുവാതിര ചോതി ചതയം രാഹു പുണര്‍തം വിശാഖം പൂരുരുട്ടാതി ഗുരു പൂയം അനിഴം ഉത്രട്ടാതി ശനി ആയില്യം കേട്ട രേവതി ബുധൻ ജന്മവർഷഫലം (ചൈന) BOAR 1947 1959 1971 1983 1995 RAT 1948 1960 1972 1984 1996 OX 1949 1961 1973 1985 1997 TIGER 1950 1962 1974 1986 1998 RABBIT 1951 1963 1975 1987 1999 DRAGON 1952 1964 1976 1988 2000 SNAKE 1953 1965 ...

വേനൽ

ദൂരെ, ഞെട്ടറ്റു വായുവില്‍ തങ്ങിയും ആലോലമാടിയും മെല്ലെത്തറയിലേക്കെത്തിപ്പിടയും ഇലയ്ക്കന്ത്യ കൂദാശ. മദ്ധ്യാഹ്ന നിദ്രയ്ക്കു താരാട്ടു പാട്ടുകള്‍ തിങ്ങും പുകയുമാ- യേങ്ങുന്ന ലോറിയില്‍ അട്ടിയായ് കേറ്റിയ വന്‍‌ തടി പിന്നെ- യിന്നേതോ നെടു വീര്‍പ്പ് ചൂടേറ്റി വീശി വന്നാകെക്കരിച്ചു കടന്നു പോകുന്ന   വാക്കുകള്‍.

പോകയോ ദേവി.. :: രജി ചന്രശേഖര്‍

പോകയോ ദേവി, നീയെന്നിലനന്തമാം പാപബോധത്തിന്നിരുള്‍ നിറയ്ക്കാന്‍     പൂക്കളം മായുന്നു, പൂക്കളും  വാടുന്നു,     വന്‍കടല്‍ തേങ്ങിക്കരഞ്ഞിടുന്നു.     കാടുകള്‍ വെട്ടിത്തെളിക്കുന്നു, കുറ്റികള്‍     തീക്കണ്ണുരുട്ടുന്ന ശ്യാമതാപം .        കാരാഗൃഹം കരിങ്കല്ലിനാല്‍ ചുററിലു-     മേകാന്തശിക്ഷയൊരുക്കിടുന്നൂ     മേലെയാകാശവും മൂടിക്കറുക്കുന്നു     മേല്‍ക്കൂരയാം വിഷധൂളി സാന്ദ്രം    പോകയോ ദേവി, നീയെന്നെയിങ്ങീവിധം മൂകനാം സാക്ഷിയായ് മാറ്റി നിര്‍ത്തി     താഴുകളേഴിന്‍ വിലക്കുകള്‍ തീര്‍ത്തൊരു     മാളിക തട്ടിത്തകര്‍ത്തുകൊണ്ടേ,     സംവത്സരങ്ങളുറങ്ങിക്കിടന്നൊരു     സത്തകള്‍ മൂരി നിവര്‍ത്തിടുന്നൂ.     വസ്ത്രം മ റ യ്ക്കാ മനസ്സിലും സത്യങ്ങ-     ളസ്ത്രമായാഞ്ഞു പതിച്ചിടുന്നൂ,     നമ്മുടെ യാത്രാ പഥങ്ങളിന്നായിരം     മുള്ളുകളോര്‍മയിലാഴ്ത്തിടുന്നൂ പോകയോ...