Skip to main content

നൂറ്റെട്ടു തേങ്ങ


നൂറ്റെട്ടു തേങ്ങ

നൂറ്റെട്ടു തേങ്ങ നടയിലുടച്ചു ഞാന്‍
നോറ്റുന്നു നോമ്പു, നീ നോക്കുകെന്നെ.
നൂറ്റെട്ടു നാമങ്ങള്‍ നിത്യം ജപിച്ചുള്ളു-
നീററുന്നു പോറ്റി, നിന്നെഴുത്താണി ഞാന്‍.

അമ്മയ്ക്കു കാവലായ് നില്ക്കും ഗണപതി
അച്ഛനും സംപ്രീതിയേകുന്നു നീ.
വിഘ്‌നങ്ങള്‍ തീര്‍ക്കുന്ന മന്ത്രം ഗണപതി
ക്ഷിപ്രപ്രസാദിയാം ദേവനും നീ.

മൂഷികവാഹന നിന്നെസ്സുരാദികള്‍
മൂവലം വച്ചു നമിച്ചിടുന്നു.
ഏത്തമിട്ടുണ്ണി ഞാന്‍ തൊഴുതെഴുതുമ്പോള്‍
ഏറുന്നു മോദമെന്നുള്ളിലെന്നും.






Read in Amazone Kindle

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A