Skip to main content

പാലിയേറ്റീവ് ദിനം :: അന്‍സാരി


നൊമ്പരത്തുമ്പത്ത്
വെന്തജന്മങ്ങളേ,
അമ്പരപ്പോടെ ഞാൻനില്പൂ,
പ്രാർത്ഥനക്കുമ്പിളിൽ
ചിന്തുമീക്കണ്ണുനീർ
നെഞ്ചിലാവാഹിച്ചുനില്പൂ --
ഏതോശാപത്തിൻെറ പാഴ്മരക്കൊമ്പത്ത്
പൂവിട്ട മൊട്ടുകൾ പോലെ,
തേനൂറിവിരിയുന്നതിൻ
മുമ്പടരുന്ന
തേന്മലർതേങ്ങലോ നിങ്ങൾ?
;
കൂർപ്പിച്ചൊരർബുദ -
ത്തുമ്പിൽ കൊരുത്തിട്ട
ജീവസ്വപ്ന.ങ്ങളോ നിങ്ങൾ?
കനിവിൻെറകെട്ടു -
കാഴ്ചക്കായ് ചലിക്കും
കളിപ്പാവ മാത്രമോ നിങ്ങൾ?
വ്യാധിയിത്, വ്യാധി മാത്രം മനസ്സിൻെറ
ആധികളാറ്റുവിൻ നിങ്ങൾ !

ഇനിയെത്രയോ നാൾ
ഇവിടെപരസ്പരം
ഇഴകൊരുക്കേണ്ടവർ നമ്മൾ!
ചിന്തകൾചിതലെടുക്കാതെ
മനസ്സിനെ
മന്ത്രിച്ചുണർത്തുക നമ്മൾ!

ചിന്തയാലുഴിയും ചികിത്സയാൽ ജീവൻെറ
സ്പന്ദനങ്ങൾ മുഴങ്ങട്ടെ!!
വേദനയെല്ലാം മനോബലത്താൽ നിത്യ-
വേദാന്തമാക്കിത്തിരുത്താം !

കാലം കനിവുമായ്
കാത്തിരിപ്പൂ ദൂരെ
കരൾക്കരുത്തുലയാതെ കാക്കാം!

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A