Skip to main content

ലഹരിത്തുരുത്തുകൾ :: അന്‍സാരി


കൗമാരനാള കരിന്തിരിപ്പുകയേറ്റു
ഭൗമാന്തരീക്ഷം കറുത്തു ,
ഒരുചുരുൾ പുകക്കാറ്റിലൊരു കോടി മാതൃത്വ-
ത്തിരിനാളമാടിപ്പിടഞ്ഞു!
തെളിവാർന്ന ചിന്താഞരമ്പുകൾ പരതുവാൻ
ഒളിധൂമനാഗങ്ങൾ വന്നു
ലഹരിയുടെ വേരുകൾ പിണയുന്ന ജീവിത -
ച്ചരിവുകൾ തരിശായിനിന്നു!
നിലതെറ്റിയിടറുംപദങ്ങൾ പരസ്പരം
വിലപേശി നിലമടിക്കുമ്പോൾ
സമരമാണുയിരിനോടുടലുകൾ, പ്രജ്ഞയിൽ
ഭ്രമരമായ് മുരളുമുൻമാദം.!
ഭ്രാന്തിൻെറ സാന്ദ്രതന്മാത്രകൾ സൂചിമുന,
താണ്ടിവന്നെത്തും തലച്ചോറുകൾ,
കപടസ്വർഗത്തിൻ മിനാരങ്ങളിൽനിന്നു
വഴുതിവീണിരുൾ ജന്മമുഴുതൂ.
കരദൂരെദൂരെയെന്നറിയാതെ കനവുകൾ
തിരകീറി നീന്തിത്തളർന്നു.
നുരയുന്ന ജീവിതച്ചഷകത്തിനിരുപുറം
വിഷവും വിനോദവുമിരുന്നു.!
കരിയുമീ ജന്മശകലങ്ങൾ നോക്കി നി-
ന്നെരിയുന്നു ,രക്തബന്ധുക്കൾ!. ജീനുകൾജീർണ്ണിച്ച ജീവൻെറ നേരുകൾ
ജീവകം തേടുമീകാലം
ആഴിയാഴച്ചുഴികളാണൂഴിയിൽ
ആരുകാക്കുമീയർധബോധങ്ങളെ?
- അൻസാരി -

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A