Views:
.
അസത്യത്തിൽ, പാകത്തിലർദ്ധസത്യം ചേർത്തു,
വിസർജ്ജിച്ചിടുന്നു നവരാജ്യസ്നേഹികൾ.
അസത്യത്തിൽ, പാകത്തിലർദ്ധസത്യം ചേർത്തു,
വിസർജ്ജിച്ചിടുന്നു നവരാജ്യസ്നേഹികൾ.
മനസ്സുകൾ ദുർമന്ത്രവാദപ്പുകയേറ്റ്
മയങ്ങുന്നതാണിന്നവർക്കു പഥ്യം!
മയങ്ങുന്നതാണിന്നവർക്കു പഥ്യം!
തമ്മിൽകൊരുത്തിട്ട ഹൃദയപുഷ്പങ്ങളെ
പമ്മിപ്പതുങ്ങി പറിച്ചു മാറ്റുന്നവർ!
പമ്മിപ്പതുങ്ങി പറിച്ചു മാറ്റുന്നവർ!
ഇന്ദ്രിയങ്ങൾതോറുമിന്ധനം പകരുന്ന
ഇന്ത്യയിന്നേറെ ലജ്ജിച്ചു നിൽക്കേ,
ഇന്ത്യയിന്നേറെ ലജ്ജിച്ചു നിൽക്കേ,
സിന്ധുവിൻതീരത്തുണർന്നു പൂവിട്ടൊരാ
സംസ്കൃതി, നൊന്തുയിർവെന്തുനിൽക്കേ,
സംസ്കൃതി, നൊന്തുയിർവെന്തുനിൽക്കേ,
എന്തുവന്നാലും ഭരിക്കേണമെന്നുള്ള
ചിന്ത കൊണ്ടെന്തിനും മുന്നിട്ടിറങ്ങിയോർ,
ചിന്ത കൊണ്ടെന്തിനും മുന്നിട്ടിറങ്ങിയോർ,
കൊന്നുതള്ളുന്നിതാ ഭാരതം പെറ്റിട്ട
പുണ്യങ്ങളെ, പിന്നെ പുത്രരേയും
പുണ്യങ്ങളെ, പിന്നെ പുത്രരേയും
കള്ളങ്ങൾ, കാപട്യമാർന്ന സന്ദേശങ്ങൾ
ഉള്ളുകൾ തമ്മിൽ പിളർക്കും ചരിത്രങ്ങൾ
ഉള്ളുകൾ തമ്മിൽ പിളർക്കും ചരിത്രങ്ങൾ
ഒക്കെ മതത്തിൻറെ മധുരം പുരട്ടിയി-
ട്ടെത്തിയ്ക്കയാണവർ വാട്ട്സ്ആപ്പിടങ്ങളിൽ!
ഇന്ത്യയുൾക്കൊണ്ടമഹായോഗികൾ മനം-
കൊണ്ടു കടഞ്ഞ സമത്വസന്ദേശങ്ങൾ
തുണ്ടുതുണ്ടാക്കി, ചിതയിൽ വെച്ചെരിയിച്ചു
കണ്ണിറുക്കിച്ചിരിക്കുന്നവർ തമ്മിൽ.
കൊണ്ടു കടഞ്ഞ സമത്വസന്ദേശങ്ങൾ
തുണ്ടുതുണ്ടാക്കി, ചിതയിൽ വെച്ചെരിയിച്ചു
കണ്ണിറുക്കിച്ചിരിക്കുന്നവർ തമ്മിൽ.
നുണനുണഞ്ഞെത്രനാൾ നമ്മളുറങ്ങണം?
ഇനിയെങ്കിലും തുറക്കേണ്ടയോ കണ്ണുകൾ ?
ഇനിയുമീയിന്ത്യതന്നിറയത്തിറങ്ങി നാം
ഇതുപോലിരിക്കണ്ടേ മതഭേദമില്ലാതെ,
ഇന്ത്യതന്നിംഗിതം കണ്ടറിഞ്ഞിനി നമ്മൾ,
ഇഴപിരിച്ചെഴുതണ്ടേ മതപുസ്തകങ്ങളെ !
ഇനിയെങ്കിലും തുറക്കേണ്ടയോ കണ്ണുകൾ ?
ഇനിയുമീയിന്ത്യതന്നിറയത്തിറങ്ങി നാം
ഇതുപോലിരിക്കണ്ടേ മതഭേദമില്ലാതെ,
ഇന്ത്യതന്നിംഗിതം കണ്ടറിഞ്ഞിനി നമ്മൾ,
ഇഴപിരിച്ചെഴുതണ്ടേ മതപുസ്തകങ്ങളെ !