Skip to main content

ഒരു രാത്രിയുടെ ഓര്‍മ്മ


രാവേറെയായവസാന വണ്ടിയിറങ്ങി ഞാന്‍,
ഉറങ്ങും നിരത്തിന്‍റെയരികില്‍.
ഇരുള്‍ വഴിയില്‍ വീടിന്‍റെ സാന്ത്വനം തേടി ഞാന്‍
ധൃതിയില്‍ കിതച്ചു നടക്കേ,

വിജനമാലസ്യത്തിലേക്കാണ്ടൊരു സ്റ്റാന്‍റിലെ 
ബാഷ്പദീപങ്ങള്‍ അണഞ്ഞു.
നിശ്വസിച്ചാര്‍ത്തങ്ങു വീശുന്ന കാറ്റു-
മൊരല്പനേരത്തേക്കങ്ങു നിന്നു.

തമസ്സിന്‍റെ കാണാക്കയങ്ങളില്‍ പെട്ടൊരാ
അവനിയുമാകാശവുമൊന്നു പോലെ.
ഇടക്കിടെ വീശുന്ന മിന്നലൊളികള്‍ തന്‍റെ
വെള്ളിയില്‍ കാണുന്നു പാത.

മക്കളൊറ്റക്കാക്കി നിര്‍ത്തിയ മാതാവു
പോലങ്ങു വഴിയിലൊരു ജീര്‍ണ്ണിച്ച കൂര,
ഒരു പിഞ്ചുകുഞ്ഞിന്‍റെ നിലവിളി കേള്‍ക്കുന്നു,
പടിയില്‍, നിന്നാക്കെട്ടിടത്തിന്‍.

ആകാംക്ഷയാല്‍ പതിയെ ചെന്നെത്തി നോക്കുമ്പോള്‍
കീറിയ ചേലയിലൊരു യുവതാരുണ്യം.
കുഞ്ഞിനെക്കൈകളിലേന്തിക്കൊണ്ടു
മുല കൊടുത്തവള്‍ നില്പൂ നിലാവായ്.

''ഇങ്ങരികത്തല്പ നേരമിരിക്കുക, 
ഈ രാത്രി നമുക്കാസ്വദിക്കാം.''
ഇടയില്‍ തുളിക്കുന്ന മിന്നലിന്‍ വെട്ടത്തി-
ലൊരു ലാവണ്യത്തിന്‍റെ നോവ്.

ഉടുതുണിക്കുമുദരത്തിനും തന്‍റെ കുഞ്ഞിനും
അന്നത്തിനായവള്‍ കൈ നീട്ടുന്നു നീറ്റല്‍.
കീശയില്‍ കയ്യിട്ടു കിട്ടിയ നോട്ടുകള്‍ 
പേലവ കരങ്ങളില്‍ വച്ചു ഞാന്‍ നടന്നു.

ഒരു ഞൊടി നില്ക്കാതെ, പിന്‍വിളി ചെവിയോര്‍ക്കാതെ    
ഇരുള്‍ നദിയില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു.
പിറ്റേന്നു, പകലിന്‍ ദലങ്ങള്‍ വിരിയവേ,
പതിവുപോല്‍ വീടിന്‍ പടിയിറങ്ങി,

നിരത്തിന്‍റെയോരത്തിലേക്കു നടക്കുന്നു.
വഴിയിലെ ഷെഡിന്‍റെ ചുറ്റുമൊരാര്‍ക്കുന്ന 
ഈച്ചപോല്‍ ആള്‍ക്കൂട്ട ഘോഷം.
തറയിലൊരു കീറത്തുണിമാത്രമതില്‍
കിടന്നു കരയുന്നു പാവമാ പൈതല്‍.

അവളെവിടെപ്പോയെങ്ങുമേ കണ്ടീല,
ഒരു നോവായാഴ്ന്നങ്ങു പോയോ?
ഒരു സ്വപ്നമായവളെങ്ങെങ്ങു മാഞ്ഞുപോയ്,
ജീവന്‍റെ പകലിലോ മരണത്തിന്നിരുളിലോ.?
(അർത്ഥം മാസിക)

ശ്രീകുമാര്‍ ചേര്‍ത്തല ,
കാളിക്കാട്ട് ,
കെ.ആര്‍. പുരം തപാല്‍ ,
ചേര്‍ത്തല ,ആലപ്പുഴ - 688556
Mob- 9037283915

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...