Skip to main content

കാത്തിരിപ്പ്


ഇരുളിന്‍ കരിമ്പടം മൂടുന്നു പിന്നെയും,
അരിയ കനവുകള്‍ കയങ്ങളില്‍ വീഴുന്നു,
ചേതനയില്‍ തമസ്സിന്‍റെ ജ്വാലകള്‍ തെഴുക്കുന്നു,
ഈ ശ്യാമ രാവിതില്‍, ആകാശച്ചെരിവില്‍ നി-

ന്നൊരു നേര്‍ത്ത താരകക്കതിരിറ്റു വീണെങ്കി,-
ലില്ല,യീ തപ്ത നിശ്വാസങ്ങളും, കാറ്റു,മെന്‍ 
സ്മൃതികളും, ജീവനും പുല്‍ത്തണ്ടിന്‍
പാട്ടുമീ, ഗഹനാന്ധകാരത്തിലേക്കാഴുന്നുവോ?
ഇതു മൃതിയോ, നിദ്രയോ, അന്ത്യ യാമങ്ങളോ, 

പുലരിത്തുടുപ്പിലേക്കെത്ര കാതം ? 
(സായാഹ്ന കൈരളി വാരാന്തം)
ശ്രീകുമാര്‍ ചേര്‍ത്തല

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A