Skip to main content

Jagan :: കോൺഗ്രസ്സ് നാഥനില്ലാ കളരി


പ്രതിദിനചിന്തകൾ
കോൺഗ്രസ്സ് നാഥനില്ലാ കളരി

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടുപിടിക്കാൻ രാഹുൽ ഗാന്ധി പാർട്ടിയ്ക്ക് അനുവദിച്ചുനൽകിയ ഒരു മാസത്തെ കാലാവധി അവസാനിച്ചു. ഇന്ത്യ മുഴുവൻ വല വച്ച് അരിച്ചുപെറുക്കിയിട്ടും ലക്ഷണമൊത്ത ഒരു അദ്ധ്യക്ഷനെ ഇതുവരെ കണ്ടെത്താനായില്ല. സമയപരിധി നീട്ടില്ലെന്നും, മോറട്ടോറിയം പ്രഖ്യാപിക്കില്ലെന്നും, അധിക കാലാവധിക്ക് പിഴപ്പലിശ ഈടാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. ഇതേതുടർന്ന് ഇറ്റലി അടക്കമുള്ള വിദേശ രാഷ്ട്രങ്ങളിൽ അധ്യക്ഷനുവേണ്ടി അന്വേഷണം നടത്താൻ വിദഗ്ധസംഘം ഉടൻ പുറപ്പെടുമെന്നറിയുന്നു. ദോഷൈകദൃക്കുകൾ പലതും പറഞ്ഞെന്നിരിക്കും, കാര്യമാക്കേണ്ട. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതുപോലും ഒരു വിദേശി ആണെന്നുള്ള വിവരം അവർക്കറിയില്ലല്ലോ ?

കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം തേടി ഇനി പാഴൂർ പടിപ്പുര വരെ പോയി സമയം കളയേണ്ടതില്ലല്ലോ, വ്യക്തമല്ലേ?വിമർശകർ എന്തെല്ലാം കുറവുകൾ രാഹുൽ ഗാന്ധിയിൽ ആരോപിച്ചാലും നെഹ്‌റു / ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരു AICC പ്രസിഡന്റ് ഉണ്ടായാൽ മാത്രമേ കോൺഗ്രസിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുകയുള്ളൂ എന്നു കണ്ടെത്തുകയും തന്റെ രാഷ്ട്രീയഭാവി പോലും നോക്കാതെ  അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യാൻ കാണിച്ച ആ ധൈര്യത്തിനും വലിയ മനസ്‌സിനും ഒരു ബിഗ് സല്യൂട്ട്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സന്നദ്ധസംഘടന പിരിച്ചുവിടണമെന്ന ഗാന്ധിജിയുടെ നിർദ്ദേശം നിരാകരിച്ച്‌ ജവഹർലാൽ നെഹ്‌റു,  അതിനെ ഒരു രാഷ്ട്രീയ പാർട്ടി ആയി നിലനിർത്തിയതും, ഇന്ത്യയുടെ ഭരണം സ്വന്തം കൈകളിലൊതുക്കാൻ അതിനെ ഉപയോഗിച്ചതും, അതിനുവേണ്ടി അദ്ദേഹം നടത്തിയ കാലുവാരലും, ഒടുവിൽ ഇന്ത്യയെ കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതുപ്പോലെ വിഭജിച്ചതുമൊക്കെ ഇന്ത്യയോളം പഴക്കമുള്ള, ഇന്നും ജീവനുള്ള ചരിത്രം.

പ്രധാനമന്ത്രിപദത്തിൽ എത്തിയ നെഹ്‌റു കോൺഗ്രസിന്റെയും ഇന്ത്യയുടേയും ഭരണം നെഹ്‌റു കുടുംബത്തിൽ തന്നെ നിലനിർത്താൻ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. കുട്ടി ആയിരുന്ന ഇന്ദിരാപ്രിയദർശിനിയെ ആ ഉദ്ദേശത്തോടെ തന്നെ പരിശീലനവും വിദ്യാഭ്യാസവും നൽകി വളർത്തിയത് ചരിത്രം. ഇന്ദിരാ ഗാന്ധിയും ആ പാത പിന്തുടരാൻ ശ്രമിച്ചു എന്നുള്ളതും നാം കാണാതെ പോകരുത്. അങ്ങനെ ഇന്ത്യ എന്നാൽ കോൺഗ്രസ് എന്നും, കോൺഗ്രസ് എന്നാൽ നെഹ്‌റു കുടുംബം എന്നും ഉള്ള വിശ്വാസം ജനങ്ങളിലും പ്രത്യേകിച്ച് കോൺഗ്രസ് പ്രവർത്തകരിലും അടിച്ചേൽപിക്കാൻ 'അവർക്ക് 'കഴിഞ്ഞു. നെഹ്‌റു, ഇന്ദിര, രാജീവ്..... പട്ടിക നീളുന്നു. ഈ പ്രതിഭാസത്തിന് അപവാദമായി ഒരു ലാൽ ബഹദൂർ ശാസ്ത്രി. അദ്ദേഹത്തിൻറെ അന്ത്യം ഇപ്പോഴും ദുരൂഹമായി തുടരുന്നു. രാജീവിന് ശേഷം സോണിയ AICC പ്രസിഡന്റ് ആയെങ്കിലും വിദേശ പൗരത്വത്തിൽ തട്ടി പ്രധാനമന്ത്രി മോഹം പൂവണിഞ്ഞില്ല. പകരം നിഷ്കാമകർമ്മിയും 'ജന്മനാ മൗനിയുമായ' മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരുത്തിക്കൊണ്ട് സോണിയ പിൻസീറ്റ് ഡ്രൈവിംഗ് വിജയകരമായി നടത്തി. തുടർന്ന് നടത്തിയ ഭരണത്തിന്റെ ഗുണം കൊണ്ട് എല്ലാം കൈവിട്ടുപോയി. കാലിനടിയിലെ മണ്ണുപോലും ഒലിച്ചുപോയത് ആരും അറിഞ്ഞില്ല. നെഹ്‌റു ഇന്ദിരയെ വളർത്തിയതുപോലെ കുഞ്ഞുങ്ങളെ വളർത്താൻ കഴിയാത്തതിൽ വന്നു ഭവിച്ച ദുരന്തം. ഇപ്പോൾ ഇന്ദിരയുടെ മൂക്കു പോലെ നീണ്ട മൂക്കുള്ള, അവർ സാരി ചുറ്റുന്നതുപോലെ സാരി ചുറ്റുന്ന, അവർ സംസാരിക്കുന്നത് പോലെ സംസാരിക്കാൻ ശ്രമിക്കുന്ന പ്രിയങ്കയെയും, രാജീവ് ഗാന്ധിയെ പോലെ വെള്ള പൈജാമയും വെള്ള കുർത്തയും ധരിക്കുന്ന രാഹുലിനെയും ഒക്കെ AICC പ്രസിഡന്റ് ആക്കാനും പ്രധാനമന്ത്രി ആക്കാനും ഒക്കെ കെണി വച്ച് കാത്തിരിക്കേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തി നിൽക്കുന്നു.

ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ  തകർച്ചയെ തുടർന്ന് അധ്യക്ഷ സ്ഥാനത്ത് തുടരാൻ തനിക്ക് താല്പര്യമില്ല എന്ന് രാഹുൽ  തുറന്നു പറഞ്ഞിട്ടും അദ്ദേഹത്തെ വെറുതേ വിടാൻ പാർട്ടിക്കാർ അനുവദിക്കുന്നില്ല. കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ മേൽ വിവരിച്ച, നെഹ്‌റു കുടുംബത്തിൽ നിന്നുള്ള നേതാക്കളെക്കാൾ മികച്ച എത്രയോ നേതാക്കൾ ഉണ്ടായിരുന്നു, ഇന്നും ഉണ്ട് ? മണ്മറഞ്ഞുപോയവരും ഇന്നും സജീവമായി  നിൽക്കുന്നവരുമായ എത്രയോപേർ ? വിവാദം ഒഴിവാക്കാനായി ആരുടേയും പേര് ഇവിടെ പരാമർശിക്കുന്നില്ല. പക്ഷെ കോൺഗ്രസിലെ കുഴലൂത്തുകാരായ '. നേതാക്കൾ' കോൺഗ്രസിനെ നെഹ്‌റു കുടുംബത്തിനെ വലംവയ്ക്കുന്ന ഉപഗ്രഹമായി എന്നും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നു. അതിൽ കവിഞ്ഞൊരു ചിന്ത അവർക്കുണ്ടാകില്ല. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ, ഒരു ഭരണാധികാരി എന്ന നിലയിൽ തന്റെ കഴിവ് തെളിയിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത, ഒരു പരിധി വരെ അധോമുഖനായ, സന്നിഗ്ധഘട്ടങ്ങളിൽ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടി മാളത്തിലൊളിക്കുന്ന രാഹുൽ ഗാന്ധിയുടെ സത്യസന്ധമായ കണ്ടെത്തൽ പോലും മനസ്സിലാക്കാനോ, അവസരസത്തിനൊത്ത ഉയർന്ന, ബദൽ സംവിധാനം കണ്ടെത്താനോ, ഇന്ത്യാ മഹാരാജ്യത്തിൽ നിന്നും മറ്റൊരു നേതാവിനെ തെരഞ്ഞെടുക്കാനോ, ഏഴു പതിറ്റാണ്ടിലേറെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കോൺഗ്രസിന് കഴിയുന്നില്ല എന്ന സ്ഥിതി കോൺഗ്രസിനെ അപചയത്തിലേക്കും, സർവ്വനാശത്തിലേക്കും നയിക്കും, സംശയമില്ല.
മെയ് 23ന് ശേഷം കോൺഗ്രസ്സ് നാഥനില്ലാ കളരിയായി മാറി. മുൻപ് പരാമർശിച്ച തരത്തിൽ കോൺഗ്രസിനെ നെഹ്‌റു കുടുംബത്തിന്റെ ഉപഗ്രഹം എന്ന നിലയിൽ നിന്നും മുക്തമാക്കാൻ കേരളത്തിൽ നിന്നുള്ള കടൽകിഴവന്മാരും യുവതുർക്കികളും ഉൾപ്പെടെ ഉള്ള നേതാക്കന്മാരും വടക്കേ ഇന്ത്യൻ ലോബികളും സമ്മതിക്കില്ല. മാറി ചിന്തിക്കാൻ അവർക്കാകില്ല. കാരണം വളരെ ലളിതം. ഉപഗ്രഹ രാഷ്ട്രീയം ആകുമ്പോൾ മേലനങ്ങി വലിയ പണി ഒന്നും ചെയ്യേണ്ടതില്ല. ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ ശങ്കരാടിയുടെ കഥാപാത്രം പറയുന്നപോലെ, "ഇത്തിരി വെള്ളം കോരൽ, ഇത്തിരി വിറകുവെട്ടൽ, ഇത്തിരി പെട്ടി ചുമക്കൽ, പിന്നെ സഫ്ദർജംഗ് മാർഗിലെ വീട്ടിൽ കുറച്ച് അടുക്കളപ്പണി. അത്രതന്നെ, കഴിഞ്ഞു. നേട്ടങ്ങളും മറ്റു സൗകര്യങ്ങളും ചറപറാ എ
ന്ന് ഇങ്ങു പോരും."

ഒന്നുറപ്പിക്കാം. രാഹുൽ ഗാന്ധി നിർദേശിച്ചതുപോലെ, നെഹ്‌റുകുടുംബത്തിന് പുറത്തുനിന്നും ഒരു അധ്യക്ഷൻ ഉണ്ടാകാതെ കോൺഗ്രസ് ഇനി രക്ഷപെടില്ല, തീർച്ച.



Comments

  1. രാഷ്ട്രീയ വിമർശനത്തിന്റെ പുതിയ മുഖം....

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...