Skip to main content

Jagan :: തീവെട്ടിക്കൊള്ള


പ്രതിദിനചിന്തകൾ
തീവെട്ടിക്കൊള്ള

എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ വൈകും എന്നതായിരുന്നു ഇന്നത്തെ പത്രങ്ങളിലും പ്രധാന വാർത്ത. യാതൊരു വിധത്തിലും അതിശയം തോന്നിയില്ല.

ഇത് ഇപ്പോൾ പതിവായി, ജൂൺ - ജൂലൈ മാസങ്ങളിൽ കാലവർഷത്തോടൊപ്പം, കൃഷിക്കനുയോജ്യമായ തിരുവാതിര ഞാറ്റുവേലക്കാലത്ത് കേരളത്തിൽ കാണപ്പെടുന്ന ഒരു പ്രതിഭാസമാണല്ലോ? പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള പ്രവേശന നടപടി ക്രമങ്ങൾ കൂടുതൽ കാര്യക്ഷമവും, സുതാര്യവും ആക്കുന്നു എന്ന വ്യാജേന മാറി മാറി വരുന്ന കേരള സർക്കാരുകൾ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ കൂടുതൽ കുഴപ്പങ്ങളിലേക്കും കരുക്കുകളിലേക്കും ചെന്നുവീഴുന്നതു് എന്തുകൊണ്ടാണു്? ഇതര സംസ്ഥാനങ്ങളിൽ ഇതേ സമയം ഈ പ്രക്രിയ സമാധാനപരമായും പ്രശ്നരഹിതമായും നടക്കുന്നത് നാം കാണുന്നു. കേരളത്തിൽ മാത്രം എന്താണ് ഈ പ്രശ്നം?

പ്രവേശന പരീക്ഷകൾ ഒന്നും തന്നെ ഇല്ലാതെ പ്രി - ഡിഗ്രിക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം നൽകിയിരുന്ന ഒരു കാലം പണ്ട് നമുക്കുണ്ടായിരുന്നു. അന്നത്തെ ബിരുദത്തിന്, ഇന്നുള്ളതിനേക്കാൾ മഹത്വവും ഉണ്ടായിരുന്നു. അക്കാലത്ത് ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും കേട്ടുകേൾവി പോലും ഇല്ലായിരുന്നു.

ഒരു മാർക്ക് തിരുത്തൽ കേസിനെ തുടർന്ന് നടപ്പാക്കിയ പ്രവേശന പരീക്ഷമൂലം സംജാതമായ ശതകോടികൾ ടേൺ ഓവർ ഉള്ള വ്യാപാര വ്യവസായ അവസരങ്ങൾ മത്സരോന്മുഖമായതു മൂലം ഉണ്ടാകുന്ന അപകടങ്ങൾ ആണ് കേരളത്തിൽ പ്രതിവർഷം നടമാടുന്ന ഈ പ്രവേശന മാമാങ്കത്തിലൂടെ നാം അനുഭവിക്കുന്നത്. പന്ത്രണ്ടു വർഷക്കാലം വലിയ പ്രതീക്ഷയോടെ ഉത്സാഹിച്ച് പഠിച്ച് വന്ന നമ്മുടെ കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നത്.

ഓരോ വർഷവും ഫീസ് വർദ്ധനയുടെ പേരിൽ സ്വാശ്രയ മുതലാളിമാരും സർക്കാരും തമ്മിൽ മാസങ്ങളോളം നീണ്ടു നിൽക്കുന്ന -ചക്കളത്തിപ്പോരാട്ടം. അത് ഒത്തുതീർപ്പ് ആക്കി, "ഇനി അടുത്ത വർഷം വീണ്ടും കാണാം" -എന്ന് ഉപചാരം ചൊല്ലി പിരിയുമ്പോഴേക്കും ഇതര സംസ്ഥാനങ്ങളിൽ സുഗമമായി പ്രവേശനം പൂർത്തിയായിട്ടുണ്ടാകും.

നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒരു വർഷം നഷ്ടമാകുന്നു. ഓരോവർഷവും ഈ മാമാങ്കം തുടരുന്നു. സ്വാശ്രയ മുതലാളിമാരും രാഷ്ട്രീയ നേതാക്കളും കീശ വീർപ്പിക്കുന്നു. മറ്റൊരു സംസ്ഥാനങ്ങളിലും ഇത്തരം തീവെട്ടിക്കൊള്ള നടക്കുന്നില്ല. ഇത് നമ്മുടെ കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്.

ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ അധികൃതർ തയ്യാറായേ മതിയാകൂ.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...