Skip to main content

Jagan :: .....വരമ്പത്തു കൂലി


പ്രതിദിനചിന്തകൾ
.....വരമ്പത്തു കൂലി

 "താൻ താൻ നിരന്തരം   ചെയ്യുന്ന കർമ്മങ്ങൾ 
താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ " - ഇത് മഹദ്‌വചനം. 

മുൻ ആഭ്യന്തര മന്ത്രിയും   ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ അത്യുന്നത നേതാവുമൊക്കെ ആയ ഒരു വ്യക്തിയുടെ പുത്രനു വേണ്ടി നാലുപേർ കേൾക്കെ പുറത്തു പറയാൻ കൊള്ളാത്ത കേസിലെ പ്രതി എന്ന പേരിൽ, വെറും നാലാംകിട സാമൂഹ്യവിരുദ്ധർക്കും പിടികിട്ടാപുള്ളികൾക്കും സമാനമായ വിധത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നു. ആ പിതാവിന്റെയും,  ആ പ്രതിയുടെ ഭാര്യയുടെയും ദുഃഖത്തിലും, ആ കുടുംബം നേരിടുന്ന നാണക്കേടിലും കേരളീയർ എന്ന നിലയിൽ നമുക്കും പങ്കുചേരാം. 

ഇത്തരുണത്തിൽ സ്വാഭാവികമായും അടുത്തകാലത്ത് ഇന്ത്യയിൽ ആകമാനവും കേരളത്തിൽ പ്രത്യേകിച്ചും ചർച്ചയായ, ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ അടിത്തറ ഇളക്കിയ (ആദ്യം നിഷേധിച്ചെങ്കിലും ഒടുവിൽ അവർ തന്നെ സമ്മതിച്ചല്ലൊ ! ), ശബരിമല വിഷയം ഓർത്തു പോകുന്നു. അതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നത് ആവർത്തന വിരസത ആകുമെന്നതിനാൽ അതിനു മുതിരുന്നില്ല. ശബരിമലയിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന ആചാരങ്ങൾ തൂത്തെറിയണം, നശിപ്പിക്കണം എന്നതിലുപരി ഈ പിതാവും കൂട്ടരും പതിവായി  ചോദ്യം ചെയ്തിരുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യം ആയിരുന്നു. അയ്യപ്പന് ഒന്നിലധികം സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു എന്ന സ്ഥാപിക്കാൻ ഈ പിതാവും കൂട്ടാളികളും അധരവ്യായാമം നടത്തി സമയം കളയുന്നതിന്  ലോകം സാക്ഷിയായി. അതിന് അവർക്ക് ആയുധമായി കിട്ടിയതോ? നമ്മുടെ അത്യുന്നത നീതിപീഠത്തിൽ നിന്നുള്ള ഒരു വിധിയും. 

അന്ധവിശ്വാസം എന്ന വിമർശകർക്ക് എഴുതിത്തള്ളാം എങ്കിലും ഒരു വസ്തുത പറയാതിരിക്കാൻ കഴിയില്ല. ഒരു ജനതയുടെ വികാരവും, ആശയും, ആവേശവും ആയ, അവരുടെ  രക്ഷകൻ എന്ന അവർ വിശ്വസിക്കുന്ന അയ്യപ്പൻറെ ബ്രഹ്മചര്യം ചോദ്യം ചെയ്യാൻ കാരണമായ വിധി പുറപ്പെടുവിച്ച കോടതി ബെഞ്ചിൽ ഉണ്ടായിരുന്ന ന്യായാധിപൻ സമാനമായ കേസിൽ പെട്ട് ബ്രഹ്മചര്യം തെളിയിക്കേണ്ട ഗതികേടിൽ ആയത് ആഴ്ചകൾക്കു മുൻപ് നാം കണ്ടു. കേരളത്തിൽ അതിനു കളമൊരുക്കിയ പാർട്ടി നിലം തൊട്ടില്ല. ഇപ്പോൾ നേതാവിന്റെ മകൻ ബ്രഹ്മചര്യം തെളിയിക്കേണ്ട ഗതികേടിൽ......!

മകൻ ചെയ്യുന്ന തെറ്റിന് അച്ഛന് ഉത്തരവാദിത്വമില്ല, അച്ഛൻ മറുപടി തരേണ്ടതില്ല എന്നൊക്കെ വെറുതെ ഭംഗിക്ക് പറയുന്നതാണെന്നും  ഈ പിതാവിന്റെ പുത്രന്മാർ ചെയ്യുന്നതെല്ലാം പിതാവിന്റെ പദവിയുടെ ബലത്തിൽ ആണെന്നും  ആർക്കാണ് അറിയാത്തത് ?

അപ്പോൾ ഇതൊക്കെ അവനവൻ ചെയ്തതിന് ഈശ്വരൻ നൽകുന്ന വിധി എന്ന വിശ്വാസികൾ പറഞ്ഞാൽ അവരെ പഴിക്കാനാകുമോ ? "പണ്ടൊക്കെ ദൈവം പിന്നെ.....  പിന്നെ ആയിരുന്നു, ഇപ്പോൾ ഒപ്പം തന്നെയുണ്ട് " എന്ന പ്രായമുള്ളവർ പറയും. ശരിയാ, അവിടെ ഇപ്പോൾ എല്ലാം കംപ്യൂട്ടറൈസ്ഡാ മാഷേ....... !!

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...