Skip to main content

Bindu Narayanamangalam :: കഥ :: വാട്‌സാപ്പ് സുന്ദരി


Photo by Kev Costello on Unsplash

വല്ല്യേച്ചിയുടെ പരാതികള്‍ ഒരു കാലത്തും തീര്‍ന്നിട്ടില്ല. ചേച്ചിയ്ക്ക് എല്ലാ കാര്യങ്ങളും ആദ്യം ചെയ്യണം. പഠനകാര്യമായാലും ഭക്ഷണ കാര്യമായാലും യാത്രാ കാര്യങ്ങളായാലും എല്ലാം ആദ്യം ചെയ്യണം. കുഞ്ഞായ തന്നോട് എന്തേലും പരിഗണന അമ്മയുടെ ഭാഗത്തൂന്നുണ്ടായാല്‍ അന്ന് ഉറങ്ങുന്നതുവരെ ചേച്ചി അമ്മയുടെ പുറകേ നടന്ന് പരാതി പറയും. അങ്ങനെയാണ് വല്ല്യേച്ചി. ചിലപ്പോഴൊക്കെ അച്ഛന്റെ വഴക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കുട്ടിയായിരിയ്ക്കുമ്പോഴെ അഹങ്കാരിയായ ചേച്ചിയുടെ മണ്ടത്തരങ്ങള്‍ക്കൊക്കെയും അച്ഛന്‍ തൃക്കണ്ണു തുറക്കാറുണ്ടായിരുന്നു. അമ്മ പറഞ്ഞറിഞ്ഞു ചേട്ടനും ചേച്ചിയും എന്നും വഴക്കാണെന്ന്. സ്വൈരത ഇല്ലാത്ത ജീവിതമാണത്രേ. ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട് ചേച്ചിയാണ് എല്ലാ പ്രശ്‌നങ്ങളുടേയും കാണക്കാരി.

വിവാഹം കഴിഞ്ഞ് തിരക്കേറിയ ഈ നഗരത്തില്‍ ചേക്കേറിയ തനിയ്ക്ക്,. നാടിന്റെ നിശബ്ദമായ അന്തരീക്ഷം എന്നും ലഹരിയായിരുന്നു. പക്ഷെ കാലചക്രത്തിന്റെ കടക്കണ്ണില്‍ സ്‌നേഹവും സംരക്ഷണവും അളവു പാത്രങ്ങള്‍ മാത്രമായപ്പോള്‍ വരവ് മതിയാക്കി. നാടെന്ന ലഹരിയും ബന്ധങ്ങളാകുന്ന ബന്ധനങ്ങളും വല്ലപ്പോഴും ടെലിഫോണിന്ററ്റത്തെ സംഭാഷണങ്ങളിലൊതുക്കി.

വളരെ പ്രശസ്തനായ വല്ല്യേട്ടനെ ചേച്ചിയ്ക്ക് എന്നും സംശയമായിരുന്നു. ഏട്ടനെ കാണാന്‍ വരുന്ന സ്ത്രീകളുടെ പേരില്‍ രാത്രിയില്‍ അവരുടെ മുറിയിലെ സംഭാഷണങ്ങള്‍ പൊട്ടിത്തെറികളായി പ്രതിധ്വനിക്കാറുണ്ട്. രാവിലെ പുത്തനുണര്‍വ്വും പുത്തനൂര്‍ജ്ജവുമായ് സൂര്യനുദിയ്ക്കുമ്പോള്‍ പതിവു പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു രണ്ടു പേരും. പുറം ലോകത്ത് ജനങ്ങളുടെ മുന്നില്‍ രണ്ടുപേരും മാതൃകാ ദമ്പതിമാര്‍.

ചേട്ടന്റെ സുഹൃത്തുക്കളില്‍ കൂടുതലും സ്ത്രീ കഥാപാത്രങ്ങളായിരുന്നു. കോളേജ് അദ്ധ്യാപകനായ അദ്ദേഹത്തിന്റെ സുഹൃത്ത് വലയം ചേച്ചിയുടെ ചിന്തകള്‍ക്കുമപ്പുറമായിരുന്നു. ചേട്ടന്റെ മറ്റുബന്ധങ്ങള്‍ വീട്ടില്‍ അവതരിപ്പിയ്ക്കുമ്പോള്‍ എല്ലാവരും ചേച്ചിയെ കളിയാക്കി. മനസ്സിന് വലിപ്പമില്ലാഞ്ഞിട്ടും ഇടുങ്ങിയ ചിന്താഗതിയായതുകൊണ്ടും മാത്രമാണെന്ന് വിധിയെഴുതി. വളരെ അത്യാവശ്യം സുഹൃത്തുക്കളുടെ ഇടയില്‍ മാത്രമേ ചേച്ചിയ്ക്ക് സ്ഥാനമുണ്ടായിരുന്നുള്ളൂ. ചേച്ചിയുടെ പക്വതയില്ലായ്മ തനിയ്ക്ക് കളങ്കമാകുമൊ എന്ന് കരുതീട്ടാകാം ചേട്ടന്‍ വീട്ടില്‍ വരുന്ന എല്ലാവരേയും ചേച്ചിയുമായി പരിചയപ്പെടുത്താത്തത്.

ചേച്ചിയുടെ മനസ്സിലെ സംശയങ്ങള്‍ വളര്‍ന്നു പന്തലിച്ചു, ചേട്ടനുചുറ്റുമുള്ള വലയങ്ങളായി. വളരെ പക്വമതിയായ വല്യേട്ടന്‍, ചേച്ചിയുടെ ഇത്തരം പ്രവര്‍ത്തികള്‍ ക്ഷമിച്ചു. സംസാരിച്ചു വെറുതെ ദിശ തിരിച്ചുവിട്ട്, അയല്‍ രാജ്യങ്ങളിലെ ശത്രുക്കളായി ഒരേ വീട്ടിലും ഒരേ മുറിയിലും ഒരേ കട്ടിലിലും കഴിയാന്‍ അദ്ദേഹം ശ്രമിച്ചില്ല. വല്ല്യേട്ടന്‍ നടക്കാന്‍ പോകുമ്പോഴും, കുളിയ്ക്കുമ്പോഴുമൊക്കെ വല്ല്യേട്ടന്റെ മൊബൈല്‍ പരിശോധിയ്ക്കുന്നത് ചേച്ചി ശീലമാക്കി.

ഒരിയ്ക്കല്‍ വല്ല്യേട്ടന്റെ മൊബൈല്‍ വാട്‌സ് ആപ്പ് പരിശോധിയ്ക്കുന്നതിനിടെ ഒരു മെസേജ് 'സര്‍ ഇന്നെന്റെ ബര്‍ത്ത്‌ഡേ ആണ്'. പ്രൊഫൈയിലില്‍ (മുഖചിത്രത്തില്‍) നല്ലൊരു സുന്ദരിയുടെ ചിത്രം. കൗതുകം തോന്നിയ ചേച്ചി 'Happy Birthday' അയച്ചു. 'തിരിച്ചു കരയുന്ന ഇമോജി'. 'സാരമില്ല'. ഒരു കേക്കിന്റെ ചിത്രം അയച്ചു. ഒന്നുമറിയാത്തപോലെ ഫോണ്‍ ഓഫാക്കി-അടുക്കളയിലേയ്ക്ക് പോയി. എല്ലാ ദിവസവും വല്ല്യേട്ടന്‍ കുളിയ്ക്കാന്‍ പോകുമ്പോള്‍ വല്ല്യേച്ചി, ആ സുഹൃത്തിന് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. വല്ല്യേട്ടന്റെ ഫോണില്‍നിന്നും ഏട്ടനറിയാതെ- 'അവള്‍,' 'വാട്ട്‌സാപ്പ് സുന്ദരി' ഏട്ടന്റെ മൊബൈലില്‍ നിറഞ്ഞുനിന്നു.

വല്ല്യേട്ടനറിയാതെ വല്ല്യേട്ടന്റെ ഫോണിലെ വാട്‌സാപ്പ് വാചകങ്ങളും വരികളും വല്ല്യേച്ചി ചേട്ടനെതിരെ തെളിവുകളായി നിരത്തി. അങ്ങേത്തലയ്ക്കലെ വാട്ട്‌സാപ്പ് സുന്ദരിയുടെ സ്‌നേഹമൂറുന്ന വരികളില്‍ വല്ല്യേട്ടന്‍ വീഴുമൊ എന്നും വല്ല്യേച്ചിയ്ക്ക് സംശയമായി. ഇതിനൊന്നിനും പ്രതികരിയ്ക്കാതെ വല്ല്യേട്ടന്‍ വല്ല്യേച്ചിയെ സഹിച്ചുകൊണ്ടിരുന്നു.

വിവാഹിതരായി മറ്റുസ്ഥലങ്ങളില്‍ ജീവിതം വിരിയിച്ച മക്കള്‍ വീട്ടില്‍ വരുമ്പോള്‍ അവരോട് അച്ഛന്റെ കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കാന്‍ ചേച്ചി ഒട്ടും മടി കാണിച്ചില്ല. വല്ല്യേട്ടന്‍ സ്വതസിദ്ധമായ പുഞ്ചിരിയോടെ മക്കളോടൊപ്പം പ്രിയതമയുടെ മണ്ടത്തരങ്ങള്‍ ആസ്വദിക്കുകയായിരുന്നു.

അയയ്ക്കുന്ന സന്ദേശങ്ങള്‍ക്കൊക്കെയും മറുപടിയായി വരുന്ന വാചകങ്ങള്‍ സ്‌നേഹമൂറുന്നതും പ്രണയവല്ലരി പൂത്തുലയാന്‍ കൊതിയ്ക്കുന്ന പോലൊക്കെയും സമാഗമം പ്രതീക്ഷിയ്ക്കുന്നപോലെയും. വല്ല്യേച്ചി വായിച്ച് വേവുകേറി സ്‌ക്രീന്‍ഷോട്ട് എടുത്ത് തനിയ്ക്ക് അയയ്ച്ചു തന്നിരുന്നപ്പോള്‍, സത്യത്തില്‍ വല്യേട്ടനോട് അമര്‍ഷം തോന്നിയിരുന്നു.

പ്രായമാകുമ്പോള്‍ പുരുഷകേസരിമാരുടെ സ്വഭാവം മാറുമെന്നും-മറ്റുള്ളവരിലേയ്ക്ക് ആകര്‍ഷകത്വം കൂടുമെന്നൊക്കെ അമ്മ പറഞ്ഞിരുന്നപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. 'തന്നെക്കാളും സുന്ദരിയായിരുന്ന പുറം പണിക്കാരി കോമളത്തിനോട് അച്ഛനുതോന്നിയ അടുപ്പം അമ്മ വല്ലപ്പോഴുമൊക്കെ അച്ഛനെതിരെ പ്രയോഗിച്ചിരുന്ന പാശുപതാസ്ത്രം ആയിരുന്നു.

പക്ഷെ വല്ല്യേട്ടന്‍ അങ്ങനെയായിരുന്നില്ല. തികച്ചും ഗൗരവക്കാരനായിരുന്നു വല്ല്യേട്ടന്‍. കുടുംബമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നയാള്‍. വല്ല്യേച്ചിയെ സ്‌നേഹിച്ചു കെട്ടിയതാണ്. വല്ല്യേച്ചിയുടെ കുറവുകളും കുറ്റങ്ങളും ക്ഷമിയ്ക്കാന്‍ കഴിവുള്ളയാളായിരുന്നു. വല്ല്യേച്ചിയുടെ സംശയങ്ങള്‍ക്ക് ഒന്നിനും ഒരിയ്ക്കലും ചേട്ടന്‍ എതിര്‍ക്കുകയൊ തര്‍ക്കിക്കുകയോ ചെയ്തിരുന്നില്ല. എല്ലാം വല്ല്യേച്ചിയുടെ മണ്ടത്തരങ്ങളായി കരുതി. ഓരോ തവണയും ചേച്ചിയായിട്ടുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലതും ചേച്ചിയെ ബന്ധുക്കളുടെ മുന്നില്‍ കോമാളിയാക്കി. ചേച്ചിയുടെ കുട്ടിത്തത്തിനുമുന്നില്‍ എല്ലാവരും തോറ്റു കൊടുത്തു. പണ്ടെങ്ങോ ചേച്ചിയുടെ ഹൃദയത്തിന്റെ വാല്‍വിന് എന്തൊ തകരാറ് ഉണ്ടായത്രെ. അതിനുശേഷം ചേച്ചിയ്ക്കു പ്രത്യേകം സംരക്ഷണമായിരുന്നു. പലപ്പോഴും തനിയ്ക്ക് ദേഷ്യവും വന്നിട്ടുണ്ട്.

'നീ എവിടെ എത്തി മോളെ?' ഇന്ന് നിന്റെ വല്ല്യേട്ടന്റെ കഥ പൊളിയും നോക്കിക്കോ!' അങ്ങേതലയ്ക്കല്‍ ചേച്ചിയാണ്. ചേച്ചിയുടെ നിരപരാധിത്വവും ചേട്ടന്റെ അപരാധിത്വവും തെളിയിക്കുന്ന മുഹൂര്‍ത്തം. ചേച്ചിയ്ക്ക് സംഭാഷണത്തില്‍ ആത്മവിശ്വാസം അധികമായി തോന്നി. 'ഇപ്പൊ എത്തും. ഒരു 10 മിനിട്ട്'. ചേച്ചിയ്ക്ക് മറുപടി കൊടുത്തില്ലെങ്കില്‍ അതുമതി പരാതി പറയാന്‍. വേഗം വീട്ടിലെത്തി.

വല്ല്യേട്ടന്‍കാണാതെ ചേച്ചി വാട്ടസാപ്പ് സുന്ദരിയോട് വൈകുന്നേരം 5 മണിയ്ക്ക് വരാന്‍ സന്ദേശം അയച്ചിരുന്നു. 'ഇവിടെ ആരുമില്ല, വരണം'. തീര്‍ച്ചയായും വരുമെന്ന് വാട്ട്‌സാപ്പ് സുന്ദരി ചിരിയ്ക്കുന്ന ഇ മോചി സഹിതം സന്ദേശം തിരിച്ചയച്ചു. സ്‌ക്രീന്‍ഷോട്ടിലൂടെ ചേച്ചി അത് കാണിയ്ക്കുമ്പോള്‍ കണ്ണുകളില്‍ പ്രത്യേക തിളക്കമായിരുന്നു.... ഇത്രയും വേണമായിരുന്നൊ? എന്ന് തോന്നി.

വല്ല്യേട്ടന്റെ മുഖത്ത് യാതൊരുവിധ വൈക്ലബ്യങ്ങളും ഇല്ലായിരുന്നു.
അമ്മയും ചേച്ചിയും ഡൈനിംങ് ടേബിളിനടുത്തായി ഇരുന്നു. 5 മണി അടിച്ചു. വല്ല്യേട്ടന്‍ സന്ദര്‍ശന റൂമിലിരുന്ന് ഫോണിലൂടെ ആരോടൊ 'കയറി വാ' എന്നു പറയുന്നുണ്ടായിരുന്നു.

നിശബ്ദതയുടെ പ്രതീക്ഷകളെ ഖണ്ഡിച്ച് വല്ല്യേട്ടന്‍ ഡ്രൈവര്‍ ഗോവിന്ദിനെ കൈപിടിച്ച് ഹാളിലേയ്ക്ക് കൊണ്ടുവന്നു. 'വാ, സുന്ദരിയെ - എന്റെ പ്രിയതമ നല്ലപോലെ കാണട്ടെ!' വല്ല്യേട്ടന്റെ വാക്കുകളില്‍ പതിവു പരിഹാസം. അമ്പലത്തില്‍ വിളക്കെടുക്കാന്‍ പെണ്‍വേഷം കെട്ടിയ ചിത്രം ഗോവിന്ദ്  വാട്‌സാപ്പിന്റെ മുഖചിത്രമാക്കിയിരുന്നു.

'മാഡം' അയയ്ക്കുന്ന സന്ദേശങ്ങള്‍ ഗോവിന്ദ്, സാറിനെ അപ്പപ്പോള്‍ കാണിക്കുന്നുണ്ടായിരുന്നു. പ്രിയതമയുടെ കുസൃതി എത്രത്തോളമാകും എന്നളക്കാന്‍ വല്ല്യേട്ടനും കാത്തിരുന്നു. കഥയിലെ രഹസ്യാന്വേഷണ ചരടുപൊട്ടിയതില്‍ ദുഃഖിച്ച് എന്റെ വല്ല്യേച്ചി!

വല്ല്യേച്ചിയുടെ ആനമണ്ടത്തരത്തില്‍ ചിരിയ്ക്കാതിരിയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. വല്ല്യേട്ടന്‍ ഫോണിലെ വാട്‌സാപ്പ് സുന്ദരിയുടെ ഫോട്ടോ.... ചേച്ചിയെ ഒരിയ്ക്കല്‍ക്കൂടി കാണിച്ചുകൊടുത്തു... ഗോവിന്ദന്റെ പെണ്‍വേഷം കെട്ടിയ ഫോട്ടൊ.................... സുന്ദരീ..........9181171114.


Comments

  1. നല്ല ട്വിസ്റ്റ്‌. അഭിനന്ദനങ്ങൾ

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan