Skip to main content

Jagan :: ഖണ്ഡശ സസ്പെൻഷൻ'...........!!...


ദീർഘനാളായി സസ്പെൻഷനിലായിരുന്ന, സംസ്ഥാനത്തെ ഏറ്റവും മുതിർന്ന  ഐ.പി.എസ് ഉദ്യോഗസ്ഥൻ, ഡി.ജി.പി റാങ്കിലുള്ള ശ്രീ ജേക്കബ് തോമസിനെ എത്രയും വേഗം സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

  • അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത് ഒരു തവണ ആയിരുന്നില്ല.........! 
  • മൂന്നു തവണ.........!!
  • ഒരു സസ്പെൻഷന്റെ കാലാവധി തീരുന്നതിനു മുൻപും, അല്ലാതെയും 'അത് ' അങ്ങനെ കൊടുത്തു കൊണ്ടേയിരുന്നു.
  • മുൻപ് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത തരത്തിലുള്ള ഒരുതരം 'ഖണ്ഡശ സസ്പെൻഷൻ'...........!!

യൂ.ഡി.എഫ് ഭരണകാലത്ത് കുറച്ചു നാൾ സർക്കാരിന്റെ 'ഗുഡ് ബുക്സി'ൽ ആയിരുന്ന ജേക്കബ് തോമസ് പ്രസ്തുത സർക്കാരിന്റെ അവസാന നാളുകളിൽ സർക്കാരിന്റെ' ഹിറ്റ് ലിസ്റ്റി'ൽ ആയിരുന്നു. അതു കൊണ്ടു കൂടി തന്നെ ആയിരുന്നു എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ, തുടക്കത്തിൽ തന്നെ സർക്കാരിന്റെ പ്രിയ പുത്രനാകാൻ ജേക്കബ് തോമസിന് കഴിഞ്ഞതും.

അന്ന് അദ്ദേഹം നീല, മഞ്ഞ, ചുവപ്പ നിറങ്ങളിലുള്ള കാർഡുകൾ ഇറക്കി 'കളിച്ചത്' ഇനിയും മറക്കാറായിട്ടില്ല........!

പക്ഷെ, ഈ കളി അധികനാൾ നിലനിന്നില്ല. പല പല കാരണങ്ങളാൽ വളരെ പെട്ടെന്നാണ് സർക്കാരിന്റെ അഥവാ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയത്. തുടർന്ന് സർക്കാരിന്റെ നയങ്ങളെയും, പലപ്പോഴും      മുഖ്യമന്ത്രിയെ തന്നെയും പരസ്യമായി വിമർശിച്ചു കൊണ്ട് അദ്ദേഹം വാർത്തകളിൽ നിറഞ്ഞു.

അതിനെ തുടർന്ന് ഉണ്ടായ പരസ്പര വിഴുപ്പലക്കലും, ജേക്കബ് തോമസിന്റെ പുസ്തകരചനയും, പ്രതികാര നടപടികളും, സസ്പെൻഷനും, കേസും ഒക്കെ കേരളം കണ്ട മാമാങ്കങ്ങൾ.........!

മുൻ ഡി.ജി.പി ശ്രീ. ടി.പി. സെൻകുമാറിന്റെ വിഷയത്തിലും ഏറെക്കുറെ സമാനമായ വിഴുപ്പലക്കലും, ശിക്ഷാ നടപടികളും, സസ്പെൻഷനും, ട്രൈബ്യൂണലിന്റേയും, സുപ്രീം കോടതിയുടേയും  ഇടപെടലും ഒക്കെ ഉണ്ടായി. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് അദ്ദേഹം സർവ്വീസിൽ തിരിച്ചെത്തുകയും ചെയ്തു.

ആ ചരിത്രം ഇപ്പോൾ ആവർത്തിക്കുന്നു........!!

ഇപ്പോൾ വന്നിട്ടുള്ള ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുകയാണെങ്കിൽ സംസ്ഥാനത്തെ പോലീസ് മേധാവി ആയി ശ്രീ.ജേക്കബ് തോമസ് അധികാരത്തിൽ വരേണ്ടതാണ്. എന്നാൽ, അതിനുള്ള സാദ്ധ്യത വളരെ വിരളമാണ്.
അതൊക്കെ എന്തോ ആകട്ടെ, സർക്കാരിന്റെ ഭാഗത്തുനിന്നായാലും, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നായാലും ഇത്തരം പോർവിളികളും, വൈരനിര്യാതനബുദ്ധിയോടെ ഉള്ള പ്രവർത്തനങ്ങൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള നടപടികളും ഒക്കെ ഉണ്ടാകുന്നത് ആശാസ്യവും അഭിലഷണീയവും ആണെന്ന് പറയാനാവില്ല.
സർക്കാരിന്റെ ശമ്പളം പറ്റുന്ന കേവലം ഒരു ഉദ്യോഗസ്ഥനെ നിയമ നടപടികളിലേക്ക് തള്ളിവിട്ട്, അയാളുടെ മുന്നിൽ പരാജയപ്പെട്ട്, ജാള്യത മറയ്ക്കാൻ ബുദ്ധിമുട്ടുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല. 
അത്തരം രംഗങ്ങൾ സൃഷ്ടിക്കാതിരിക്കുകയായിരുന്നു ഭേദം. ഇത്തരം അബദ്ധങ്ങൾ ഉണ്ടാകാതിരിക്കാൻ ആണല്ലോ മുഖ്യമന്ത്രിക്ക് അനേകം ഉപദേശകരെ കോടികൾ ചെലവഴിച്ച് വാഴിച്ചിരിക്കു ന്നത്.........!!

ഏത് സർക്കാർ അധികാരത്തിൽ വന്നാലും സർക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നത് വിവിധ വകുപ്പുകളുടെ തലപ്പത്തിരിക്കുന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ഉദ്യോഗസ്ഥർക്ക് സർക്കാരിനോടുള്ള വിധേയത്വവും, അവർ പാലിക്കേണ്ട അച്ചടക്കവും അനിവാര്യത തന്നെയാണ്.

എന്നാൽ, ചില മന്ത്രിമാരുടേയും ഉദ്യോഗസ്ഥ പ്രമുഖരുടേയും അഴിമതിക്ക് കൂട്ടുനിൽക്കണമെന്ന് ഇതിനർത്ഥമില്ല.
അമാനുഷനും, സൂപ്പർമാനും ഒന്നും ആകാൻ ഉദ്യോഗസ്ഥർ ശ്രമിക്കാതിരിക്കുക.
താൻ സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന് മറക്കാതിരിക്കുക.
അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്നു സർക്കാരിൽ നിന്നും ഐ.എ.എസ് , ഐ.പി.എസ് ഉദ്യോഗസ്ഥരോടുള്ള സമീപനവും. അവർ ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രമേ, സർക്കാരിന് വിജയകരമായി പ്രവർത്തിക്കാനും, നയപരിപാടികൾ ജനങ്ങളിലേക്ക എത്തിക്കാനും കഴിയുകയുള്ളൂ എന്ന് ബോധം സർക്കാരിനുണ്ടാകണം.
സർക്കാരും ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരും പരസ്പര പൂരകങ്ങളായി, അഥവാ ഒരു നാണയത്തിന്റെ ഇരുവശങ്ങളായി പ്രവർത്തിക്കുന്നതാണ് അഭികാമ്യം, അഭിലഷണീയം, അനിവാര്യം..........!
മുൻ മുഖ്യമന്ത്രിമാർ ആയിരുന്ന ഇ.എം.എസ്, അച്യുതമേനോൻ, കെ.കരുണാകരൻ മുതലായവരുടെ കാലത്ത് സർവീസിൽ ഉണ്ടായിരുന്ന  ഐ.എ.എസ് , ഐ.പി. എസ് ഉദ്യോഗസ്ഥരെ എത്ര നയപരമായാണ് അവർ കൈകാര്യം ചെയ്തിരുന്നതെന്ന അവരൊക്കെ എഴുതിയിട്ടുള്ള കുറിപ്പുകളും പുസ്തകങ്ങളും ഒന്ന് വായിക്കുകയെങ്കിലും ചെയ്താൽ മനസ്സിലാക്കാം. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി, അടുത്ത കാലത്ത് ദിവംഗതനായ ഡി. ബാബുപോളിന്റെ കുറിപ്പുകൾ, പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ, അഭിമുഖങ്ങൾ മുതലായവയിൽ നിന്നൊക്കെ ഇത്തരം കാര്യങ്ങൾ നമുക്ക് പഠിക്കാനാകും. ആദരണീയനായ ഐ.എ.എസ് ഉദ്യോഗസ്ഥനും പ്രശസ്ത സാഹിത്യനായകനുമായിരുന്ന ശ്രീ. മലയാറ്റൂർ രാമകൃഷ്ണന്റെ ചില പുസ്തകങ്ങളും സമാനമാണ്.

മിടുക്കരായ, കഴിവു തെളിയിച്ചിട്ടുള്ള  ചില ഐ. പി. എസ്  ഓഫീസർമാരെ പോലും, സങ്കുചിതമായ രാഷ്ട്രീയത്തിന്റെയും, വ്യക്തിവിരോധത്തിനേറയും പേരിൽ കാക്കി യൂണിഫോം കൈ കൊണ്ടു തൊടാൻ പോലും അനുവദിക്കാതെ, ഏതെങ്കിലും കട്ടക്കമ്പനിയുടേയോ, മണ്ണു കമ്പനിയുടേയോ, കോർപ്പറേഷന്റെയോ, ബോർഡിനേറയോ ഒക്കെ എം.ഡി ആക്കി ഒതുക്കി ഇരുത്തി മുരടിപ്പിക്കുന്ന, വർത്തമാനകാല കേരള രാഷ്ട്രീയത്തിൽ ഇതൊക്കെ ആരോടു പറയാൻ..........!?

മികവു തെളിയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീ. രാജു നാരായണസ്വാമി തന്റെ ദുരനുഭവം വിവരിച്ച്, മാധ്യമങ്ങൾക്കു മുമ്പിൽ വിതുമ്പിക്കരഞ്ഞത് ദിവസങ്ങൾക്കു മുൻപ് കേരളം മാത്രമല്ല, ലോകം മുഴുവൻ കണ്ടു.............!

എന്തായാലും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും സർക്കാരും തമ്മിലുള്ള ഈ പോർവിളികളും, വിഴുപ്പലക്കലും, നിയമ നടപടികളും ജേക്കബ് തോമസ് ഐ. പി. എസ്. ന്റെ വിഷയത്തോടു കൂടി അവസാനിപ്പിച്ചാൽ ഏറ്റവും നല്ലത്.

എല്ലാം സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരിക്കുന്ന പൊതു ജനങ്ങളുടെ മനസ്സിൽ പ്രസ്തുത ഉദ്യോഗസ്ഥരേയും, സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി അടക്കമുളളവരേയും കുറിച്ചുള്ള മതിപ്പും പ്രതിഛായയും നശിപ്പിക്കുന്നതിന് മാത്രമേ മറിച്ചുള്ള പക പോക്കലും നിയമപോരാട്ടവും സഹായിക്കുകയുള്ളൂ എന്ന് ബന്ധപ്പെട്ടവർക്ക് തിരിച്ചറിവുണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...