Skip to main content

Ruksana Kakkodi :: കവിത :: ആത്മാവിന്റെ യാത്ര


വിജനമീവീഥിയിൽ
ആരെയോ തേടുന്നു
ഇരുകരങ്ങൾനീട്ടിയാരെയോ
ക്ഷണിക്കുന്നു

'ഇരുളിന്നഗാധതയിലൊരാത്മാവുമാത്രം
' തേങ്ങിക്കരയുന്നു നിഴലായി മാറുന്നു.
'ഒരിക്കലിവിവിടം ജനിച്ചുജീവനായ്
'നിഴലായിന്നിതാഭൂമിയിലലയുന്നു.

ഉറ്റവരെത്തേടുന്നു, കാണുന്നു പറയുന്നു
അറിയുന്നില്ലാരുമോയെൻ
- ചെയ്തിയോരോന്നും
' മുന്നിൽനിന്നുഞാൻ മാടിവിളിക്കുന്നു
'വാരിപുണരാൻ മുന്നോട്ടായുന്നു

'ശൂന്യമായ് മാറുന്നിതെല്ലാമെൻമുന്നിൽ
ഒരേകാന്തപഥികനായ്
എൻനിഴലോമറയുന്നു.



Comments

Post a Comment

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A