Skip to main content

Anil Thekkedath :: കവിത :: വാക്കുകൾ


എത്ര അടയാളപ്പെടുത്തിയിട്ടും
നിശ്ശബ്ദമായിരുന്നു
വാക്കുകൾ.

മൂർച്ച കൂട്ടിയും
മുനവെപ്പിച്ചും
പലതായി കൊത്തിനുറുക്കിയിട്ടും
നിശ്ശബ്ദമായിരുന്നു വാക്കുകൾ.

വർത്തമാനത്തിന്റെ
ആകാശക്കോണിൽ
ഞാൻ നട്ടുമുളപ്പിച്ച
ചെമ്പകമരത്തിൽ  തൂങ്ങിയാടിയ ചെമ്പക പൂവായിരുന്നുവല്ലോ
പൊട്ടിച്ചെടുത്ത സന്ധ്യ നീ..

ഇടംവലം തിരിഞ്ഞ്
നിന്റെ കാർമുകിൽ നോട്ടങ്ങളിൽ ഞാനെന്നെ
പിഴുതെറിയുമ്പോൾ
കരളുപഴുത്തുവല്ലോ

എന്റെ അധിനിവേശങ്ങളെ
ചരടിൽ കോർത്തിറക്കി
നിനക്ക് കാഴ്ചവയ്ക്കുന്നു

എന്റെ
കാവലാളുകളെ
കടംതന്ന വാക്കിനാൽ
ചാവേറുകളാക്കി
നീ കട്ടെടുത്തില്ലേ..


ഒരു പകലിരമ്പലിൽ
മഷിപ്പേനയിൽ
കവിത നിറച്ച്
വാക്കിൽ പുരട്ടി
ഞാൻ നിന്നെയൂട്ടട്ടെ

 മതിവരുവോളം
സ്മൃതിവരുവോളം
മൃതിവരുവോളം

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A