Skip to main content

Anu P Nair :: ''ആരാടാ ഈ കെ ആർ മീര ? നീയും അവളും തമ്മിലെന്താ ?''



''ആരാടാ ഈ കെ ആർ മീര ? നീയും അവളും തമ്മിലെന്താ ?''

ചോദ്യം എന്നോടായിരുന്നു . ചോദിച്ചത് ഒരു അടുത്ത സുഹൃത്തും . അവനെ ഞാൻ പരിചയപ്പെടുന്നത് ടെക്നോപാർക്കിൽ വച്ചാണ് . ഒരേ കമ്പനിയിൽ ഒരേ പ്രോജക്ടിലായിരുന്നു ഞങ്ങൾ .

ഞാൻ ഫേസ് ബുക്ക് ഒക്കെ കണ്ടും ഉപയോഗിച്ചും തുടങ്ങുന്ന കാലം . മലയാളത്തിൽ ടൈപ്പ് ചെയ്യുവാൻ അന്ന് വശമില്ല . ഇംഗ്ലീഷ് അറിയാമെന്ന ഒരു ശരാശരി പോസ്റ്റ് ഗ്രാജുവേറ്റിന്റെ അമിതമായ ആത്മവിശ്വാസത്തിൽ ഇംഗ്ലീഷിൽ എഴുതി .

പുസ്തക കുറിപ്പുകളിൽ ആയിരുന്നു തുടക്കം . അതേ സമയത്ത് തന്നെയാണ് കെ ആർ മീരയുടെ ആരാച്ചാർ വായിക്കുന്നത് . പല കോണുകളിലൂടെ വായിക്കുകയും വിലയിരുത്തുകയും ചെയ്യാവുന്ന ഒരു നോവൽ . പക്ഷേ അതിലെ സ്ത്രീ പക്ഷപാതിത്വം എനിക്കിഷ്ടമായില്ല . ഞാൻ എഴുതി . ഇംഗ്ലീഷിൽ . എഴുത്തോടെഴുത്ത് .

ഫേസ്ബുക്ക് ഉള്ളതുകൊണ്ട്  എല്ലാം അതിലിട്ടു .
വൗ.... ലൈക്കുകൾ 👍 കമന്റുകൾ ... കുമിഞ്ഞുകൂടുന്നു .

പതിവുപോലെ എനിക്കിത്തിരി ഹെഡ് വെയ്റ്റ് ഒക്കെ വന്നു.
അപ്പോഴാണ് ലവൻ . നേരത്തെ പറഞ്ഞ കൂട്ടുകാരൻ ഒരു ദിവസം എന്റെയടുക്കൽ വന്നത്.

''അനൂ ഫ്രീ ആണേൽ കഫറ്റീരിയ വരെ വാ . നമുക്കല്പ്പം സംസാരിക്കാം''

എനിക്കെന്ത് തിരക്ക് . ബ്രേക്ക് എടുത്ത് അപ്പോൾ തന്നെ കഫറ്റീരിയയിലേക്ക് .
ചായയും മേടിച്ച് ആറാം നിലയിലെ ബാൽക്കണിയിൽ ഇട്ടിരിക്കുന്ന ടേബിളുകളിലൊന്നിൽ ഞങ്ങൾ മുഖാമുഖമിരുന്നു .

ലവൻ അപ്പോൾ കട്ട സീരിയസ്സായി ചോദിച്ചു

''ഡാ ഈ കെ ആർ മീര ആരാ ? നീയും അവളും തമ്മിലെന്താ''

പകച്ചുപോയ് ഞാൻ . ലവൻ വിടുന്ന ലക്ഷണമില്ല പിന്നേം പറയുവാ

''എന്തേലും ഉണ്ടേൽ പറ . നമുക്ക് ശരിയാക്കാം ''

ആറാം നിലയിൽ നിന്ന് ഞാൻ ചാടണോ ലവനെ തള്ളി ഇടണോ എന്ന കൺ ഫ്യൂഷനിൽ ഞാൻ ...

അതൊരു കഥാകാരി ആണെന്നും പുസ്തക കുറിപ്പാണ് എഴുതിയതെന്നും പറഞ്ഞപ്പോൾ ലവൻ

''എന്തോ, ഞാനിതൊന്നും വായിച്ച് നോക്കാറില്ല . നീ എഴുതിയതോണ്ട് ലൈക്ക് അടിക്കുന്നു''
പറ . ഇതല്ലേ ഫ്രണ്ട്ഷിപ്പ് !!
ഇതിൽ നിന്നൊരു പാഠം പഠിക്കാനുണ്ട് . ഒരിക്കലും ഫേസ്ബുക്കിലെ ലൈക്കിലും കമന്റിലും അഭിരമിക്കരുത്.
--- നെല്ലിമരച്ചോട്ടില്‍

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A