Skip to main content

Anu P Nair :: ''ആരാടാ ഈ കെ ആർ മീര ? നീയും അവളും തമ്മിലെന്താ ?''



''ആരാടാ ഈ കെ ആർ മീര ? നീയും അവളും തമ്മിലെന്താ ?''

ചോദ്യം എന്നോടായിരുന്നു . ചോദിച്ചത് ഒരു അടുത്ത സുഹൃത്തും . അവനെ ഞാൻ പരിചയപ്പെടുന്നത് ടെക്നോപാർക്കിൽ വച്ചാണ് . ഒരേ കമ്പനിയിൽ ഒരേ പ്രോജക്ടിലായിരുന്നു ഞങ്ങൾ .

ഞാൻ ഫേസ് ബുക്ക് ഒക്കെ കണ്ടും ഉപയോഗിച്ചും തുടങ്ങുന്ന കാലം . മലയാളത്തിൽ ടൈപ്പ് ചെയ്യുവാൻ അന്ന് വശമില്ല . ഇംഗ്ലീഷ് അറിയാമെന്ന ഒരു ശരാശരി പോസ്റ്റ് ഗ്രാജുവേറ്റിന്റെ അമിതമായ ആത്മവിശ്വാസത്തിൽ ഇംഗ്ലീഷിൽ എഴുതി .

പുസ്തക കുറിപ്പുകളിൽ ആയിരുന്നു തുടക്കം . അതേ സമയത്ത് തന്നെയാണ് കെ ആർ മീരയുടെ ആരാച്ചാർ വായിക്കുന്നത് . പല കോണുകളിലൂടെ വായിക്കുകയും വിലയിരുത്തുകയും ചെയ്യാവുന്ന ഒരു നോവൽ . പക്ഷേ അതിലെ സ്ത്രീ പക്ഷപാതിത്വം എനിക്കിഷ്ടമായില്ല . ഞാൻ എഴുതി . ഇംഗ്ലീഷിൽ . എഴുത്തോടെഴുത്ത് .

ഫേസ്ബുക്ക് ഉള്ളതുകൊണ്ട്  എല്ലാം അതിലിട്ടു .
വൗ.... ലൈക്കുകൾ 👍 കമന്റുകൾ ... കുമിഞ്ഞുകൂടുന്നു .

പതിവുപോലെ എനിക്കിത്തിരി ഹെഡ് വെയ്റ്റ് ഒക്കെ വന്നു.
അപ്പോഴാണ് ലവൻ . നേരത്തെ പറഞ്ഞ കൂട്ടുകാരൻ ഒരു ദിവസം എന്റെയടുക്കൽ വന്നത്.

''അനൂ ഫ്രീ ആണേൽ കഫറ്റീരിയ വരെ വാ . നമുക്കല്പ്പം സംസാരിക്കാം''

എനിക്കെന്ത് തിരക്ക് . ബ്രേക്ക് എടുത്ത് അപ്പോൾ തന്നെ കഫറ്റീരിയയിലേക്ക് .
ചായയും മേടിച്ച് ആറാം നിലയിലെ ബാൽക്കണിയിൽ ഇട്ടിരിക്കുന്ന ടേബിളുകളിലൊന്നിൽ ഞങ്ങൾ മുഖാമുഖമിരുന്നു .

ലവൻ അപ്പോൾ കട്ട സീരിയസ്സായി ചോദിച്ചു

''ഡാ ഈ കെ ആർ മീര ആരാ ? നീയും അവളും തമ്മിലെന്താ''

പകച്ചുപോയ് ഞാൻ . ലവൻ വിടുന്ന ലക്ഷണമില്ല പിന്നേം പറയുവാ

''എന്തേലും ഉണ്ടേൽ പറ . നമുക്ക് ശരിയാക്കാം ''

ആറാം നിലയിൽ നിന്ന് ഞാൻ ചാടണോ ലവനെ തള്ളി ഇടണോ എന്ന കൺ ഫ്യൂഷനിൽ ഞാൻ ...

അതൊരു കഥാകാരി ആണെന്നും പുസ്തക കുറിപ്പാണ് എഴുതിയതെന്നും പറഞ്ഞപ്പോൾ ലവൻ

''എന്തോ, ഞാനിതൊന്നും വായിച്ച് നോക്കാറില്ല . നീ എഴുതിയതോണ്ട് ലൈക്ക് അടിക്കുന്നു''
പറ . ഇതല്ലേ ഫ്രണ്ട്ഷിപ്പ് !!
ഇതിൽ നിന്നൊരു പാഠം പഠിക്കാനുണ്ട് . ഒരിക്കലും ഫേസ്ബുക്കിലെ ലൈക്കിലും കമന്റിലും അഭിരമിക്കരുത്.
--- നെല്ലിമരച്ചോട്ടില്‍

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan