Skip to main content

Jagan :: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ മുൻ നിലപാടിൽ മാറ്റമില്ല



ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും, അപ്രകാരം തന്നെ ശക്തമായി മുന്നോട്ടു പോകുമെന്നും, വിശ്വാസികളെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണെന്നും മുഖ്യമന്ത്രി.
ഇത്തവണത്തെ മണ്ഡലകാലം തുടങ്ങാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയുള്ള ഈ പ്രസ്താവന പ്രാധാന്യമർഹിക്കുന്നു.

ആഴ്ചകൾക്ക് മുൻപാണ് കേരളത്തിലുടനീളം പാർട്ടി നേതാക്കൾ വീടുവീടാന്തരം കയറിയിറങ്ങി, വോട്ടർമാരെ നേരിട്ടു കണ്ട്, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്കുണ്ടായ പരാജയത്തിന്റെ യാഥാർത്ഥ കാരണം അന്വേഷിച്ചത്.
ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും, അത് വിശ്വാസികളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചെന്നും, അപ്രകാരം വിശ്വാസികളുടെ വോട്ട് നഷ്ടമായി എന്നും ആയിരുന്നു അവർ കണ്ടെത്തിയത്...........!
ഇത് കണ്ടെത്താൻ പോലും മാസങ്ങൾ നീണ്ടു നിന്ന സുദീർഘമായ അന്വേഷണം വേണ്ടിവന്നു........!!

പാർട്ടി വേദികളിൽ തന്നെ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വന്നതായും, ചർച്ച നടത്തിയതായും ഒക്കെ പത്രദൃശ്യമാധ്യമങ്ങളിൽ കണ്ടു. അതിൻ പ്രകാരം വിശ്വാസികളുടെ പിന്തുണയും വിശ്വാസവും വീണ്ടെടുക്കാനുള്ള പ്രവർത്തനമായിരിക്കും ഭാവിയിൽ ഉണ്ടാകുക എന്ന് പാർട്ടി സെക്രട്ടറി പ്രഖ്യാപിക്കുകയുണ്ടായി. ശബരിമലയിൽ യുവതികളെ കയറ്റണമെന്ന് സർക്കാരിനോ, പാർട്ടിയേക്കാ ആഗ്രഹം ഉണ്ടായിരുന്നില്ല എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് കഴിഞ്ഞ ആഴ്ചയിൽ നടന്ന കാര്യങ്ങൾ.......!

എന്നാൽ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു............!

പാർട്ടി സെക്രട്ടറി പറഞ്ഞതിന് നേരേ വിപരീതമായിട്ടുള്ള അഭിപ്രായപ്രകടനങ്ങൾ ആണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത് .........!!

അപ്പാൾ,
"മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു"
എന്ന പറഞ്ഞ പോലായി കാര്യങ്ങൾ................!!

ഇനി, കൂടുതൽ ഡെക്കറേഷന്റെ ആവശ്യമില്ലല്ലോ.........?
ഈ മണ്ഡലകാലവും ശബരിമലയിൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഏതാണ്ട് വ്യക്തമായല്ലോ, അല്ലേ.............?
ഒപ്പം, പാലാ ഉപതെരഞ്ഞെടുപ്പ് ഫലവും................!?

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...