Skip to main content

Anu P Nair :: ഡി സി നോവൽ ക്യാംപ് 2019 @ തസ്രാക്ക്





ഈ കുറിപ്പ് കാണുമ്പോൾ മലയാളം മാസികയുടെ ചീഫ് എഡിറ്റർ രജി സാറിന്‍റെ മനസിൽ ഉള്ളത് ഞാൻ പറയാം . ആറിയ കഞ്ഞി പഴങ്കഞ്ഞി, അടി കൊണ്ട് അഞ്ചാം നാൾ മോങ്ങാനിറങ്ങിയവൻ എന്നൊക്കെ ആവും.

ഒക്ടോബർ 6, 7, 8 തീയതികളിൽ പാലക്കാട് തസ്രാക്കിൽ വച്ച് നടന്ന ഡിസി യുടെ നോവൽ ക്യാംപിനെ കുറിച്ച് ഒരു കുറിപ്പ് ഒക്ടോബർ 26 ന് കിട്ടിയാൽ ഏത് എഡിറ്ററും ഇങ്ങനൊക്കേ കരുതൂ. പക്ഷേ ഞാനൊരു എഴുത്തുകാരൻ മാത്രമല്ല ഒന്നാന്തരമൊരു മടിയൻ കൂടിയാണല്ലോ !!

അത് ചില ജാതകക്കാരുടെ പ്രശ്നം ആണെന്ന് ജ്യോതിഷപണ്ഡിതന്‍ കൂടിയായ രജി സാർ മനസ്സിലാക്കും എന്ന വിശ്വാസത്തിൽ എഴുതി തുടങ്ങട്ടെ...

കേരളത്തിലെ നമ്പർ 1 പ്രസാധകരായ ഡിസി ബുക്സ് മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ 'ഖസാക്കിന്‍റെ ഇതിഹാസ'-ത്തിന്‍റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച്  ഒരു നോവൽ ശില്പ്പശാല നടത്തുന്നു. ഈ പരസ്യം FB യിൽ കാണുന്നിടത്താണ് കഥ തുടങ്ങുന്നത്. ആഗസ്റ്റ് അവസാനമോ മറ്റോ ആണ്. അല്ലറച്ചില്ലറ പൊട്ടക്കഥയൊക്കെ എഴുതിയും മോശമില്ലാതെ വായിക്കുകയും ചെയ്യുന്ന എന്നെ ഈ പരസ്യം ആകർഷിച്ചു. ഒന്നുമില്ലേലും കുറേ എഴുത്തുകാരെ നേരിട്ട് കാണാമല്ലോ.

എന്തായാലും പോണം എന്ന് കരുതി പരസ്യം പിന്നേം നോക്കുമ്പോൾ അടുത്ത കെണി . 'നിങ്ങൾ എഴുതാനുദ്ദേശിക്കുന്ന നോവലിനെ കുറിച്ച് 2000 വാക്കിൽ കുറയാത്ത കുറിപ്പ് ' കൂടെ അപേക്ഷയോടൊപ്പം അയക്കണം. ദൈവമേ . എന്ത് ചെയ്യും.

നോവൽ എഴുതണം എന്നൊക്കെ കുറേ ആയി മനസ്സിൽ ഉണ്ട്. ടെക്നോപാർക്കിലെ തൊഴിൽ ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥയും ഉണ്ട്. പക്ഷേ നോവലിന്‍റെ ഘടനയെക്കുറിച്ചും ആഖ്യാന സമ്പ്രദായത്തെക്കുറിച്ചും  2000 വാക്കിൽ എഴുതുക വെല്ലുവിളിയാണ്. നീ എഴുതണ്ട എന്ന ഉപദേശം പ്രതീക്ഷിച്ച് ശ്രീ രജി ചന്ദ്രശേഖർ സാർ. രാജേഷ് സാർ,  മുരളീ കൃഷ്ണൻ സാർ, നോവലിസ്റ്റായ സുധീശ് രാഘവ് എന്നിവരെ സമീപിച്ചു. എല്ലാവരും എന്നെ നിരാശപ്പെടുത്തി.

സുധീശ് സാറിന്‍റെയും രജി സാറിന്‍റെയും അന്വേഷണങ്ങൾ അധികമായപ്പോൾ എഴുതി. അവസാന തീയതിയ്ക്ക് ഒരാഴ്ച്ച മുൻപ് എഴുതി തീർത്തു. ഇനി DTP ചെയ്യിക്കണം. വർക്കല, മൈക്രോൺ കംപ്യൂട്ടേഴ്‌സിൽ എന്‍റെ ഒരു വിദ്യാർത്ഥിനി ജോലി ചെയ്യുന്നുണ്ട്. ആളെ ഏൽപ്പിച്ചപ്പോൾ ഒരു ദിവസത്തിനുള്ളിൽ സംഗതി ചെയ്തു തന്നു. (10 രൂപ ഒരു പേജിന് ഡിസ്കൗണ്ട് . ടീച്ചർമാരുടെ ഒരു വിലയേ !!)

പോസ്റ്റലായും മെയിൽ ആയും അയച്ചു. കാത്തിരുന്നു. ഒടുവിൽ ദാ ഒരു വൈകുന്നേരം DC യിൽ നിന്നും ശ്രീകുമാർ സാർ വിളിക്കുന്നു. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 20 ൽ ഒരാൾ ഞാൻ.

അങ്ങനെ അഞ്ചാം തീയതി ഉച്ചയ്ക്ക് കേരള എക്സ്പ്രസ്സിന്‍റെ ട8 ബോഗിയിൽ ഞാൻ കയറി. പാലക്കാട്ടേക്ക്. സീറ്റ് ബുക്ക് ചെയ്തിരുന്നതുകൊണ്ട് ഇരിക്കാൻ പറ്റി. പക്ഷേ അതിലെ തിരക്ക് അപാരമായിരുന്നു. ഇതിലും നല്ലത് ജനറൽ കംപാർട്ട്മെന്‍റായിരുന്നു. അങ്ങനെ വൈകിട്ട് ഏഴുമണി അടുപ്പിച്ച് പാലക്കാട് എത്തി.

പാലക്കാട്, ഞാൻ ആദ്യം കാൽ കുത്തുകയായിരുന്നു . പ്രകൃതി മനോഹരമായ പാലക്കാടൻ ഗ്രാമങ്ങളെക്കുറിച്ച് കേട്ട് കേട്ട് എന്നെങ്കിലും ഇവിടെ വരണം എന്ന് കരുതിയിരുന്നു. (VEO പരീക്ഷയ്ക്ക് പാലക്കാട് വച്ചതേ ഈ ഇഷ്ടം കൊണ്ടാ . അല്ലാണ്ട് competition പേടിച്ചല്ല ..!)

ശിക്ഷക് സദൻ. അവിടെയായിരുന്നു ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്. അധ്യാപകരുടെ ക്ഷേമത്തിനായി ആരംഭിച്ചതാണ് ശിക്ഷക് സദനുകൾ. നല്ല റൂം. ഒരു റൂമിൽ രണ്ടു പേരായിരുന്നു. എന്‍റെ റൂം മേറ്റ് ജിതേഷ്. ഒരു ഹയർ സെക്കന്‍ററി അധ്യാപകനാണ് അദ്ദേഹം. ഇംഗ്ലീഷ് ആണ് വിഷയം .

ആറാം തീയതി രാവിലെ തന്നെ ശില്പ്പശാല നടക്കുന്ന തസ്രാക്കിലേക്ക് പോകാനുള്ള വണ്ടി വന്നു. തസ്രാക്കിലേക്ക് കുറച്ച് ദൂരമുണ്ട്. കിനാശ്ശേരി എന്ന പഞ്ചായത്തിലാണ് തസ്രാക്ക്. കണ്ണെത്താ ദൂരത്തോളം നെൽവയലുകൾ. പനകൾ. തസ്രാക്കിന്‍റെ നിശബ്ദതയെ കുറിച്ച് ഒ വി വിജയൻ സ്മാരകത്തിലെ ഒരു ജീവനക്കാരൻ പറഞ്ഞു 'ചിലപ്പോൾ ഇവിടിരുന്നാൽ ഭ്രാന്തു വരും . നിശബ്ദത അത്രത്തോളമുണ്ട്'

ക്യാംപിൽ തിരഞ്ഞെടുക്കപ്പെട്ടതിൽ പതിനാറു പേർ പങ്കെടുത്തു. പ്രശസ്ത മാധ്യമ പ്രവർത്തകനും നിരൂപകനുമായ Dr P K രാജശേഖരൻ സാറായിരുന്നു ക്യാംപ് ഡയറക്ടർ. മലയാള സാഹിത്യത്തെ മാത്രമല്ല വിശ്വസാഹിത്യത്തെ മുഴുവൻ അറിഞ്ഞ ഒരു വ്യക്തിയാണ് അദ്ദേഹം. നോവലുകൾ എങ്ങനെ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു തന്നു.

ആദ്യ ദിവസം ഡി സി യുടെ ചെയർമാൻ ശ്രീ രവി ഡി സി സാറും എത്തിയിരുന്നു. അദ്ദേഹത്തെ ഞാൻ നേരിൽ കാണുന്നത് 2013 ൽ. ഡി സി യിൽ സബ് എഡിറ്റേഴ്സിനെ തിരഞ്ഞെടുക്കാനുള്ള ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ പോയതായിരുന്നു ഞാൻ. ഒറ്റ നോട്ടത്തിൽ തന്നെ പുള്ളിക്ക് എന്നെ മനസ്സിലായി . 'അറിയിക്കാം.' എന്ന് പറഞ്ഞു. പബ്ലിക്കേഷൻ വ്യവസായത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ അറിവ് എത്ര ശക്തമാണെന്ന് അദ്ദേഹം ഞങ്ങളോട് സംസാരിച്ചപ്പോൾ അറിഞ്ഞു.

ബന്യാമിൻ, സി വി ബാലകൃഷ്ണൻ, ടി ഡി രാമകൃഷ്ണൻ, ജെ ആർ ഇന്ദുഗോപൻ എന്നീ എഴുത്തുകാരെ അടുത്ത് കാണാനും അവരോട് സംവദിക്കാനും കഴിഞ്ഞതാണ് ആ 3 ദിനങ്ങളുടെ വലിയ നേട്ടം. യഥാർത്ഥ ജീവിതാനുഭവങ്ങളെ ചിത്രീ കരിക്കുന്ന ആടുജീവിതം പോലും ഒരുപാട് ഗവേഷണങ്ങൾക്കു ശേഷം എഴുതിയതാണെന്ന ബ ന്യാമിന്‍റെ വാക്കുകൾ ഒരു തിരിച്ചറിവായിരുന്നു. ആടുവളർത്തലിനെ കുറിച്ച് പഠിക്കാൻ മാത്രം അദ്ദേഹം 15 പുസ്തകങ്ങൾ വായിച്ചിരുന്നുവത്രെ.

നോവലെഴുത്തും വായനയും, നിസ്സാരമല്ല എന്ന ബോധ്യം വന്നു. രാജശേഖരൻ സാർ പറഞ്ഞ പുസ്തകങ്ങളെല്ലാം കുറിച്ചെടുത്തു. മലയാളത്തിലേയും വിശ്വസാഹിത്യത്തിലെയും ക്ലാസ്സിക്കുകളാണ് ഒക്കെയും. എല്ലാം വാങ്ങി വായിക്കുമെന്ന് അവിടിരുന്നു തന്നെ ഉറപ്പിച്ചു.

പ്രിയ എഴുത്തുകാരൻ പ്രകാശ് മാരാഹി സാറിനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അദ്ദേഹം DC യുടെ ഒരു എഡിറ്ററാണ്  . പച്ചക്കുതിരയിൽ വന്ന അദ്ദേഹത്തിന്‍റെ കഥ ഒത്തിരി ഇഷ്ടമായിരുന്നു . പുള്ളിയോടൊപ്പം നിന്ന് ഒരു സെൽഫി ആഗ്രഹിച്ചിരുന്നു . അവസാനം തിരിച്ചു വരാനുള്ള തിരക്കിൽ മറന്നു പോയി.

ഡി സി യുടെ എഡിറ്റേഴ്സായ A V ശ്രീകുമാർ സാർ, രാമദാസ് സാർ എന്നിവർ ഈ മൂന്ന് ദിവസവും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു .

കൂടെ ഉണ്ടായിരുന്ന സഹപാഠികൾ (അങ്ങനെ പറയാമെന്ന് തോന്നുന്നു) എല്ലാവരും സമർത്ഥരായിരുന്നു. അറിവും മനുഷ്യത്വവും ഉള്ളവർ. നല്ല സൗഹൃദം വച്ചു നീട്ടിയവർ.

തസ്രാക്ക് എന്ന ഗ്രാമത്തെ ഒന്ന് അടുത്ത് ചെന്ന് കാണണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. അവിടുത്തെ ജീവിതം അറിയണം. ഭക്ഷണം രുചിക്കണം. ക്യാംപിൽ 3 ദിവസം കിട്ടിയ ഉച്ചയൂണിന്‍റെ രുചി നാവിൽ നിന്ന് വിട്ട് പോകുന്നില്ല.

അമാന്തക്കൊടിമരം

നോവൽ എഴുതണം എന്ന മോഹത്തിന് കിട്ടിയ ഒന്നാന്തരമൊരു വളക്കൂറുള്ള മണ്ണായിരുന്നു  ഈ ക്യംപ്. എഴുതണം. കൂടെ ഉണ്ടായിരുന്നവരൊക്കെ എഴുത്ത് തുടങ്ങി വളരെ മുന്നേറി. പക്ഷേ ഞാനൊരു അമാന്തക്കൊടിമരമാണ്.

പ്രിയപ്പെട്ട എഡിറ്റർ മടിയ്ക്ക് എന്തേലും മരുന്നുണ്ടോ ?


 










--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
28-10-2019

Comments

  1. അനു സർ നന്നായിട്ടുണ്ട് 😍ഞങ്ങളെ പറ്റി ഒക്കെ വിശദീകരിക്കാത്തതു ശെരി ആയില്ല എന്നാലും ഞങ്ങടെ ഒപ്പം ഒള്ള ഫോട്ടോ ഇട്ടിട്ടുണ്ടല്ലോ so മാപ്പ് തന്നിരിക്കുന്നു 😊പിന്നെ എല്ലാരും novel എഴുതി തീർന്നു എന്ന് വിചാരിക്കണ്ട ഞാൻ ഉണ്ട് അമാന്തകൊടിമരത്തിനു കൂട്ടായിട്ട്

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...