Skip to main content

Vidhu Prakash :: പരമേശ്വർ ജി


പരമേശ്വർ ജി.
*************
വർഷങ്ങൾക്കു മുൻപ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരത്തിൽ യാദൃശ്ചികമായെത്തിയതായിരുന്നു ഞാൻ.
പരമേശ്വർ ജി സ്ഥലത്തുണ്ടെന്നറിഞ്ഞു.
വിചാര കേന്ദ്രത്തിന്റെ വർക്കിൽ അത്ര സജീവമല്ലാതെ നിൽക്കുന്നതിന്റെ ജാള്യതയിൽ പരമേശ്വർ ജിയെ കാണാനേ ആഗ്രഹിച്ചിരുന്നില്ല.
പക്ഷേ അതാ വരുന്നു... രണ്ടാം നിലയുടെ ഗോവണിയിറങ്ങി വിചാര കേന്ദ്രം ഡയറക്ടർ .
മുകളിൽ ഓഫീസിൽ നിന്നും താഴെ അടുക്കള ഭാഗത്ത് ഊണ് കഴിക്കാനുള്ള വരവാണ്.
എന്നെക്കണ്ടതും ചോദ്യഭാവത്തിൽ നോക്കി.
എന്താ .. എന്നു ചോദിച്ചു.

വെറുതേ... ലൈബ്രറി ഭാഗത്തേക്ക് പോവുകയാണെന്ന് ഞാൻ വിനയാന്വിതനായി വഴിയൊതുങ്ങി നിന്ന് പരമേശ്വർ ജിയോട് പറഞ്ഞു.

ഒരു നിമിഷം നോക്കി നിന്നിട്ട് ''വരൂ .." എന്ന് പറഞ്ഞ് അദ്ദേഹം തിരികെ പടിക്കെട്ടുകൾ ചവിട്ടിക്കയറി. പിന്നാലെ ഞാനും. വന്ന ദൂരമൊക്കെത്താണ്ടി വാർദ്ധക്യ ക്ലേശശരീരനായ അദ്ദേഹം വീണ്ടും ഓഫീസ് മുറിയിലേക്ക് എന്നേയും കൂട്ടി നടക്കുകയാണ്.
ഞാൻ വല്ലാത്തൊരങ്കലാപ്പിലും..

കസേരയിലിരുന്ന് എനിക്ക് ഇരിപ്പിടവും ചൂണ്ടി അദ്ദേഹം കാര്യത്തിലേക്ക് കടന്നു.

''ഉഴുത് പരുവപ്പെടുത്തിയിരിക്കുകയാണ്.
എല്ലാം പാകത്തിൽ.... വിത്തെറിഞ്ഞ് പ്രവർത്തനമാരംഭിച്ചു കൂടെ.
ഇനിയും കാത്തിരിക്കണോ?''

അര മണിക്കുർ സമയം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പുത്തൻ പ്രവണതകളെപ്പറ്റി ലളിതസുന്ദര വാക്കുകളിൽ, പതിഞ്ഞതും മുഴക്കമുള്ളതുമായ ശബ്ദത്തിൽ ഒരു 'ബൗദ്ധിക്''

കാലം തെറ്റി വിചാര കേന്ദ്രം സംസ്കൃതി ഭവനിൽ വന്നു കയറിയ വെറും നിസ്സാരനായ ഒരു വിദ്യാർത്ഥിക്ക് വേണ്ടി ഉച്ചയൂണിന്റെ സമയവും ഇറങ്ങി വന്ന കയറ്റവും ലാഘവത്തോടെ പിൻതളളാൻ മടിയില്ലാത്ത വ്യക്തിത്തം....സാധ്യതയുടെ തുരുമ്പു പോലും കരുതലോടെ എടുത്തു വെച്ച് പരിപാലിച്ച അങ്ങേയറ്റത്തെശുഭാപ്തി വിശ്വാസി..... അതായിരുന്നു പരമേശ്വർ ജി.

അന്ന് തിരികെപ്പോരുമ്പോൾ പരമേശ്വർ ജി യുടെ സന്തത സഹചാരിയായ സുരേന്ദ്രൻ ചേട്ടനോട് യാത്ര പറയാൻ അടുക്കള ഭാഗത്തെത്തി.

പരമേശ്വർ ജി ഊണുകഴിക്കുന്നതിന്റെ അവസാന ഭാഗം.

''ഊണ് കഴിച്ചിട്ട് പോകാം..... ''

ഞാൻ കഴിച്ചു പരമേശ്വർ ജി....

'' എന്നാൽ പായസം കഴിക്കാം.... "

അദ്ദേഹം കഴിക്കാതെ മാറ്റി വെച്ച പായസം അടുത്തിരുന്ന് കഴിക്കുമ്പോൾ ഒരു അപ്പൂപ്പന്റെ വാത്സല്യം നോട്ടത്തിലൂടെയും ഭാവത്തിലൂടെയും പുൽകുന്നത് നമ്മളറിയും.

കേരളത്തിലെ ഏറ്റവും മുതിർന്ന സംഘ പ്രചാരകനോടൊപ്പമാണിരിക്കുന്നതെന്നെ ചിന്ത ഒരിക്കൽ പോലും നമ്മെ ജാഗ്രതപ്പെടുത്തില്ല.

മാറി നിന്ന് കണ്ടു പഠിക്കാൻ കഴിയുന്ന മികച്ച ഒരു വ്യക്തിത്വത്തിന്റെ ഭാഷയായിരുന്നു പരമേശ്വർ ജി.

- വിധു പ്രകാശ്

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan