Skip to main content

Vidhu Prakash :: പരമേശ്വർ ജി


പരമേശ്വർ ജി.
*************
വർഷങ്ങൾക്കു മുൻപ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരത്തിൽ യാദൃശ്ചികമായെത്തിയതായിരുന്നു ഞാൻ.
പരമേശ്വർ ജി സ്ഥലത്തുണ്ടെന്നറിഞ്ഞു.
വിചാര കേന്ദ്രത്തിന്റെ വർക്കിൽ അത്ര സജീവമല്ലാതെ നിൽക്കുന്നതിന്റെ ജാള്യതയിൽ പരമേശ്വർ ജിയെ കാണാനേ ആഗ്രഹിച്ചിരുന്നില്ല.
പക്ഷേ അതാ വരുന്നു... രണ്ടാം നിലയുടെ ഗോവണിയിറങ്ങി വിചാര കേന്ദ്രം ഡയറക്ടർ .
മുകളിൽ ഓഫീസിൽ നിന്നും താഴെ അടുക്കള ഭാഗത്ത് ഊണ് കഴിക്കാനുള്ള വരവാണ്.
എന്നെക്കണ്ടതും ചോദ്യഭാവത്തിൽ നോക്കി.
എന്താ .. എന്നു ചോദിച്ചു.

വെറുതേ... ലൈബ്രറി ഭാഗത്തേക്ക് പോവുകയാണെന്ന് ഞാൻ വിനയാന്വിതനായി വഴിയൊതുങ്ങി നിന്ന് പരമേശ്വർ ജിയോട് പറഞ്ഞു.

ഒരു നിമിഷം നോക്കി നിന്നിട്ട് ''വരൂ .." എന്ന് പറഞ്ഞ് അദ്ദേഹം തിരികെ പടിക്കെട്ടുകൾ ചവിട്ടിക്കയറി. പിന്നാലെ ഞാനും. വന്ന ദൂരമൊക്കെത്താണ്ടി വാർദ്ധക്യ ക്ലേശശരീരനായ അദ്ദേഹം വീണ്ടും ഓഫീസ് മുറിയിലേക്ക് എന്നേയും കൂട്ടി നടക്കുകയാണ്.
ഞാൻ വല്ലാത്തൊരങ്കലാപ്പിലും..

കസേരയിലിരുന്ന് എനിക്ക് ഇരിപ്പിടവും ചൂണ്ടി അദ്ദേഹം കാര്യത്തിലേക്ക് കടന്നു.

''ഉഴുത് പരുവപ്പെടുത്തിയിരിക്കുകയാണ്.
എല്ലാം പാകത്തിൽ.... വിത്തെറിഞ്ഞ് പ്രവർത്തനമാരംഭിച്ചു കൂടെ.
ഇനിയും കാത്തിരിക്കണോ?''

അര മണിക്കുർ സമയം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പുത്തൻ പ്രവണതകളെപ്പറ്റി ലളിതസുന്ദര വാക്കുകളിൽ, പതിഞ്ഞതും മുഴക്കമുള്ളതുമായ ശബ്ദത്തിൽ ഒരു 'ബൗദ്ധിക്''

കാലം തെറ്റി വിചാര കേന്ദ്രം സംസ്കൃതി ഭവനിൽ വന്നു കയറിയ വെറും നിസ്സാരനായ ഒരു വിദ്യാർത്ഥിക്ക് വേണ്ടി ഉച്ചയൂണിന്റെ സമയവും ഇറങ്ങി വന്ന കയറ്റവും ലാഘവത്തോടെ പിൻതളളാൻ മടിയില്ലാത്ത വ്യക്തിത്തം....സാധ്യതയുടെ തുരുമ്പു പോലും കരുതലോടെ എടുത്തു വെച്ച് പരിപാലിച്ച അങ്ങേയറ്റത്തെശുഭാപ്തി വിശ്വാസി..... അതായിരുന്നു പരമേശ്വർ ജി.

അന്ന് തിരികെപ്പോരുമ്പോൾ പരമേശ്വർ ജി യുടെ സന്തത സഹചാരിയായ സുരേന്ദ്രൻ ചേട്ടനോട് യാത്ര പറയാൻ അടുക്കള ഭാഗത്തെത്തി.

പരമേശ്വർ ജി ഊണുകഴിക്കുന്നതിന്റെ അവസാന ഭാഗം.

''ഊണ് കഴിച്ചിട്ട് പോകാം..... ''

ഞാൻ കഴിച്ചു പരമേശ്വർ ജി....

'' എന്നാൽ പായസം കഴിക്കാം.... "

അദ്ദേഹം കഴിക്കാതെ മാറ്റി വെച്ച പായസം അടുത്തിരുന്ന് കഴിക്കുമ്പോൾ ഒരു അപ്പൂപ്പന്റെ വാത്സല്യം നോട്ടത്തിലൂടെയും ഭാവത്തിലൂടെയും പുൽകുന്നത് നമ്മളറിയും.

കേരളത്തിലെ ഏറ്റവും മുതിർന്ന സംഘ പ്രചാരകനോടൊപ്പമാണിരിക്കുന്നതെന്നെ ചിന്ത ഒരിക്കൽ പോലും നമ്മെ ജാഗ്രതപ്പെടുത്തില്ല.

മാറി നിന്ന് കണ്ടു പഠിക്കാൻ കഴിയുന്ന മികച്ച ഒരു വ്യക്തിത്വത്തിന്റെ ഭാഷയായിരുന്നു പരമേശ്വർ ജി.

- വിധു പ്രകാശ്

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...