Skip to main content

Anandakuttan :: തകർന്ന ഹൃദയം


കവിത
തകർന്ന ഹൃദയം
ആനന്ദക്കുട്ടൻ മുരളീധരൻ


ഹൃദയവിപഞ്ചിക പാടിയ രാഗം
വിരഹ ദു:ഖാർദ്ര പ്രണയഗീതം
വ്രണിത ഹൃദയനായ് തുളുമ്പും മിഴികളും
വിതുമ്പും ചൊടികളിൽ ഗദ്ഗദവും

മൂളിടാം ഞാനിന്നേകനായ്
സ്വരരാഗ സുന്ദരി നിന്നിഷ്ട ഗാനം
തെളിയുമെൻ മനസിൽ നിൻ മന്ദസ്മിതം
പരിഭവം പറയാത്ത മുഖബിംബവും.

എൻ കണ്ണീരിൽ കുതിർന്നലിഞ്ഞു ,ഞാൻ
കനവിൽ കാത്തു വച്ച കതിർമണ്ഡപം
കരളിൽ കദനം കവിഞ്ഞു സഖീ, വിട
ചൊല്ലി പോകാം ഞാനശക്തനല്ലേ.

'മൺചിരാതിന്നു മയക്കം വരുന്നു
മൺകുടിലെന്നെ മാടി വിളിക്കുന്നു.'
ശയിക്കട്ടെ ഞാനൊന്നു , തളർന്നു
സഖി മരണം കാത്തു മടുത്തു.

വാടാതെ കൊഴിയാതെ നാം കാത്തു വച്ചെങ്കിലും
പ്രിയേ വിട, മാപ്പു നൽകു.


19/4/2020, ഞായർ.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A