Skip to main content

Gopika R P :: ചിത്രവർണത്തേര്


ചിത്രവർണത്തേര്
R. P Gopika 

അന്നൊരു നാളിൽ ഞാനുമെൻ സ്വപ്നവും, 
ഒരു തീർഥാടനത്തിനു പോയി, 
ഇരുൾ ചുരുൾ മുടി ചെമ്മേ മെടഞ്ഞിട്ടു ഞാനതിൽ പിച്ചകപ്പൂമോട്ടിൻ മാലചാർത്തി, 
കരിനീലമിഴികളിൽ അഞ്ജനമെഴുതിച്ചു, 
നെറ്റിയിൽ കുങ്കുമപൊട്ടു ചാർത്തി, 
മാലാഖമാർ കണ്ടു നാണിച്ചു പോകുമാ സ്വപ്നത്തെ 
മാറോടു ചേർത്തുഞാൻ മുത്തം 
നൽകി, 
സൂര്യൻ പടിഞ്ഞാറു താഴും നേരം 
ഞങ്ങൾ പടവുകളിറങ്ങി യാത്രയായി, 
അന്തിനേരത്താ അമ്പലമുറ്റത്തു, 
 ഞങ്ങളിരുവരും ആദ്യമായെത്തി, 
തൊഴുകൈകളോടെ പൂട്ടിയ മിഴിയോടെ, 
ശ്രീകോവിലിൻ മുമ്പിൽ തൊഴുതു നിന്നു, 
ഒരു ദീപാരാധന തൊഴുതു നിന്നു. 
ശ്രീകോവിലിനെ പ്രദക്ഷിണം വെക്കവേ, 
ചിത്രവർണതേരൊന്നു കാണുമാറായി
സുസ്മേര വദനയായി തേരേറിയ സ്വപ്നം, 
സ്വർഗ്ഗ മാലാഖയെന്നു ഞാനമ്പരന്നു. 
അമ്പലമുറ്റത്തെ ആൽത്തറയിൽ 
ഞങ്ങളിരുവരും അന്തിയുറങ്ങി, 
നിർമ്മാല്യത്തിന് മണിനാദം കേട്ടുണരവെ 
എൻ കൈകൾ സ്വപ്നത്തെ എമ്പാടും തിരഞ്ഞു, 
കണ്ടില്ല ഞാനെൻ സ്വപ്നത്തെയെങ്ങും കണ്ടു കൊതി തീർന്നു പോലുമില്ല. 
ഇരു കൈകളും നീട്ടി ഇടറിയ ശബ്ദത്തിൽ അമ്പലമുറ്റത്തു 
ഞാനലഞ്ഞു, 
എവിടുന്നു വന്നു നീ എവിടേക്കു പോയി നീ? 
ഏതു നക്ഷത്രചില്ലു വാതായനത്തിനപ്പുറം നീ പോയൊളിച്ചു? 
സ്നേഹിച്ചു പോയതും കുറ്റമായോ? 
അതിനു നീ കല്പിച്ച ശിക്ഷയിതോ? 
ഒരു നാൾ നീ വരുമെന്നും മോഹിച്ചു മനസ്സിൻ, 
 ചിത്രവർണ്ണതേരൊരുക്കി കാത്തിരിപ്പൂ, 
എന്നെന്നേക്കുമായ് കാത്തിരിപ്പൂ.



Gopika. R P, 
Headmistress. 
H S For Boys  Thevalakara, Kollam.

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...