Skip to main content

Rema Rajmohan :: കരുതലായ് കാക്കാം.


കരുതലായ് കാക്കാം. 

കോട്ടയമിന്നിതാ കൂട്ടിലായി 
കോവിടു തന്റെ പിടിയിലായി.. 
കയ്യു കഴുകി കുഴഞ്ഞു നമ്മൾ 
കാതമിനി എത്ര താണ്ടിടേണം 

പച്ചയിൽ കത്തി ജ്വലിച്ചിരുന്നു 
ചോപ്പിൽ കുളിച്ചു തല കുനിച്ചു 
സാക്ഷരരെന്നും ഞെളിഞ്ഞിരുന്നു 
ഊറ്റമൊടങ്ങനെ നിന്നിരുന്നു 

ലോക്കങ്ങഴിച്ചു പുറത്തിറങ്ങാൻ 
കാത്തവരൊക്കെയും വെട്ടിലായി.. 
തെക്കും വടക്കും നടന്നിടുന്നു 
ഫോണും പിടിച്ചെന്റെ പ്രാണനാഥൻ 
കാലതിൽ ചങ്ങല വീണപോലെ 
കുണ്ഠിതനായിതാ വാണിടുന്നു.... 

ഉച്ചയ്ക്ക് വച്ചു വിളമ്പുവാനായ് 
പച്ചക്കറി ഒന്നുമില്ലയല്ലോ 
പച്ചക്കറി വണ്ടി വന്നിടുമോ 
പാത കളൊക്കെ അടച്ചുവല്ലോ.. 

ഉച്ചയ്ക്ക് കഞ്ഞി ഞാൻ വച്ചു വച്ചു
തെക്കേ തൊടിയിലെ പ്ലാവിലുണ്ട് 
പത്തിരുപത്തഞ്ചു ചക്കയുണ്ട്... 
വെട്ടിമുറിച്ചു നുറുക്കി ഞാനും 

പൂക്കില പോലെ അരിഞ്ഞുവെച്ചു 
കാന്താരിയിട്ടു പുഴുക്കുവച്ചു.. 
ആഹാ രുചിച്ചു കഴിച്ചിടാമേ 
തോൽക്കാതെ ഞങ്ങൾ കഴിച്ചിടുമേ 

ചക്കയെ പുച്‌ഛമായ് ചൊല്ലിയോരും 
ചക്കക്കുരുവിനുള്ളോട്ടമാണ് 
പച്ചക്കറി കൃഷി ചെയ്തിടേണം 
പച്ചക്കു വല്ലോം കഴിച്ചിടാനായ്... 

കോവിലിൽ പോയെന്നു കുമ്പിടുവാൻ 
കൂടിയുമിന്ന് വിലക്കതല്ലേ.. 
കോവിടേ നിന്നെ ഞാൻ കുമ്പിടുന്നു 
ഭൂവിതിൽ നിന്നും ഒഴിഞ്ഞിടെണേ... 

കൊട്ടിയടച്ചു തഴുതുമിട്ടു 
വീടുകളൊക്കെയും കൂടുപോലായ്.. 
കൂട്ടിലകപ്പെട്ട കിളികളായി 
കുട്ടികളാകെ വിഷണ്ണരായി.. 

കോവിടു നീങ്ങിടും കാലമെത്താൻ 
കൂട്ടരേ ഞാനിതാ കാത്തിരിപ്പൂ 
ഫോണിലൂടല്ലാതെ ഒന്നുകാണാൻ.. 
മക്കൾ വരുന്നതും കാത്തിരിപ്പൂ 

കൂടപ്പിറന്നവരൊത്തു കൂടാൻ 
കാലമതെന്നിനി വീണ്ടുമെത്തും 
കാതരയായി ഞാൻ കാത്തിരിപ്പൂ.. 
കാതരയായി ഞാൻ കാത്തിരിപ്പൂ.. 


രമ രാജ്‌മോഹൻ. 
28/4/2020.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan