Skip to main content

Smitha R Nair :: സ്‌നേഹസ്മിതം

 

'കാറ്റും മലയും തമ്മിൽ'എന്ന പ്രണയാർദ്ര വരികളുടെ ക്ഷണം സ്വീകരിച്ച എഴുത്തുകാരുടെ ചേർത്തെഴുത്തുകളാണിവ.

ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ പ്രണയമെന്ന വികാരം നമ്മിൽ നിന്നും ചോർന്നു പോകുന്നുണ്ടോ? ചിന്തിക്കേണ്ടിയിരിക്കുന്നു

കാലാതീതമായ ആ മധുര വികാരം വായനക്കാരന് ഈ വരികളിൽ ദർശിക്കാനാകും. കൗമാരവും, തീക്ഷ്ണസുരഭിലമായ യൗവനവും കടന്ന് വാർദ്ധക്യത്തിലും, പ്രണയം കൈവിടാതെ സൂക്ഷിക്കണം എന്നാണ് കവി പറയുന്നത്. ദുർമേദസ്സാർന്ന ശരീരമുള്ളവളാണെങ്കിലും ചാരത്തിരിക്കുന്ന പ്രണയിനിയെ ചേർത്തണച്ച് അവളുടെ കാതിൽ പ്രണയം മൊഴിയാനും, പാറിപ്പറക്കുന്ന ആ മുടിയിഴകൾ മാടിയൊതുക്കി ആ കവിളിൽ ഒരു ചുംബനമേകാനും കൊതിക്കുന്ന കവി മനസ്സ് ഇവിടെ കാണാം.

ഈ ചേർത്തെഴുത്തുകളിലൂടെ കടന്നു പോകുമ്പോൾ പ്രണയത്തിന്‍റെ മാസ്മരിക തലങ്ങൾ നമുക്ക് അനുഭവവേദ്യമാകുന്നു. മാംസ നിബദ്ധമായ അനുരാഗത്തിലൂടെ തികച്ചും പക്വതയാർന്ന പ്രണയത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന അവസ്ഥ. ഞാൻ നിന്നിലും, നീയെന്നിലും നിറഞ്ഞു നിൽക്കുമ്പോൾ ഈ പ്രണയത്തെക്കുറിച്ചു പറയാൻ വാക്കുകൾ പോലും അപ്രസക്തമാകുന്നു. ഏതു കഠിന ഹൃദയത്തിനുള്ളിലും, പ്രണയത്തിന്‍റെ തെളിനീരുറവകളുണ്ടാവും. സുഗന്ധവാഹിയായ മന്ദമാരുതനെ കാത്ത് പ്രണയമെന്ന ലോലവികാരവുമായി അചഞ്ചലയായി നിൽക്കുകയാണ് 'മല'. പ്രണയം ആത്മാവിനെ തൊട്ടുണർത്തുമ്പോൾ പ്രണയികൾ ആനന്ദത്തിന്‍റെ പാരമ്യത്തിലെത്തുന്നു. അനശ്വര പ്രണയമായി അത് നില കൊള്ളുന്നു

പ്രണയത്തിനില്ല ജരാ നരകൾ,

പ്രണയിക്ക ജീവൻ തുടിയ്ക്കുവോളം.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...