Skip to main content

Smitha R Nair :: സ്‌നേഹസ്മിതം

 

'കാറ്റും മലയും തമ്മിൽ'എന്ന പ്രണയാർദ്ര വരികളുടെ ക്ഷണം സ്വീകരിച്ച എഴുത്തുകാരുടെ ചേർത്തെഴുത്തുകളാണിവ.

ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ പ്രണയമെന്ന വികാരം നമ്മിൽ നിന്നും ചോർന്നു പോകുന്നുണ്ടോ? ചിന്തിക്കേണ്ടിയിരിക്കുന്നു

കാലാതീതമായ ആ മധുര വികാരം വായനക്കാരന് ഈ വരികളിൽ ദർശിക്കാനാകും. കൗമാരവും, തീക്ഷ്ണസുരഭിലമായ യൗവനവും കടന്ന് വാർദ്ധക്യത്തിലും, പ്രണയം കൈവിടാതെ സൂക്ഷിക്കണം എന്നാണ് കവി പറയുന്നത്. ദുർമേദസ്സാർന്ന ശരീരമുള്ളവളാണെങ്കിലും ചാരത്തിരിക്കുന്ന പ്രണയിനിയെ ചേർത്തണച്ച് അവളുടെ കാതിൽ പ്രണയം മൊഴിയാനും, പാറിപ്പറക്കുന്ന ആ മുടിയിഴകൾ മാടിയൊതുക്കി ആ കവിളിൽ ഒരു ചുംബനമേകാനും കൊതിക്കുന്ന കവി മനസ്സ് ഇവിടെ കാണാം.

ഈ ചേർത്തെഴുത്തുകളിലൂടെ കടന്നു പോകുമ്പോൾ പ്രണയത്തിന്‍റെ മാസ്മരിക തലങ്ങൾ നമുക്ക് അനുഭവവേദ്യമാകുന്നു. മാംസ നിബദ്ധമായ അനുരാഗത്തിലൂടെ തികച്ചും പക്വതയാർന്ന പ്രണയത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന അവസ്ഥ. ഞാൻ നിന്നിലും, നീയെന്നിലും നിറഞ്ഞു നിൽക്കുമ്പോൾ ഈ പ്രണയത്തെക്കുറിച്ചു പറയാൻ വാക്കുകൾ പോലും അപ്രസക്തമാകുന്നു. ഏതു കഠിന ഹൃദയത്തിനുള്ളിലും, പ്രണയത്തിന്‍റെ തെളിനീരുറവകളുണ്ടാവും. സുഗന്ധവാഹിയായ മന്ദമാരുതനെ കാത്ത് പ്രണയമെന്ന ലോലവികാരവുമായി അചഞ്ചലയായി നിൽക്കുകയാണ് 'മല'. പ്രണയം ആത്മാവിനെ തൊട്ടുണർത്തുമ്പോൾ പ്രണയികൾ ആനന്ദത്തിന്‍റെ പാരമ്യത്തിലെത്തുന്നു. അനശ്വര പ്രണയമായി അത് നില കൊള്ളുന്നു

പ്രണയത്തിനില്ല ജരാ നരകൾ,

പ്രണയിക്ക ജീവൻ തുടിയ്ക്കുവോളം.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...