Skip to main content

Posts

Showing posts from June, 2021

Raji Chandrasekhar :; മഞ്ചാടി

മഞ്ചാടി മഞ്ചാടിപോലെന്‍റെ കൈവെള്ളയിലിന്നു ചെഞ്ചോരയിറ്റുന്നു. ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്, ചൊടിയിലും കവിളിലും ചക്രവാളത്തിലും രാഗത്തുടുപ്പ്, ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു- മെന്തിനുമേതിനുമംഗരാഗം ! മേലെക്കറങ്ങുന്ന പങ്കയും മേശയിൽ പാറുന്ന താളിലെ കൈവിരൽത്താളവും, വീണു പിടയും കടക്കണ്ണൊളികളി- ലൂളിയിടുന്നതാം ജന്മസാഫല്യവും, പാദം പുതയും തിളയ്ക്കുന്ന ടാറിനെ മൂടിത്തിമിർക്കുന്ന മഞ്ഞിൻ കണങ്ങളും, തീച്ചൂളയുള്ളിലും ചുറ്റിലും നീറുന്ന സൂര്യകിരണങ്ങൾ ചൊല്ലിയാടുന്നതും, അങ്ങേച്ചരിവിലെ പച്ചിലക്കാട്ടിൽ നി- ന്നിങ്ങോട്ടു പുഞ്ചിരിച്ചെണ്ടു നീട്ടുന്നൊരെൻ കൊച്ചുമലരിലെ പൂന്തേൻ നുകരുവാ- നൊച്ചയില്ലാതെ വന്നെത്തുന്ന തുമ്പിയും, പാണന്‍റെ പാട്ടും, കടുന്തുടിത്താളവും വീണയും വേടനും വാടിയപൂക്കളും നോട്ടം വിറയ്ക്കുന്ന വാക്കും വിതുമ്പുന്നു ദുഃഖമാണേകാന്ത സന്ധ്യകൾ! ദുഃഖമാണേകാന്ത സന്ധ്യകൾ! തപ്തമെന്നുള്ളും പിടയ്ക്കുന്നു, മഞ്ചാടിപോലെന്‍റെ കൈവെള്ളയിൽ സ്‌നേഹസ്വപ്‌നം ജ്വലിക്കുന്നു. ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്, ചൊടിയിലും കവിളിലും ചക്രവാളത്തിലും രാഗത...

Jayan Pothencode മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ തൊട്ടറിയുന്ന കഥകൾ

മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ തൊട്ടറിയുന്ന കഥകൾ ജയന്‍ പോത്തന്‍കോട് വാർദ്ധക്യത്തിന്‍റെ ദുരന്തക്കാഴ്ചകളും വർത്തമാനകാലത്തിന്‍റെ നേർച്ചിത്രങ്ങളും ആവിഷ്ക്കരിച്ചിരിക്കുന്ന ചെറുതും വലുതുമായ 15 കഥകളുടെ സമാഹാരമാണ് 'ഇഡ്ഡലി ക്ലബ്'.  ജീവിത ദു:ഖങ്ങളും യാഥാർത്ഥ്യങ്ങളും പ്രമേയമാക്കുന്നു ഇതിലെ ഓരോ കഥയും. കഥാസ്വാദനത്തിന്‍റെ ഒരു വേറിട്ട വഴിയാണ് പണിമൂല ശ്രീനിയുടെ 'ഇഡ്ഡലി ക്ലബ്' സമ്മാനിക്കുന്നത്. ലളിതമായ വാക്കുകളും നാട്യങ്ങളില്ലാത്ത ഭാഷയും ഈ കഥകളെ മികച്ചതാക്കുന്നു. സന്തോഷവും ദു:ഖവും പ്രണയവും ഹാസ്യവും എല്ലാം ഈ കഥകളിലുണ്ട്. മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ തൊട്ടറിയാനും ഈ കഥകളിലൂടെ അനുവാചകർക്ക് കഴിയുന്നുണ്ട്. 'പ്രണയമാനിയ', 'ഒരു വാട്സ് ആപ്പ് പ്രണയത്തിന്‍റെ അന്ത്യം' എന്നീ കഥകൾ വായിക്കുമ്പോൾ ചാറ്റിങ്ങിലൂടെയുള്ള പ്രണയം ചീറ്റിങ്ങിലൊടുങ്ങുന്ന വർത്തമാന കാലത്തെ ഓർത്തു പോകും. വാർദ്ധക്യത്തിന്‍റെ തീവ്രവും അസ്വസ്ഥമാക്കുന്ന മുഹൂർത്തങ്ങളും വായനക്കാരന് അനുഭവിക്കാൻ 'ഇഡ്ഡലി ക്ലബ് 'എന്ന പ്രഥമ കഥ തന്നെ മതിയാകും. ഭൂതകാലങ്ങളിൽ ചെയ്തുപോയ അപരാധങ്ങളിൽ തപിക്കുന്ന ഒരു മകന്‍റെ മാനസാന്തരത്തിന്‍റെ മുഹൂർത്തങ്ങൾ...

Dr P Santhosh Kumar :: മഞ്ചാടി മനസ്സിലെ നിണപ്പകർച്ചകൾ

  മഞ്ചാടി മനസ്സിലെ നിണപ്പകർച്ചകൾ ഡോ. പി. സന്തോഷ്   കുമാര്‍ ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം.   ഹൃദയം ചോരുമ്പോഴാണ് കവിതയിൽ ചോര പടരുന്നത്. അഴകൊഴുക്കുള്ള മനസ്സിന്റെ ഉള്ളറകളിൽ ഇറ്റുവീഴുന്ന നിണത്തുള്ളികളുണ്ട്. അവ സ്നേഹത്തിൽ നിന്നും ദൗഷ്ട്യത്തിലേക്കുള്ള ദൂരങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും. രക്തബന്ധങ്ങൾ രക്തരൂക്ഷിതമാകുന്ന കാലപ്പകർച്ച. ചോരയുടെ അർത്ഥാന്തരന്യാസമാണ് രജി ചന്ദ്രശേഖറിന്റെ മഞ്ചാടി . ചോര ജീവബിന്ദുവാണ്. അതിന് സ്നേഹരസം നഷ്ടമാകുമ്പോൾ കാലം കെടാൻ തുടങ്ങും. ജീവനൊടുങ്ങുകയും ചോര ചിതറുകയും ചെയ്യും. ഹൃദയത്തിലെ ചോരപ്പൊടിപ്പുകൾ പ്രിയപ്പെട്ടവളുടെ നെറ്റിയിലെ സിന്ദൂരമാണ്. ചൊടിയിലും കവിളിലും ചക്രവാളത്തിലും രാഗത്തുടിപ്പാണ്. ചെമ്പരത്തിയിലും ചെമ്പനീർ പൂവിലും അംഗരാഗമാണ്. പടർന്നു നിറയുന്ന സ്നേഹത്തിന്റെ ചോരയോട്ടം. അത് വ്യക്തിഗതവും കേവലവുമല്ല. സാർവ്വലൗകികമാണ്. മനസ്സുകളിൽ നിന്ന് സ്നേഹം പ്രപഞ്ചത്തിലേക്കൊഴുക്കുന്ന ചോര നീരാക്കലാണത്. അനുഭവങ്ങളുടെ ചില ആഴക്കയങ്ങളുണ്ട്. അതിൽ അഭിരമിക്കുകയോ വിട്ടൊഴിയാതെ മുങ്ങിത്താഴുകയോ ചെയ്യുന്ന വൈകാരികാനുഭൂതികൾ. അത് കാല്പ...