Skip to main content

Jayan Pothencode മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ തൊട്ടറിയുന്ന കഥകൾ

മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ തൊട്ടറിയുന്ന കഥകൾ

ജയന്‍ പോത്തന്‍കോട്

വാർദ്ധക്യത്തിന്‍റെ ദുരന്തക്കാഴ്ചകളും വർത്തമാനകാലത്തിന്‍റെ നേർച്ചിത്രങ്ങളും ആവിഷ്ക്കരിച്ചിരിക്കുന്ന ചെറുതും വലുതുമായ 15 കഥകളുടെ സമാഹാരമാണ് 'ഇഡ്ഡലി ക്ലബ്'.  ജീവിത ദു:ഖങ്ങളും യാഥാർത്ഥ്യങ്ങളും പ്രമേയമാക്കുന്നു ഇതിലെ ഓരോ കഥയും.

കഥാസ്വാദനത്തിന്‍റെ ഒരു വേറിട്ട വഴിയാണ് പണിമൂല ശ്രീനിയുടെ 'ഇഡ്ഡലി ക്ലബ്' സമ്മാനിക്കുന്നത്. ലളിതമായ വാക്കുകളും നാട്യങ്ങളില്ലാത്ത ഭാഷയും ഈ കഥകളെ മികച്ചതാക്കുന്നു. സന്തോഷവും ദു:ഖവും പ്രണയവും ഹാസ്യവും എല്ലാം ഈ കഥകളിലുണ്ട്. മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ തൊട്ടറിയാനും ഈ കഥകളിലൂടെ അനുവാചകർക്ക് കഴിയുന്നുണ്ട്.

'പ്രണയമാനിയ', 'ഒരു വാട്സ് ആപ്പ് പ്രണയത്തിന്‍റെ അന്ത്യം' എന്നീ കഥകൾ വായിക്കുമ്പോൾ ചാറ്റിങ്ങിലൂടെയുള്ള പ്രണയം ചീറ്റിങ്ങിലൊടുങ്ങുന്ന വർത്തമാന കാലത്തെ ഓർത്തു പോകും. വാർദ്ധക്യത്തിന്‍റെ തീവ്രവും അസ്വസ്ഥമാക്കുന്ന മുഹൂർത്തങ്ങളും വായനക്കാരന് അനുഭവിക്കാൻ 'ഇഡ്ഡലി ക്ലബ് 'എന്ന പ്രഥമ കഥ തന്നെ മതിയാകും. ഭൂതകാലങ്ങളിൽ ചെയ്തുപോയ അപരാധങ്ങളിൽ തപിക്കുന്ന ഒരു മകന്‍റെ മാനസാന്തരത്തിന്‍റെ മുഹൂർത്തങ്ങൾ നിറയ്ക്കുന്നു 'അച്ഛൻ 'എന്ന കഥ.

'കനലെരിയുന്ന കഥകൾ 'എന്ന ശീർഷകത്തോടെ ശ്രീ കാര്യവട്ടം ശ്രീകണ്ഠൻ നായർ എഴുതിയ ദീർഘമായ അവതാരിക ഇഡ്ഡലി ക്ലബിന് ചാരുതയേറുന്നു. കഥാകൃത്ത് എന്നതിലുപരി സാംസ്കാരിക പ്രവർത്തകൻ, കവി, അദ്ധ്യാപകൻ തുടങ്ങിയ നിലകളിലും ശ്രീനി ശ്രദ്ധേയനാണ്. പോത്തൻകോടിന്‍റെ സാംസ്കാരിക ഭൂമികയിൽ തനിക്കും ഒരിടമുണ്ടെന്ന് ശ്രീനി ഇതിനകം തെളിയിച്ചിട്ടുണ്ട്. സമാന്തര വിദ്യാഭ്യാസ രംഗത്ത് ദീർഘകാലം ഒരുമിച്ച് പ്രവർത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.' തകർന്ന വേളയിലും നിവർന്നിരിക്കാൻ 'പറഞ്ഞ ഉത്തമ സുഹൃത്ത്. ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ചതിനു ശേഷം കലാ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു നാടിന്‍റെ പ്രിയപ്പെട്ട ഈ കഥാകൃത്ത്. മറക്കാതെ ഒരു കോപ്പി എത്തിച്ചതിന് പ്രത്യേകം നന്ദി ! സൃഷ്ടിക്കും സൃഷ്ടികർത്താവിനും അഭിനന്ദനങ്ങൾ

പ്രഭാത് ബുക് ഹൗസാണ് ഇഡ്ഡലി ക്ലബിന്‍റെ പ്രസാധകർ.

--- Jayan Pothencode 

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan