Skip to main content

വായന :: Vijeesh Paravari :: കാ ജ സം സ


കാ ജ സം സ
കാട്ടുവിള ജലസംരക്ഷണ സമിതി
(കഥകൾ)
കവർ - രാജേഷ് ചാലോട്
സുജിലി പബ്ലിക്കേഷൻസ് , കൊല്ലം

From the Fb post of Vijeesh Paravari


കാട്ടുവിളയിൽ നിന്നൊരു ജലസംരക്ഷണ കഥ

കാലം  പ്രത്യയശാസ്ത്രങ്ങളോട് ചെയ്യുന്ന അനീതിയെ വരച്ചു വെക്കാൻ ഇന്ന് ഒരേയൊരു കഥയേ മലയാളത്തിലുള്ളൂ അത് കാ.ജ.സം.സ എന്ന അനു പി. ഇടവയുടെ കഥയാണ്.

കാലാന്തരത്തിൽ കാട്ടുവിള ജലസംരക്ഷണ സമിതി,ഏത് കിണർ സംരക്ഷണത്തിനാണോ രൂപം കൊണ്ടത് ആ കിണർ തന്നെ മണ്ണിട്ട് തൂർക്കുന്ന കാഴ്ച ഈ കഥയിൽ കാണാം അതിന്‍റെ ആരംഭഉദ്ദേശലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമായി മാറിപ്പോകുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ പച്ച വെള്ളം പോലെ തെളിഞ്ഞ വാക്കുകൾ കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിക്കാരണവരും കണാരക്കാരണവരും തുടക്കമിട്ട സ്പർദ്ധയുടെ സാമൂഹ്യ ജീവിതം ഏറ്റവും പുതിയ തലമുറയിലേക്ക് പടർന്നു വളരുന്നതും. ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ നമ്മുടെ മണ്ണിൽ വേരൂന്നാൻ സഹായിക്കുന്ന താമരഗോപാലന്മാൻ കിണർമൂടി പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുന്നതും നഗരവത്കരണം വന്നപ്പോൾ ജലം പൊതു എന്ന നിലയിൽ നിന്നും സ്വകാര്യം എന്ന നിലയിലേക്ക് മാറിയതും ലളിതമായി സംവദിക്കാൻ ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്‌.

ശ്രദ്ധേയമായ ഈ കഥയോടൊപ്പം കുന്നും കുഴീം, വർണ്ണച്ചിറകുള്ള രാജകുമാരി, കാഴ്ച മഴുവിന്‍റെ ചരിത്രം, ലൗ വിൻസ് റാണി ടീച്ചർ ഫെയിൽസ്, ജനറേഷൻ, സ്വപ്നത്തിലേക്കുള്ള വഴി, സുഡോക്കു, ഒരു കോർപ്പറേറ്റ് കുടുംബം എന്നീ കഥകളും കാ.ജ.സം.സ. എന്ന ഈ സമാഹാരത്തിലുണ്ട്.

ഉപമകളുടെയും അലങ്കാരങ്ങളുടേയും ആലഭാരങ്ങളില്ലാത്ത ഭാഷ മറ്റൊരു വിധത്തിൽ പറഞ്ഞാൽ കേവലഭാഷയുടെ ശക്തിയും സൗന്ദര്യവും ഈ കഥകൾക്കുണ്ട്. 

പുതുകാല മലയാള കഥാസാഹിത്യത്തിന് മുതൽക്കൂട്ടാണ് ഈ പുസ്തകം എന്നതിൽ സംശയമില്ല.

....വിജീഷ് പരവരി

കൊല്ലത്ത് നിന്നും സുജിലിപബ്ലിക്കേഷനാണ് അനു പി. ഇടവയുടെ ഈ ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിച്ചത്.

അനു പി. ഇടവ  9846831744)

For copies visit...  https://www.sujilee.com/book/ka-ja-sam-sa/9


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...