Skip to main content

Deepu R S :: കവിത :: ഗുളികൻ


കാട് പൊട്ടി, കരളു  പൊട്ടി 
കവിത നീറിയൊടുങ്ങിടെ
 
 മല തകർത്ത്, 
പുഴയടച്ച്, വയല് വാറ്റി
വിഷം മോന്തിക്കുടിച്ചിട്ട് 
 മനുജരാകും കോമരങ്ങൾ തുള്ളിയുറയും നേരമെത്തി.

അഴലടക്കും 

പ്രകൃതി, ദേവി അർദ്ധനാരി
ശീലാവതി, 
പ്രളയ കാളി ഭദ്ര ദേവി 
മുടിയഴിക്കും 
കളിയാട്ടം കഴിയുമ്പോൾ

ശൂന്യതയിലുദിക്കുന്നോ-
രാദി വിസ്‌ഫോടന സ്വരം.

ആഴമേറും മണ്ണറയിൽ 
ആരഭീയിൽ ആർത്ത നാദം,

ആരറിവൂ അതിൻ പൊരുൾ
ആദി രഹിത മരപ്പാണി 
ആ മഴ തൻ ആത്മ കീലം
താമരച്ചുഴിയിലൂറും  
വായുവിലഴിഞ്ഞു പോകേ 
 
വാതിലുകൾ തുറക്കുന്നു 
നേര്, കണ്ണിൽ തെളിയുന്നു 

നമ്മിലെന്നും  നിലയ്ക്കാത്ത 
ആത്മഹർഷമടരുന്നു.
 
സാഗരത്തിൻ വസന്തത്തെ 
ഒന്ന് കൂടിപ്പുണരുവാൻ 
വന്നിടുന്നു നല്ല നേരം .  

മാനസങ്ങൾ അളകപോൽ 
അഗ്നിതീർത്ഥക്കരകൾ പോൽ 

മഞ്ഞുടഞ്ഞ് മായയായി
ശാന്തി യാത്ര തുടരുന്നു.

--- ദീപു. R. S ചടയമംഗലം

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A