Skip to main content

Leelamony V K :: ശ്രീമദ് ഭഗവദ്ഗീതാശ്രീലകം


പുസ്തകപരിചയം
=================
( ലീലാമണി വി. കെ )

ശ്രീമദ് ഭഗവദ്ഗീതാശ്രീലകം.
                  =========

താമരശ്ശേരിയിൽ സുകുമാരൻനായരുടെയും(( അങ്കമാലി)പാലാ അരുണാപുരം കീന്തനാനിയിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി1952 ജൂൺ ഒന്നിന് ജനനം.
     കരിമണ്ണൂർ സെന്റ്ജോസഫ് ഹൈസ്കൂൾ, പാലാ സെന്റ്തോമസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജ്, ഗവ:ട്രെയ്നിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പത്തനാപുരം  സെന്റ് സ്റ്റീഫൻസ് കോളേജിൽ  രസതന്ത്രാദ്ധ്യാപകനായി. 2007- ൽ വിരമിച്ചു. ശ്ലോകങ്ങൾ കവിതകൾ, ലളിതഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ
നാടകഗാനങ്ങൾ, ഹിന്ദു- ക്രിസ്റ്റ്യൻ ഭക്തിഗാനങ്ങൾ എന്നിവരചിച്ചിട്ടുണ്ട്. കൂടാതെ ശ്ലോകം ശോകവിനാശനം,ശ്രീകൃഷ്ണകർണ്ണാമൃതം( തർജ്ജമ )ഉണർത്തുപാട്ട്, ഇനിയൊരു ജന്മം, ചുവരെഴുത്തുകൾ,നന്മയുടെ വേരുകൾ എന്നീ കവിതാസമാഹാരങ്ങളും കാവ്യമാനങ്ങൾ ( കാവ്യരചനയ്ക്ക് കവികൾക്കൊരു കൈപ്പുസ്തകം)എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്.
 മുഖപുസ്തകത്തിലെ സാഹിത്യക്കൂട്ടായ്മയായ "അഭിരാമസാഹിത്യവേദി"യിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പരിചയപ്പെട്ടപ്പോൾ അദ്ദേഹം എന്റെ നാട്ടുകാരനും അദ്ദേഹത്തിന്റെ അച്ഛൻ എന്റച്ഛന്റെ ഉത്തമസുഹൃത്തുമായിരുന്നുവെന്നത് യാദൃച്ഛികം മാത്രം.

വളരെ സന്തോഷപൂർവ്വം  ഈ പുസ്തകത്തിന്റെ ലഘുവായൊരാസ്വാദനം  ഇവിടെ വയ്ക്കട്ടേ!

കവിയും ശ്ലോകകാരനുമായ  പ്രൊഫ. ശ്രീലകം വേണുഗോപാൽ, മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയ  ശ്രീകൃഷ്ണകർണ്ണാമൃതത്തിന്നുശേഷം  രണ്ടാമതായി ഭാഷാന്തരം ചെയ്ത *ശ്രീമദ് ഭഗവദ്ഗീത* ചിമിഴ്ബുക്ക്സ് (കോട്ടയം) പ്രസിദ്ധീകരിച്ച പുസ്തകമാണ്
*ശ്രീമദ് ഭഗവദ് ഗീതാശ്രീലകം*

ഗീതാ ഭക്തർക്കുമാത്രമല്ല, മലയാളഭാഷാപ്രേമികൾക്ക് ആകമാനം അഭിമാനത്തിന്നു വക നൽകുന്നതാണ് ഈ ഗ്രന്ഥം.

കടുകട്ടിയായ സംസ്കൃത ശ്ലോകങ്ങൾ വൃത്തനിബദ്ധമായി
മൂലാർത്ഥം ഒട്ടും ചോർന്നുപോകാതെ, മലയാളം വായിക്കാനറിയാവുന്ന ലോകമെമ്പാടുമുള്ള സകലർക്കും നിഷ്പ്രയാസം മനസ്സിലാക്കാവുന്ന വിധത്തിൽ വളരെ ലളിതമായ പദങ്ങൾ ചേർത്തു കോർത്തിരിക്കുന്നു. *ഭഗവദ്ഗീതാശ്രീലകം*
പാരായണം ചെയ്യുംതോറും
വീണ്ടും വീണ്ടും വായിക്കാൻ  പ്രേരകമാകുന്നുവെന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.

സംസ്കൃതപദങ്ങളുടെ അർത്ഥമറിയാതെ പാരായണംചെയ്തുകൊണ്ടിരുന്ന സാധാരണർക്ക് 
പരസഹായമില്ലാതെ അയത്നലളിതമായി കൈകാര്യംചെയ്യാൻ സാധിക്കുംവിധം മൂലശ്ലോകവും ഭാഷാശ്ലോകവും ഒരേദിശയിൽത്തന്നെ വായിച്ചുപോകാൻ സാധിക്കുന്നുവെന്നതാണ് എടുത്തുപറയേണ്ടമറ്റൊരു സവിശേഷത.

ഭഗവദ് ഗീതയുടെ പതിനെട്ട് 
അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന 701 ശ്ലോകങ്ങളും ഗീതാധ്യാനത്തിലെ 
9 ശ്ലോകങ്ങളും 
ഗീതാമഹാത്മ്യത്തിലെ 29 ശ്ലോകങ്ങളുമുൾപ്പെടെ 739 ശ്ലോകങ്ങൾ തനിമലയാളത്തിലേക്ക്  പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വായനയ്ക്കു യാതൊരു വൈഷമ്യവുമനുഭവപ്പെടാതെ മൂലശ്ലോകവും തർജ്ജമയും ഒരേ ദിശയിത്തന്നെ ചേർത്തുകോർത്തിരിക്കുന്നു. ഒന്നുരണ്ടു ശ്ലോകങ്ങളെ ഇവിടെ പരിചയപ്പെടുത്തട്ടേ!

ഗീതാധ്യാനത്തിലെ ആറാം ശ്ലോകം മൂലം ഇങ്ങനെ:

൧ "ഭീഷ്മദ്രോണതടാ ജയദ്രഥ ജലാ ഗാന്ധാരനീലോപലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ കർണ്ണേന വേലാകുലാ
അശ്വത്ഥാമവികർണ്ണഘോരമകരാ ദുര്യോധനാവർത്തിനീ
സോത്തീർണ്ണാ ഖലു പാണ്ഡവൈഃ രണനദീ കൈവർത്തകഃ കേശവഃ"

പരിഭാഷ 

"ഭീഷ്മർ, ദ്രോണർ തടം, ജയദ്രഥജലം, ഗാന്ധാരരോ പാറകൾ
ശല്യർ നക്ര, മൊഴുക്കുതന്നെ കൃപരും കർണ്ണൻ തരംഗങ്ങളും
അശ്വത്ഥാമവികർണ്ണൻ ഘോരമകരം, ദുര്യോധനൻ നീർച്ചുഴി,
താണ്ടാനീ നദി പാണ്ഡവർക്കു തുണയായ്  ദാശൻ, സഖൻ, കേശവൻ!"

൨. അർജ്ജുനവിഷാദയോഗത്തിലെ 44-ാം ശ്ലോകം 
"ഉത്സന്നകുലധർമ്മാണാം
മനുഷ്യാണാം ജനാർദ്ദന
നരകേ നിയതം വാസോ
ഭവതീത്യനുശുശ്രുമ"

പരിഭാഷ ഇവ്വിധം:
"കുലധർമ്മങ്ങൾ വർജ്ജിച്ച
മനുഷ്യർ നരകത്തിലായ്
എന്നും വാസം തുടർന്നീടു-
ന്നെന്നു കേൾപ്പൂ ജനാർദ്ദനാ!"

൩ . സാംഖ്യയോഗത്തിലെ മൂന്നാം ശ്ലോകം
"ക്ലൈബം മാ സ്മ ഗമഃ പാർത്ഥ
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൌർബല്യം
ത്യക്ത്വോത്തിഷ്ഠ പരന്തപ!"

പരിഭാഷ ഇപ്രകാരം:
"അർജ്ജുനാ! ഷണ്ഡനാകൊല്ലാ
യോഗ്യമല്ലെന്നതോർക്ക നീ
മോശം ഹൃദയദൌർബല്യം
വിട്ടെഴുന്നേൽക്കു ധീരനായ്."

൪. ഗീതാമാത്മ്യത്തിലെ നാലാം ശ്ലോകം 

"ഗീതായാഃ പുസ്തകം യത്ര
യത്ര പാഠഃ പ്രവർത്തതേ
തത്ര സർവാണി തീർത്ഥാനി
പ്രയാഗാദീനി തത്ര വൈ

പരിഭാഷ 

"ഗീതാപുസ്തകമെങ്ങുണ്ടോ
ഗീതാപഠനമവ്വിധം
പ്രയാഗാദി മഹാതീർത്ഥ-
സ്സാന്നിദ്ധ്യമങ്ങു വന്നിടും."

ഇങ്ങനെ വളരെ ലളിതമായി ഓരോരോ ശ്ലോകങ്ങളെയും സമീപിച്ചിരിക്കുന്നു. മലയാളികൾക്ക് തീർച്ചയായും ഈ പുസ്തകം ഒരു മുതൽക്കൂട്ടാവും.
              

പുസ്തകത്തിന് 300/- രൂപയാണ് വില.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...